web analytics

സെൻസെക്‌സിലെ നഷ്ടം 500 പോയന്റിലേറെ; നിഫ്റ്റി 24,750ന് താഴെ ;ഐ.ടി ഒഴികെയുള്ള മേഖലകളിലെ ഓഹരികൾ കനത്ത നഷ്ടം നേരിടുന്നു

ഐ.ടി ഒഴികെയുള്ള മേഖലകളിലെ ഓഹരികൾ കനത്ത നഷ്ടം നേരിടുന്നു. ബി.എസ്.ഇ സെൻസെക്‌സ് 550 പോയന്റ് താഴ്ന്ന് 80,949ലും നിഫ്റ്റി 230 പോയന്റ് നഷ്ടത്തിൽ 24,741ലുമാണ്. മൂന്നു മണിയോടെയാണ് വ്യാപാരം നടന്നത്.വിദേശ നിക്ഷേപകരുടെ വിറ്റൊഴിയലും മറ്റ് ആഗോള സമ്മർദങ്ങളും രാജ്യത്തെ ഓഹരി വിപണിയെ മൂന്നാം ദിവസവും മ്ലാനമാക്കി.

സെൻസെക്‌സ് ഓഹരികളിൽ എം ആൻഡ് എം, മാരുതി സുസുകി, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, നെസ്‌ലെ ഇന്ത്യ, കൊട്ടക് ബാങ്ക് എന്നിവയാണ് പ്രധാനമായും നഷ്ടത്തിലായത്. എൽ ആൻഡ് ടി, ഇൻഫോസിസ്, എസ്ബിഐ, റിലയൻസ് ഇൻഡസ്ട്രീസ്, സൺ ഫാർമ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.

രണ്ടാം പാദ ഫലങ്ങൾ പ്രതീക്ഷക്കൊത്ത് ഉയരാതിരുന്നതിനെ തുടർന്ന് ബജാജ് ഓട്ടോയുടെ ഓഹരി 11 ശതമാനത്തിലേറെ ഇടിവ് നേരിട്ടു. സെക്ടറൽ സൂചികളിൽ നിഫ്റ്റി ഓട്ടോ, റിയാൽറ്റി സൂചികകളാണ് നഷ്ടത്തിൽ മുന്നിൽ. ഓട്ടോ 3.30 ശതമാനവും റിയാൽറ്റി 3.42 ശതമാനവും താഴ്ന്നു. എഫ്എംസിജി 1.65 ശതമാനം, മെറ്റൽ 1.27 ശതമാനം, സ്വകാര്യ ബാങ്ക് 1.02 ശതമാനവും നഷ്ടത്തിലാണ്. ഐടി സൂചിക 1.25 ശതമാനം നേട്ടമുണ്ടാക്കി.

വിദേശ പിന്മാറ്റം തുടരുന്നു

വിദേശ നിക്ഷേപകർ വിറ്റൊഴിയുകയും മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പെടയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ വൻതോതിൽ വാങ്ങിക്കൂട്ടുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിൽ വിപണിയിലുള്ളത്. ഒക്ടോബറിൽ ഇതുവരെ 67,310 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് വിദേശികൾ കയ്യൊഴിഞ്ഞത്. അതേസമയം 63,981 കോടി മൂല്യമുള്ള ഓഹരികൾ ആഭന്തര നിക്ഷേപ സ്ഥാപനങ്ങൾ വാങ്ങുകയും ചെയ്തു. കഴിഞ്ഞ ദിവസം 3,436 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റൊഴിഞ്ഞത്. ആഭ്യന്തര സ്ഥാപനങ്ങളാകട്ടെ 2,256.29 കോടി മൂല്യമുള്ള ഓഹരികൾ വാങ്ങുകയും ചെയ്തു.

ആഗോള സൂചികകൾ

ട്രംപ് പ്രസിഡന്റാകുമെന്ന പ്രതീക്ഷയിൽ ഡോളർ സൂചിക ഒന്നര മാസത്തെ ഉയർന്ന നിലാവരത്തിലെത്തിയത് വിപണിക്ക് തിരിച്ചടിയായി. ഹൗസിങ് പോളിസി പ്രഖ്യാപനം ചൈനയിൽ നിക്ഷേപകരെ നിരാശപ്പെടുത്തി. മറ്റ് ഏഷ്യൻ സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടന്നത്.

കൂടുതൽ കമ്പനികളുടെ രണ്ടാം പാദ പ്രവർത്തന ഫലങ്ങൾ പുറത്തുവരുന്നതോടെ വ്യക്തിഗത ഓഹരികളുടെ മികവായിരിക്കും വിപണിയിൽ പ്രതിഫലിക്കുക. ഐടി ഓഹരികളിൽ മുന്നേറ്റം പ്രകടമാകാനാണ് സാധ്യത.

English summary : Sensex losses more than 500 points; Nifty below 24,750; Non-IT stocks bear heavy losses

spot_imgspot_img
spot_imgspot_img

Latest news

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

Other news

ഇനി പുഴകൾക്ക് ബലിയിടാം; മണൽ വാരി പണമുണ്ടാക്കാൻ സംസ്ഥാന സർക്കാർ

ഇനി പുഴകൾക്ക് ബലിയിടാം; മണൽ വാരി പണമുണ്ടാക്കാൻ സംസ്ഥാന സർക്കാർ കുറ്റിപ്പുറം: പുഴകളിലെ...

നാണയങ്ങളും നോട്ടുകളും ചാക്കുകളിൽ; യാചകയായ സ്ത്രീയുടെ പക്കൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ

നാണയങ്ങളും നോട്ടുകളും ചാക്കുകളിൽ; യാചകയായ സ്ത്രീയുടെ പക്കൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ ഉത്തരാഖണ്ഡിൽ...

രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി ക്രമക്കേട്; ആരോപണം അടിസ്ഥാനരഹിതമെന്ന് ബിപിഎൽ സിഇഒ

രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി ക്രമക്കേട്; ആരോപണം അടിസ്ഥാനരഹിതമെന്ന് ബിപിഎൽ സിഇഒ തിരുവനന്തപുരം: ബിജെപി...

മുഖ്യമന്ത്രിയുമായി അനുനയ ചർച്ചയ്ക്ക് സിപിഐ, പക്ഷേ വിട്ടുവീഴ്ചക്ക് ഇല്ലെന്ന്

മുഖ്യമന്ത്രിയുമായി അനുനയ ചർച്ചയ്ക്ക് സിപിഐ, പക്ഷേ വിട്ടുവീഴ്ചക്ക് ഇല്ലെന്ന് ആലപ്പുഴ: പിഎം ശ്രീ...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

പിണറായി പറഞ്ഞിട്ടും കേൾക്കാതെ സിപിഐ; മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കും

പിണറായി പറഞ്ഞിട്ടും കേൾക്കാതെ സിപിഐ; മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കും പിഎം ശ്രീ വിവാദത്തില്‍...

Related Articles

Popular Categories

spot_imgspot_img