മന്ത്രവാദചികിത്സയുടെ പേരിൽ തട്ടിപ്പ്; 50 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ
തൊടുപുഴ: മന്ത്രവാദ ചികിത്സയുടെ പേരിൽ വൻതുക തട്ടിയെടുത്ത കേസിൽ പാലക്കാട് ചേർപ്പുളശ്ശേരി മുന്നൂർക്കോട് ആശാരിത്തോട്ടിയിലെ അലിമുഹമ്മദ് (56)നെ പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ സ്വദേശി ഹമീദ് നൽകിയ സ്വകാര്യപരാതിയിലാണ് നടപടി.
പരാതിക്കാരന്റെ വീടും സ്ഥലവും 50 ലക്ഷം രൂപയ്ക്ക് വിറ്റഴിക്കണമെന്ന് പ്രേരിപ്പിച്ചതായും പിന്നീട് ഈ തുക ഘട്ടംഘട്ടമായി പ്രതി കൈപ്പറ്റിയതായും ഹമീദ് നൽകിയ മൊഴിയിൽ പറയുന്നു.
മന്ത്രവാദ ചികിത്സ നടത്തുന്നതിന്റെ പേരിൽ അലിമുഹമ്മദ് ഇടയ്ക്കിടെ തൊടുപുഴയിൽ എത്താറുണ്ടായിരുന്നുവെന്നും വിശ്വാസം നേടിയ ശേഷമാണ് തട്ടിപ്പ് നടത്തിയതെന്നുമാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
ഇതേ രീതിയിൽ കൂടുതൽ ആളുകളെയും പ്രതി വഞ്ചിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കാൻ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
അറസ്റ്റിലായ അലിമുഹമ്മദിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡിലാക്കി.
English Summary
A man named Alimuhammed (56) from Cherpulassery, Palakkad, was arrested for allegedly cheating a Thodupuzha resident out of ₹50 lakh under the pretext of offering occult healing. The victim, Hameed, stated in his complaint that the accused convinced him to sell his house and property and later collected the entire amount in several installments. Police said the accused frequently visited Thodupuzha claiming to perform rituals and gained trust before cheating him. Investigators are checking if more victims were defrauded. He has been remanded after being produced in court.
thodupuzha-occult-treatment-fraud-arrest
Thodupuzha, Palakkad, Fraud, Occult Healing, Crime, Cherpulassery, Kerala Police, Arrest









