എത്ര പണം വാങ്ങിയെന്നോ എന്തിനാണ് പണം വാങ്ങിയതെന്നോ അറിയില്ല; പണം തിരികെ വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ട് ദല്ലാൾ നന്ദകുമാർ കണ്ടിരുന്നു; എ.കെ.ആന്റണിയോടോ അനിൽ ആന്റണിയോടോ പണം തിരികെ നൽകാൻ പറഞ്ഞതെന്ന് ഓർമ്മയില്ല; യുപിഎ ഭരണകാലത്ത് അനിൽ ആന്റണി പണം വാങ്ങിയെന്ന് സ്ഥിരീകരിച്ച് പി.ജെ.കുര്യൻ

പത്തനംതിട്ട : പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണിക്കെതിരെ ദല്ലാൾ ടി ജി നന്ദകുമാറിൻറെ ആരോപണം ശരിവെച്ച് കോൺഗ്രസിലെ മുതിർന്ന നേതാവ് പി ജെ കുര്യൻ. നന്ദകുമാർ തന്നെ വന്ന് കണ്ടിരുന്നുവെന്നും അനിൽ ആന്റണി വാങ്ങിയ പണം തിരികെ കിട്ടാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും പി ജെ കുര്യൻ വെളിപ്പെടുത്തി. എത്ര പണം വാങ്ങിയെന്നോ എന്തിനാണ് പണം വാങ്ങിയതെന്നോ അറിയില്ല. പണം തിരികെ വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ട് ദല്ലാൾ നന്ദകുമാർ കണ്ടിരുന്നു. അതുകൊണ്ടാണ് വിഷയത്തിൽ ഇടപെട്ടത്. എ.കെ.ആന്റണിയോടോ അനിൽ ആന്റണിയോടോ പണം തിരികെ നൽകാൻ പറഞ്ഞതെന്ന് ഓർമ്മയില്ലെന്നും കുര്യൻ പറഞ്ഞു.

എ.കെ.ആന്റണിക്കൊപ്പം ഏറ്റവും അടുത്തു നിൽക്കുന്നയാളും യുപിഎ കാലത്ത് നിർണ്ണായക സ്ഥാനങ്ങളിലുണ്ടായിരുന്ന മുതിർന്ന നേതാവ് നന്ദകുമാറിന്റെ ആരോപണങ്ങളിൽ സ്ഥിരീകരണം നൽകുമ്പോൾ കൃത്യമായ മറുപടി പറയാൻ അനിൽ നിർബന്ധിതനാകും. സിബിഐ സ്റ്റാൻഡിങ് കോൺസിൽ നിയമനം വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ ആനിൽ വാങ്ങിയെന്നായിരുന്നു നന്ദകുമാർ ആരോപിച്ചത്. എന്നാൽ നിയമനം ലഭിച്ചില്ല. പണം തിരികെ നൽകാൻ അനിൽ തയാറായില്ല. തുടർന്ന് പി.ജെ.കുര്യൻ, പി.ടി.തോമസ് എന്നിവർ ഇടപെട്ട് അഞ്ച്തവണകളായി പണം തിരികെ നൽകിയെന്നായിരുന്നു നന്ദകുമാർ ആരോപിച്ചത്. ബിജെപി അധികാരത്തിൽ വന്നതിന് ശേഷം പരാതി നൽകാൻ ഒരുങ്ങിയപ്പോൾ തടഞ്ഞത് പി.ജെ.കുര്യനാണെന്നും നന്ദകുമാർ പറഞ്ഞിരുന്നു.

