web analytics

കരൂർ ദുരന്തം; 25 പേർ മരിച്ചത് ശ്വാസംമുട്ടി

കരൂർ ദുരന്തം; 25 പേർ മരിച്ചത് ശ്വാസംമുട്ടി

ചെന്നൈ: കരൂരിൽ ടി വി കെ റാലിയ്ക്കിടെ 41 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.

25 പേര്‍ ശ്വാസമെടുക്കാനാവാതെയാണ് മരിച്ചതെന്നും 10 പേര്‍ വാരിയെല്ല് തകര്‍ന്ന് മരിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അപകടത്തിൽ ഒന്‍പത് കുട്ടികള്‍ക്ക് വാരിയെല്ല് തകര്‍ന്നായിരുന്നു ജീവന്‍ നഷ്ടമായത്. മരിച്ചവരില്‍ പലരുടെയും ആന്തരിക അവയവങ്ങൾ തകര്‍ന്നെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നു.

മരിച്ചവരില്‍ പലര്‍ക്കും മൂന്ന് മിനിറ്റിലധികം സമയം ശ്വാസമെടുക്കാന്‍ സാധിച്ചിരുന്നില്ല. പലരും ആശുപത്രിയിലേക്കുള്ള വഴിയേ മരിച്ചതായും വ്യക്തമാകുന്നു.

രണ്ട് കുട്ടികളുടെ ശ്വാസകോശം ഉള്‍പ്പെടെയുള്ള ആന്തരിക അവയവങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

കരൂരിലേക്ക് പോകാന്‍ വിജയ്ക്ക് അനുമതിയില്ല

ചെന്നൈ: ആള്‍ക്കൂട്ട ദുരന്തമുണ്ടായ കരൂരിലേക്ക് പോകാന്‍ ടിവികെ അധ്യക്ഷനും നടനുമായ വിജയിന് അനുമതിയില്ല.വിജയ് പൊലീസിനോട് അനുമതി തേടിയെങ്കിലും നിഷേധിക്കുകയായിരുന്നു.

സുരക്ഷാ കാരണങ്ങളും, വിജയ് സ്ഥലത്ത് എത്തിയാല്‍ ഉണ്ടാകാവുന്ന ക്രമസമാധാന പ്രശ്‌നങ്ങളും പരിഗണിച്ചാണ് പൊലീസ് അനുമതി നിഷേധിച്ചത്.

ഇന്നലെയാണ് വിജയ് അനുമതി തേടി പൊലീസുമായി സംസാരിച്ചതെന്ന് ടിവികെ നേതാക്കള്‍ പറഞ്ഞു.സുരക്ഷാ കാരണങ്ങളും, അദ്ദേഹത്തിന്റെ സാന്നിധ്യം പ്രദേശത്ത് ക്രമസമാധാന പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്കയും പരിഗണിച്ച് പൊലീസ് അദ്ദേഹത്തിന്റെ അപേക്ഷ നിഷേധിച്ചു.

ഇന്നലെ വിജയ് പോലീസിനോട് അനുമതി തേടി, സംഭവസ്ഥലത്തെ സന്ദര്‍ശിക്കാനാണ് ശ്രമിച്ചത്.എന്നാല്‍ ടിവികെ നേതാക്കളുടെ വിശദീകരണപ്രകാരം, സുരക്ഷാ കണക്കുകൂട്ടലുകൾ പര്യാപ്തമായിരുന്നില്ല, ഇത് പൊലീസ് അനുമതി നിഷേധിക്കാൻ പ്രധാന കാരണം ആയി.

ഇന്റലിജൻസ് റിപ്പോർട്ടുകൾ പ്രകാരം, വിജയിന്റെ റാലിക്ക് സ്ഥലം അനുവദിച്ചതിൽ പൊലീസിന് വീഴ്ച ഉണ്ടായിരുന്നുവെന്നും, രാവിലെ 10 മണിയോടെ ആളുകൾ തടിച്ചു കൂടിയിട്ടും മുൻകരുതലുകൾ എടുത്തില്ലെന്നുമാണ് സൂചന.

ടിവികെ റാലികൾക്ക് പതിനായിരം ആളുകൾ പങ്കെടുക്കുമെന്ന് കരുതിയിരുന്നെങ്കിലും സുരക്ഷാ മുൻകരുതലുകൾ ഏർപ്പെടുത്തുന്നതിൽ വലിയ വീഴ്ചയുണ്ടായിരുന്നെന്ന് റിപ്പോർട്ട് പറയുന്നു.

പ്രതിസന്ധി നിലനിൽക്കുന്ന വേലുച്ചാമിപുര പ്രദേശത്ത് ഇതിനകം തന്നെ അരലക്ഷത്തിലേറെ ആളുകൾ സാന്നിദ്ധ്യമുണ്ടായിരുന്നുവെന്നും, അപകടമുണ്ടായപ്പോൾ അവിടുത്തെ സൗകര്യങ്ങളും അടിയന്തര സംവിധാനങ്ങളും പോരായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

Summary: The post-mortem report has been released in connection with the TVK rally tragedy in Karur that claimed 41 lives. The report revealed that 25 people died due to suffocation, while 10 others died from fractured ribs.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img