‘വീട്ടിലെ വോട്ട്’ പട്ടികയിൽ പേര്; ബൂത്തിലെത്തിയപ്പോൾ വോട്ട് കഴിഞ്ഞു, വയോധികക്ക് വോട്ട് നഷ്ടമായി
പാലക്കാട്: ഒറ്റപ്പാലത്ത് വയോധികയുടെ പേരിൽ കള്ളവോട്ട് ചെയ്തെന്ന ആരോപണം. പുത്തൻവീട്ടിൽ കുഞ്ഞിലക്ഷ്‌മി വോട്ട് ചെയ്യാൻ ബൂത്തിലെത്തിയപ്പോൾ, ‘വീട്ടിലെ വോട്ട്’ പദ്ധതിയിൽ ഇതിനകം വോട്ട് രേഖപ്പെടുത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
‘വീട്ടിലെ വോട്ട്’ പട്ടികയിൽ ഉൾപ്പെടുത്താൻ താൻ അപേക്ഷ നൽകിയിട്ടില്ലെന്നും തന്റെ അറിവില്ലാതെ പേരുചേർത്തതാണെന്നും കുഞ്ഞിലക്ഷ്‌മി വ്യക്തമാക്കി.
തന്റെ പേരിൽ മറ്റാരോ വോട്ട് ചെയ്തുവെന്ന ഗുരുതര ആരോപണവും അവർ ഉന്നയിച്ചു.
വ്യാജ ഒപ്പും സീലും ഉപയോഗിച്ച് മണൽ കടത്ത്; മൂന്ന് ലോറികളുമായി യുവാക്കൾ പിടിയിൽ
രണ്ടര മണിക്കൂർ കാത്തുനിന്നിട്ടും ഫലം ഇല്ല; കോൺഗ്രസ് പ്രതിഷേധം
വരോട് 137-ാം നമ്പർ ബൂത്തിലാണ് സംഭവം. ഏകദേശം രണ്ടര മണിക്കൂർ കാത്തുനിന്നിട്ടും വോട്ട് ചെയ്യാനാകാതെ വയോധിക നിരാശയോടെ മടങ്ങി.
സംഭവത്തെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ ബൂത്തിൽ പ്രതിഷേധിച്ചു. വോട്ട് ചെയ്യാൻ കഴിയാത്തതിന്റെ കാരണം രേഖാമൂലം നൽകണമെന്ന് അവർ ആവശ്യപ്പെട്ടു.
‘വീട്ടിലെ വോട്ട്’ പട്ടികയിൽ ഉൾപ്പെട്ടതിനാൽ ബൂത്തിൽ വോട്ട് ചെയ്യാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ എഴുത്ത് രൂപത്തില്‍ അറിയിച്ചു. തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു.
English Summary:
An elderly woman in Palakkad alleged that someone cast her vote without her consent under the home voting system, so she could not vote when she arrived at the polling booth. She said she had never applied for home voting and was unaware that officials had included her in the list. Despite waiting at the booth for over two hours, officials told her that her vote was already recorded, which then prompted protests from party workers. As a result, the incident raised concerns about possible irregularities in the voting process and sparked local controversy.








