web analytics

നാടോടി ബാലികയെ കാണാതായ സംഭവം; അന്വേഷണം നാടോടികളെ കേന്ദ്രീകരിച്ചു തന്നെ; മൊഴികൾ വിശ്വാസയോ​ഗ്യമല്ലെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: നാടോടി ബാലികയെ കാണാതായ സംഭവത്തിൽ നിർണായക വഴിത്തിരിവ്. ബ്രഹ്മോസ് ഭാഗത്തു നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ ചില നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചതായി സൂചന. രാത്രി 12 മണിക്ക് ശേഷം ബൈക്കിൽ രണ്ട് യാത്രികർക്കൊപ്പം ഒരു കുട്ടി സഞ്ചരിക്കുന്ന വീഡിയോ ലഭിച്ചതായാണ് വിവരം. എന്നാൽ ഇത് കാണാതായ കുട്ടിയുടെ ദൃശ്യങ്ങളാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. എയർപോർട്ട് ഭാഗത്തേക്ക് വെച്ചിട്ടുള്ള സിസിടിവിയിൽ നിന്നാണ് ദൃശ്യം ലഭിച്ചത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കൂടുതൽ വിശദമായി പരിശോധിച്ചു വരികയാണ്. എന്നാൽ നാടോടികളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികളാണ് കുട്ടിയുടെ മാതാപിതാക്കൾ. ഇവർക്കൊപ്പം താമസിക്കുന്ന മറ്റ് ആളുകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോ​ഗമിക്കുന്നത്.

സ്‌കൂട്ടറിൽ കുട്ടിയെ കൊണ്ടുപോകുന്നത് കണ്ടതായി ഈഞ്ചയ്ക്കലിലെ വീട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു.രാത്രി ഭക്ഷണം കഴിക്കാനായി കടയ്ക്കു മുന്നിൽനിന്നപ്പോൾ സ്‌കൂട്ടറിൽ കുട്ടിയുമായി രണ്ടു പേർ പോകുന്നതു കണ്ടു എന്ന് ഒരു യുവാവും പൊലീസിനെ അറിയിച്ചിരുന്നു. ബ്രഹ്മോസ് കേന്ദ്രം കഴിഞ്ഞ് ഓൾ സെയിന്റ്സ് കോളജ് എത്തുന്നതിനു തൊട്ടുമുൻപാണ് കുട്ടിയുടെ കുടുംബം താമസിക്കുന്ന സ്ഥലം. മുൻപിൽ പേട്ട – ശംഖുമുഖം റോഡ്. ബ്രഹ്മോസും വിമാനത്താവളവും തൊട്ടടുത്തുള്ളതിനാൽ തന്ത്രപ്രധാന സുരക്ഷാ മേഖലയാണെങ്കിലും, ക്രിമിനൽ സംഘങ്ങളുടെ ഇഷ്ട സ്ഥലം കൂടിയാണ് ഇവിടം.

ഇന്നലെ രാത്രി 12 മണിയോടെയാണ് ബിഹാർ സ്വദേശികളായ നാടോടികളുടെ രണ്ടു വയസ്സുള്ള പെൺകുട്ടിയെ കാണാതാകുന്നത്. വിവരം അറിഞ്ഞയുടൻ തന്നെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി തുടങ്ങിയ സമീപ ജില്ലകളിലൊക്കെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ അടക്കം പൊലീസ് വിശദമായ പരിശോധന നടത്തിവരികയാണ്.

ഓൾ സെയിന്റ്സ് കോളജിനു മുന്നിൽനിന്ന് കഴക്കൂട്ടത്തേക്കും കൊല്ലത്തേക്കും പേട്ട ജംക്‌ഷനിൽനിന്നു കന്യാകുമാരി ഭാഗത്തേക്കും പോകാം. കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന കുറ്റിക്കാടുകളുള്ള മൈതാനത്തിനു പുറകിൽ റെയിൽവേ ട്രാക്കും ചതുപ്പുമാണ്. ഏതു ഭാഗത്തേക്കും കുട്ടിയെ കൊണ്ടുപോകാവുന്ന സ്ഥലമായതിനാൽ പൊലീസ് വിപുലമായ അന്വേഷണമാണു നടത്തുന്നത്. കച്ചവടത്തിനായി വരുന്ന നാടോടി കുടുംബങ്ങൾ ഇവിടെ താമസിക്കാറുണ്ട്. ഇതര സംസ്ഥാനക്കാർ കൂടുതലുള്ള പ്രദേശവുമാണ്. കേരളത്തിനു പുറത്തുനിന്ന് എത്തുന്ന ലോറികൾ സ്ഥിരമായി പാർക്കു ചെയ്യുന്ന സ്ഥലം കൂടിയാണ് ഇത്.

വെളിച്ചകുറവ് കാരണം രാത്രിയിൽ കാര്യമായ പരിശോധന നടത്താൻ‍ പൊലീസിനു കഴിഞ്ഞിരുന്നില്ല. പിന്നീട് തൊട്ടടുത്ത ചതുപ്പിൽ ഉൾപ്പെടെ പരിശോധന നടത്തി. 10 മണിക്കു മുൻപായി കുട്ടികൾക്ക് ആഹാരം കൊടുത്തു എന്നാണ് മാതാപിതാക്കൾ പൊലീസിനു നൽകിയ മൊഴി. 10 മണിക്കുശേഷം കുടുംബം ഉറങ്ങാൻ കിടന്നു. കൊതുകുവലയ്ക്കുള്ളിലാണ് കുട്ടിയെ കിടത്തിയിരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

Other news

ലാൻഡിംഗിന് പിന്നാലെ ബോംബ് ഭീഷണി; ഇൻഡിഗോ 6E 2608 സുരക്ഷിതമെന്ന് അധികൃതർ

ലാൻഡിംഗിന് പിന്നാലെ ബോംബ് ഭീഷണി; ഇൻഡിഗോ 6E 2608 സുരക്ഷിതമെന്ന് അധികൃതർ ഡൽഹി...

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

മകന്റെ ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ചു; പിന്നാലെ എലിവിഷം കഴിച്ചു ജീവനൊടുക്കി 75 കാരൻ

മകന്റെ ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച പിന്നാലെ എലിവിഷം കഴിച്ചു ജീവനൊടുക്കി 75 കാരൻ കുഴൽമന്ദം:...

ഗുരുവായൂരപ്പന് വഴിപാടായി 174 ഗ്രാം തൂക്കമുള്ള സ്വർണക്കിരീടം

ഗുരുവായൂരപ്പന് വഴിപാടായി 174 ഗ്രാം തൂക്കമുള്ള സ്വർണക്കിരീടം ഗുരുവായൂർ: ഗുരുവായൂരപ്പന് വഴിപാടായി 174...

എപ്പോഴായാലും പുരുഷന്മാർ ഷർട്ട് ഊരണം; സ്ത്രീകൾ ശരീരം പ്രദർശിപ്പിക്കരുത്; ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഭക്തർക്ക് ഡ്രസ് കോഡ്

എപ്പോഴായാലും പുരുഷന്മാർ ഷർട്ട് ഊരണം; സ്ത്രീകൾ ശരീരം പ്രദർശിപ്പിക്കരുത്; ഉഡുപ്പി ശ്രീകൃഷ്ണ...

Related Articles

Popular Categories

spot_imgspot_img