web analytics

കേരളാ പോലീസിൻ്റെ ചരിത്രത്തിൽ ഇത് ആദ്യം; സബ് ഇൻസ്പെക്ടർ ജോലി രാജി വെച്ച് പോലീസിൻ്റെ ഏറ്റവും താഴെത്തട്ടിലെ ഹവിൽദാർ തസ്തികയിലേക്ക്; വി.കെ.കിരണിൻ്റെ ഈ തീരുമാനത്തിന് പിന്നിലെ കാരണമെന്തെന്നറിയാതെ പോലീസ് സേന

തിരുവനന്തപുരം: എസ്ഐ ജോലി രാജിവച്ച് പോലീസിൻ്റെ ഏറ്റവും താഴെത്തട്ടിലെ ഹവിൽദാർ തസ്തികയിലേക്ക്. വി.കെ.കിരണിൻ്റെ ഈ തീരുമാനത്തിൻ്റെ കാരണമറിയാത്ത ഞെട്ടലിലാണ്  പോലീസ് സേന. കോഴിക്കോട് എടച്ചേരി പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായ വി.കെ.കിരണിന് അവിടെ നിന്ന് വിടുതൽ നൽകിക്കൊണ്ട് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് ഓഫീസിൽ നിന്നുള്ള കത്താണ് കേരളത്തിലെ പോലീസുകാരുടെ വാട്സാപ്പ്, ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്.

കിരണിൻ്റെ വാട്സാപ്പ് സ്റ്റാറ്റസിലെ വരികൾ വാചാലമാണ്. Birth and Death are the greatest truths… Hunger is the greatest reality !! പോലീസിൽ തന്നെ തുടരേണ്ടതിനാൽ തിക്താനുഭവങ്ങൾ എന്ത് തന്നെയായാലും പുറത്ത് പറയാകാനില്ല എന്ന് വ്യക്തം.

ഒന്നാം തീയതി  തിരുവനന്തപുരം പേരൂർക്കടയിലെ സായുധ പോലീസ് ക്യാംപ് (SAP) കമൻഡാൻ്റിന് മുന്നിൽ റിപ്പോർട്ട് ചെയ്യാനുള്ള നിർദേശവും വാട്സാപ്പിൽ പ്രചരിക്കുന്ന രേഖയിൽ തന്നെയാണ് ഉള്ളത്.

തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയാണ് വി.കെ.കിരൺ. 2009ലാണ് പോലീസിൽ എത്തിയത്.  എസ്എപിയിൽ തന്നെ ആയിരുന്നു തുടക്കം. അവിടെ നിന്ന് പഠിച്ച് പരീക്ഷ എഴുതി നേടിയതാണ് എസ്ഐ തസ്തിക. ഒന്നര വർഷമായി  വടകരക്കടുത്ത് എടച്ചേരി പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുകയാണ്. സ്വാഭാവികമായ ജോലി സമ്മർദ്ദത്തിന് പുറമെ വീടുമായുള്ള ദൂരവും കിരണിനെ വിഷമവൃത്തത്തിൽ ആക്കിയിട്ടുണ്ടാകാം എന്നാണ് പോലീസുകാരിലേറെ പേരും അനുമാനിക്കുന്നത്.

 

സ്ഥലംമാറ്റത്തിന് അപേക്ഷിച്ചോ, കിട്ടാത്തതാണോ എന്നൊന്നും വ്യക്തമല്ല. ജൂനിയർ എസ്ഐ എന്ന നിലയിൽ ആവശ്യത്തിന് അവധികളും മറ്റും അനുവദിച്ചുകിട്ടാനും എളുപ്പമാകില്ല. ഇതെല്ലാം കൊണ്ടാകാം താരതമ്യേന ചെറിയ തസ്തികയായ ഹവിൽദാറിലേക്ക് മടങ്ങുന്നത്.

 

കേരള സബോർഡിനേറ്റ് സർവീസ് റൂൾസ് (Kerala State and Subordinate Services Rules-1958) പ്രകാരമാണ് എസ്ഐ ജോലി കളഞ്ഞുള്ള ഈ മടക്കം. എസ്എപി ക്യാംപ് ആയതിനാൽ മറ്റിടത്തേക്ക് ഇനി സ്ഥലംമാറ്റത്തിന് സാധ്യതയില്ല.

പ്രതികരണമാരാഞ്ഞ് കിരണിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണിൽ കിട്ടാത്ത സ്ഥിതിയാണ്. സുഹൃത്തുക്കളും സഹപ്രവർത്തകരും പലരും ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല. പ്രതികരണം ഒഴിവാക്കാൻ ഉദ്ദേശിച്ച് തന്നെയാണ് ഫോൺ വിളികൾ അവഗണിക്കുന്നത് എന്നാണ് സൂചന. പലരും വാട്സാപ്പിൽ മെസേജ് അയച്ച് വിവരം ആരാഞ്ഞെങ്കിലും അതിനും മറുപടിയില്ല. ചിലരെല്ലാം കോഴിക്കോട് എടച്ചേരി സ്റ്റേഷനിൽ ബന്ധപ്പെട്ട് നോക്കിയെങ്കിലും അവിടെയുള്ളവരും അപ്രതീക്ഷിത പിരിഞ്ഞുപോക്കിൻ്റെ കാരണമറിയാത്ത ഞെട്ടലിലാണ്.

പലവിധ സമ്മർദം കാരണം പോലീസിൽ നിന്ന് പലരും പിരിഞ്ഞുപോയിട്ടുണ്ടെങ്കിലും പോലീസിനുള്ളിൽ തന്നെ ഇത്തരമൊരു ജോലിമാറ്റം ഇതാദ്യമാകും; അതും താഴെത്തട്ടിലേക്കുള്ള തസ്തികമാറ്റം.

 

Read Also:യു.കെ.യിൽ ഇനി കേക്ക്, ബിസ്‌ക്കറ്റ്, ചോക്ലേറ്റ് എന്നിവയ്ക്ക് വിലയേറും; കാരണം ഇതാണ്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img