web analytics

പണിക്കൂലിയുമില്ല, പണിക്കുറവുമില്ല; അവസരം മുതലെടുത്ത് മീറ്റർ പലിശക്കാർ; കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ജീവിതം താളം തെറ്റുന്നു

പാലക്കാട്: തൊഴിൽ മേഖലയിലെ സാമ്പത്തിക പ്രതിസന്ധി കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ജീവിതം താളം തെറ്റിക്കുന്നു. മുഴുവൻ ശമ്പളവും ലഭിക്കാത്ത കെ.എസ്.ആർ.ടി.സി ജീവനക്കാരെ സഹായിക്കാൻ ‘മീറ്റർ പലിശക്കാർ’ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നതാണ് ഏക ആശ്വാസം.The lives of KSRTC employees are disrupted.

48 മുതൽ 72 ശതമാനംപലിശ വരെ നിലവിൽ ഇവർ ഈടാക്കുന്നുണ്ട്. ഓണത്തിന് പലിശക്കാരെ ആശ്രയിക്കാതെ മുന്നോട്ടുപോകാൻ ഒരു കെ.എസ്.ആർ.ടി.സി ജീവനക്കാരനും കഴിയാത്ത സാഹചര്യമാണ്.

ശമ്പളം കൃത്യമായി ലഭിക്കാത്തതും എൻ.ഡി.ആർ, എൽ.ഐ.സി, എസ്.എൽ.ഐ, ജി.ഐ.എസ് തുകകൾ കമ്പനി കൃത്യമായി അടക്കാത്തതും ജീവനക്കാർക്ക് കടബാധ്യതയുണ്ടാക്കുന്നതിനു പുറമെ മാനസിക സമ്മർദത്തിനും കാരണമാകുന്നുണ്ട്.

കഴിഞ്ഞ ദിവസം പാലക്കാട് കുഴൽമന്ദത്ത് പലിശക്കാരുടെ മർദനമേറ്റ് കെ.എസ്.ആർ.ടി.സി കണ്ടക്ടർ മനോജ് മരിക്കാനിടയായ സംഭവം ഇതിന് തെളിവാണെന്ന് യൂനിയൻ നേതാക്കൾ പറയുന്നു.

സാമ്പത്തിക പ്രശ്നങ്ങൾ മാനസിക പിരിമുറുക്കമുണ്ടാക്കുകയും അത് പലപ്പോഴും തൊഴിലിനെ തന്നെ ബാധിക്കുകയും ചെയ്യുന്നുണ്ട്.

കെ.എസ്.ആർ.ടി.സി ജീവനക്കാരിൽ മരണനിരക്കിന്റെ അനുപാതം വർധിക്കുന്നതായി വിവരാവകാശരേഖയിൽ പറയുന്നു.

2022 മാർച്ച് മുതൽ 2024 ഏപ്രിൽ വരെയുള്ള കണക്കുപ്രകാരം കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരിൽ അഞ്ചര ദിവസത്തിനിടെ ഒരാൾ വീതം മരിക്കുന്നു എന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിൽനിന്ന് വ്യക്തമാകുന്നത്.

2024 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കണക്കുപ്രകാരം 20ഓളം ജീവനക്കാർ വിവിധ കാരണങ്ങളാൽ മരണപ്പെട്ടിട്ടുണ്ട്. ഇതിൽ നാലുപേർ ആത്മഹത്യ ചെയ്തതാണ്. രണ്ടാളുകൾ അപകടത്തിൽ മരിച്ചു.

ബാക്കിയുള്ളവരിലധികവും ഹൃദയസംബന്ധമായ അസുഖങ്ങളാലാണ് മരിച്ചത്. തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുകൂടിയാണ് ഈ രീതിയിൽ മരണം സംഭവിച്ചത്.

ചുരുങ്ങിയ കാലയളവിൽ 20ഓളം പേർക്ക് ജീവൻ നഷ്ടമായി എന്നത് തൊഴിലാളി അനുപാതം വെച്ചുനോക്കുമ്പോൾ അധികരിച്ച നിരക്കാണ്. മരിച്ചവരിൽ അധികവും അമ്പത് വയസ്സിൽ കുറവുള്ളവരാണ്.

2023ൽ 66 പേരാണ് വിവിധ കാരണങ്ങളാൽ മരണപ്പെട്ടത്. ഒമ്പതുപേർ ആത്മഹത്യചെയ്തു. 18ഓളം പേർ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. ഏഴുപേർ അപകടങ്ങളിലും മരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img