web analytics

ഗില്ലിനായി വാദിച്ചവർ 2! വേണ്ടെന്നു പറഞ്ഞവർ 3; ‘പൊരിഞ്ഞയടി’ ടീം സെലക്ഷനില്‍ സംഭവിച്ചതിങ്ങനെ

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡ് പ്രഖ്യാപിച്ചതിന് പിന്നാലെ ഏറ്റവും വലിയ ചർച്ചയായി മാറിയത് ഏകദിന–ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ അഭാവമാണ്.

ടി20 ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായിരുന്ന ഗില്ലിന് 15 അംഗ ടീമിൽ ഇടം ലഭിക്കാത്തത് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു.

ഗില്ലിന് പകരം മലയാളി താരം സഞ്ജു സാംസനാണ് ഓപ്പണറുടെ റോളിലേക്ക് ഉയർത്തപ്പെട്ടത്. ബാക്കപ്പായി ഇഷാൻ കിഷനും ലോകകപ്പ് സ്‌ക്വാഡിലെത്തി.

അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിക്കുള്ളിൽ ഗില്ലിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂക്ഷമായ അഭിപ്രായ ഭിന്നതകൾ ഉണ്ടായിരുന്നുവെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ന്യൂസ് 18-ലെ മുതിർന്ന സ്പോർട്സ് ജേർണലിസ്റ്റ് രാജീവ് മിശ്രയാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്.

സെലക്ഷൻ കമ്മിറ്റി യോഗത്തിൽ മുഖ്യ സെലക്ടർ അജിത് അഗാർക്കർ, ശിവം സുന്ദർ ദാസ്, ആർ.പി. സിങ്, അജയ് രാത്ര, പ്രഗ്യാൻ ഓജ, ഹെഡ് കോച്ച് ഗൗതം ഗംഭീർ എന്നിവരാണ് പങ്കെടുത്തത്.

ഗില്ലിനെ ടീമിൽ ഉൾപ്പെടുത്തണമോ എന്ന വിഷയത്തിൽ കമ്മിറ്റി രണ്ടായി പിളർന്നുവെന്നാണ് റിപ്പോർട്ട്.

ഗില്ലിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന നിലപാട് ശക്തമായി സ്വീകരിച്ചത് അഗാർക്കറും ഗംഭീറും ആയിരുന്നുവെന്നാണ് വിവരം.

എന്നാൽ, സെലക്ഷൻ കമ്മിറ്റിയിലെ മറ്റ് മൂന്ന് അംഗങ്ങൾ ഇതിനെ എതിർത്തു. മോശം ഫോമിലുള്ള താരത്തെ മാറ്റി നിർത്തണമെന്ന വാദമാണ് അവർ മുന്നോട്ടുവെച്ചത്.

ബിസിസിഐ നിയമപ്രകാരം, സെലക്ഷൻ കമ്മിറ്റിയിലെ അഞ്ച് അംഗങ്ങളിൽ മൂന്ന് പേർ എതിര്‍ത്താൽ ആ താരത്തെ ടീമിൽ ഉൾപ്പെടുത്താൻ സാധിക്കില്ല.

ഗില്ലിന്റെ കാര്യത്തിൽ ഇതാണ് സംഭവിച്ചതെന്ന് രാജീവ് മിശ്ര പറയുന്നു. ഇതോടെ അഗാർക്കർക്കും ഗംഭീറിനും തീരുമാനത്തിന് വഴങ്ങേണ്ടി വന്നു.

ഗില്ലിനെ എതിർത്ത മൂന്ന് സെലക്ടർമാർ ആരൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം, അന്തിമ തീരുമാന സമയത്ത് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയും യോഗത്തിൽ പങ്കെടുത്തിരുന്നു.

സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ ലോകകപ്പ് സ്‌ക്വാഡിൽ സഞ്ജു സാംസൻ, അഭിഷേക് ശർമ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, റിങ്കു സിങ് എന്നിവരടങ്ങുന്ന സംഘമാണ് ഇടം നേടിയിരിക്കുന്നത്.

ഗില്ലിന്റെ പുറത്താകൽ ആരാധകർക്കിടയിൽ വലിയ പ്രതിഷേധത്തിനും ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്.

English Summary

Shubman Gill’s exclusion from India’s T20 World Cup squad has become the biggest talking point after the team announcement. According to senior sports journalist Rajeev Mishra, there was a sharp divide within the selection committee over Gill’s inclusion. Chief selector Ajit Agarkar and head coach Gautam Gambhir reportedly opposed his selection, while three other selectors disagreed. As per BCCI rules, a player cannot be selected if three committee members oppose the decision. This led to Gill being left out, with Sanju Samson promoted as opener. The decision has sparked widespread debate among fans and experts.

shubman-gill-exclusion-t20-world-cup-selection-committee-clash

Shubman Gill, T20 World Cup, Indian cricket team, team selection, Sanju Samson, BCCI, Ajit Agarkar, Gautam Gambhir, cricket news

spot_imgspot_img
spot_imgspot_img

Latest news

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ...

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ തിരിച്ചെത്തിക്കുന്നത് ചരിത്രത്തിൽ ആദ്യം

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ...

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ്...

Other news

തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നാടിന് സമ‍‍ർപ്പിക്കുന്നത് ഇവയൊക്കെ

തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നാടിന് സമ‍‍ർപ്പിക്കുന്നത് ഇവയൊക്കെ തിരുവനന്തപുരം: ബിജെപി അധികാരത്തിൽ എത്തിയതിന്...

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പാട്രിയറ്റ്’ ഐഎംഡിബി മോസ്റ്റ് ആൻറിസിപ്പേറ്റഡ് ലിസ്റ്റിൽ

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പാട്രിയറ്റ്’ ഐഎംഡിബി മോസ്റ്റ് ആൻറിസിപ്പേറ്റഡ് ലിസ്റ്റിൽ ഇന്ത്യൻ സിനിമയുടെ വിപണി...

കോനെൻകി…ആർത്തവവിരാമത്തെ ആഘോഷമാക്കുന്നവർ

കോനെൻകി…ആർത്തവവിരാമത്തെ ആഘോഷമാക്കുന്നവർ ആർത്തവവിരാമത്തെ പല സമൂഹങ്ങളും ദുഃഖവും മടുപ്പും നാണക്കേടും നിറഞ്ഞ ഒരു...

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

നിത്യഹരിത നായകനെ നേരിൽ കണ്ട് അന്തംവിട്ട ഒരു താരപുത്രന്റെ ഓർമ്മക്കുറിപ്പ്

നിത്യഹരിത നായകനെ നേരിൽ കണ്ട് അന്തംവിട്ട ഒരു താരപുത്രന്റെ ഓർമ്മക്കുറിപ്പ് മലയാള സിനിമയിൽ...

അടിച്ച് താഴെയിട്ട് മൊബൈല്‍ ഫോണ്‍ കവര്‍ന്നു; വിസ്മയ കേസ് പ്രതി കിരണ്‍കുമാറിന് മര്‍ദനം; നാല് പേര്‍ക്കെതിരെ കേസ്

അടിച്ച് താഴെയിട്ട് മൊബൈല്‍ ഫോണ്‍ കവര്‍ന്നു; വിസ്മയ കേസ് പ്രതി കിരണ്‍കുമാറിന്...

Related Articles

Popular Categories

spot_imgspot_img