web analytics

അബുദാബി ഇരട്ടക്കൊല: മലയാളികളെ കൊലപ്പെടുത്തിയ ഷെമീം ചെന്നൈയിൽ സിബിഐ പിടിയിൽ; അന്വേഷണം പുതിയ വഴിത്തിരിവിൽ

അബുദാബിയിൽ മലയാളികളെ കൊലപ്പെടുത്തിയ ഷെമീം ചെന്നൈയിൽ സിബിഐ പിടിയിൽ

ചെന്നൈ: അബുദാബിയിൽ നടന്ന ഞെട്ടിപ്പിക്കുന്ന ഇരട്ട കൊലപാതക കേസിലെ പ്രധാന പ്രതിയായ നിലമ്പൂർ സ്വദേശിയായ കെ. കെ. ഷെമീമിനെ സിബിഐ ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തു.

2020 മാർച്ചിൽ അബുദാബിയിലെ ഒരു ഫ്‌ളാറ്റിലുണ്ടായ ഇരട്ട വധക്കേസിലാണ് ഷെമീമിനെ ഇന്ത്യയിലെ അന്വേഷണ ഏജൻസികൾ പിടികൂടിയത്.

അബുദാബിയിൽ ബിസിനസ് കൺസൽട്ടന്റായി പ്രവർത്തിച്ചിരുന്ന കോഴിക്കോട് സ്വദേശി ഹാരിസ് തത്തമ്മപ്പറമ്പിലും ഓഫീസ് മാനേജർ ആയിരുന്ന ഡെൻസി ആന്റണിയുമാണ് 2020ൽ ക്രൂരമായി കൊല്ലപ്പെട്ടത്.

ആദ്യം ദുരൂഹ സാഹചര്യത്തിൽ മരിച്ചവരെ കണ്ടെത്തിയ പൊലീസ് ഇത് ആത്മഹത്യയാവാമെന്ന് കരുതിയിരുന്നു. എന്നാൽ പിന്നീട് നടന്ന അന്വേഷണങ്ങളും ശേഖരിച്ച തെളിവുകളും കേസ് പൂർണ്ണമായും പുതിയ ദിശയിലേക്ക് തിരിച്ചു.

അബുദാബിയിലെ കൊലയുടെ കഥ പുറത്തുവരാൻ കാരണം കേരളത്തിലെ മറ്റൊരു കൊലപാതകമാണ്. നിലമ്പൂരിൽ നാട്ടുവൈദ്യനായിരുന്ന ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഷൈബിൻ അഷറഫ് ആൺ ഇതിനു പിന്നിൽ.

ഷൈബിന്‍റെ നിർദേശപ്രകാരം തന്നെയാണ് ഹാരിസിനെയും ഡെൻസിയെയും വധിക്കാൻ പദ്ധതിയിട്ടതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഈ ബന്ധം സൂചിപ്പിക്കുന്ന തെളിവുകൾ പുറത്തുവന്നതോടെ അബുദാബി ഇരട്ടക്കൊല കേസ് വീണ്ടും തുറക്കുകയും പരിശോധന ശക്തമാക്കുകയും ചെയ്തു.

ഷൈബിനും ഹാരിസും തമ്മിൽ ബിസിനസ്സിൽ ഉണ്ടായ അസൂയയും വ്യക്തിപരമായ തർക്കങ്ങളുമാണ് ഈ ബന്ധം തകർന്നതെന്നും അതാണ് ഒടുവിൽ കൊലപാതകത്തിലേക്ക് നയിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

വിദേശത്ത് നടന്ന കുറ്റകൃത്യവുമായി ഇന്ത്യയിലെ മറ്റൊരു കൊലപാതകത്തിന്‍റെ ബന്ധം തെളിയിച്ചതോടെ കേസിന്റെ ഗൗരവം കൂടി.

ഹാരിസിനെയും ഡെൻസിയെയും അബുദാബിയിലെ ഒരു ഫ്‌ളാറ്റിൽ ക്രൂരമായി കുത്തിക്കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയപ്പോൾ, പ്രാഥമിക പരിശോധനയിൽ ദുബായ് പൊലീസ് ഇത് ആത്മഹത്യയാകാമെന്ന് കരുതിയിരുന്നു.

എന്നാൽ ഹാരിസിന് നേരത്തെ ലഭിച്ച ഭീഷണികളും ബിസിനസിൽ നടന്ന തർക്കങ്ങളും പിന്നീട് വിചാരണയ്ക്കിടെ പുറത്തുവന്നു.

നിലമ്പൂരിലെ ഷാബാ ഷെരീഫ് വധക്കേസ് അന്വേഷിക്കുമ്പോൾ അബുദാബി കൊലക്കേസുമായി ബന്ധപ്പെട്ട തെളിവുകൾ കണ്ടെത്തിയതോടെ കേസ് സിബിഐ കൈമാറുകയും ഇന്ത്യയിലും വിദേശത്തും അന്വേഷണം വ്യാപിക്കുകയും ചെയ്തു.

ഷെമീമിനെ പിടികൂടാൻ മുമ്പ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഒടുവിൽ ചെന്നൈയിൽ നിന്ന് നടത്തിയ ഓപ്പറേഷനിലാണ് ഷെമീം സിബിഐയുടെ കസ്റ്റഡിയിലായത്.

ഷെമീമിനെ ഉടൻ തന്നെ കേരളത്തിലേക്ക് കൊണ്ടുവന്ന് അന്വേഷണം ശക്തിപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. കൊലപാതകത്തിൽ പങ്കെടുത്ത മറ്റു പ്രതികളെ കണ്ടെത്തുന്നതിനുള്ള ശ്രമവും തുടരുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img