2013ഏപ്രിലിൽ ഡൽഹി അശോക ഹോട്ടലിൽവെച്ചാണ് പണം കൈമാറിയത്. അന്നത്തെ സിബിഐ ഡയറക്ടറായിരുന്ന രഞ്ജിത്ത് സിൻഹയ്ക്ക് നൽകാനാണ് പണം എന്ന് പറഞ്ഞാണ് അനിൽ വാങ്ങിയത്. DL-02-CBB-4262 എന്ന ഡൽഹി രജിസ്‌ട്രേഷനിലുള്ള അനിലിന്റെ ഹോണ്ട സിറ്റി കാറിലെത്തിയാണ് പണം കൈപ്പറ്റിയതെന്നും നന്ദകുമാർ ആരോപിച്ചിരുന്നു. നന്ദകുമാർ പറഞ്ഞ നമ്പറിലെ കാർ സ്വന്തമായുണ്ടെന്ന് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ അനിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഈ ആരോപണം പുറത്തുവന്നപ്പോൾ അത് തിരഞ്ഞെടുപ്പ് കാലത്തെ പ്രചരണം എന്നായിരുന്നു അനിൽ ആന്റണിയുടെ പ്രതികരണം. നന്ദകുമാറിന്റെ ആരോപണം തെളിയിക്കാൻ വെല്ലുവിളിക്കുന്നു. നന്ദകുമാർ സാമൂഹ്യവിരുദ്ധനാണ്. പല ആവശ്യവുമായി സമീപിച്ചിട്ടുണ്ട്. നടക്കില്ലെന്ന് പറഞ്ഞാണ് മടക്കിയത്. നിരന്തരം വിളിച്ചപ്പോൾ നമ്പർ ബ്ലോക്ക് ചെയ്‌തെന്നും അനിൽ പ്രതികരിച്ചിരുന്നു.

ഇപ്പോൾ നന്ദകുമാറിന്റെ ആരോപണത്തിന് പി.ജെ കുര്യന്റെ സാക്ഷിപ്പെടുത്തൽ കൂടി വന്നതോടെ കാര്യങ്ങൾ കൂടുതൽ ഗൗരവമാവുകയാണ്. എ.കെ.ആന്റണി പ്രതിരോധ മന്ത്രിയായിരുന്നപ്പോൾ ആയുധ ഇടപാട് സംബന്ധിച്ച രേഖകൾ ഫോട്ടോസ്റ്റാറ്റ് എടുത്ത് അനിൽ വിറ്റിരുന്നുവെന്ന ഗുരുതര ആരോപണം കൂടി നന്ദകുമാർ ഉന്നയിച്ചിട്ടുണ്ട്. ഇതിന് ആന്റണിയും മറുപടി പറയേണ്ടി വരും.

യുപിഎ ഭരണകാലത്ത് നിരവധി അഴിമതികൾ നടത്തിയെന്നും ദില്ലിയിലെ ഏറ്റവും വലിയ ദല്ലാൾ ആയിരുന്നു അനിൽ ആന്റണിയെന്ന് ടി ജി നന്ദകുമാർ പറഞ്ഞു. ദില്ലിയിൽ അന്ന് പ്രതിരോധ മന്ത്രിയുടെ വീട്ടിൽ നിന്ന് നിർണായക രേഖകൾ എടുത്ത് ഫോട്ടോ സ്റ്റാറ്റസ് എടുത്ത് വിൽക്കലായിരുന്നു പ്രധാന ജോലി. അന്ന് പല ബ്രോക്കർമാരും അനിൽ ആന്റണിയെ സമീപിച്ചിരുന്നുവെന്നും ദല്ലാൾ നന്ദകുമാർ ആരോപിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

ബജറ്റ് അവതരണം തുടങ്ങി; സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചെന്ന് ധനമന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ചാം ബജറ്റ് അവതരണം ധനമന്ത്രി കെ...

സിദ്ധരാമയ്യക്ക് ഇനി ആശ്വാസം; ഭൂമി ഇടപാട് കേസിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

ബംഗളൂരു: മൈസൂരു നഗരവികസന അതോറിറ്റിയുമായി ബന്ധപ്പെട്ട ഭൂമി അഴിമതി കേസിൽ ഹൈക്കോടതിയിൽനിന്ന്...

അടുത്ത മൂന്നരമാസം കടുത്ത ചൂട് പ്രതീക്ഷിക്കാം; ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു...

കൗമാരക്കാർക്ക് നേരെയുള്ള കത്തിയാക്രമണങ്ങളിൽ വിറങ്ങലിച്ച് യു.കെ; കണക്കുകൾ ഞെട്ടിപ്പിക്കുന്നത്…!

ഇംഗ്ലണ്ടിലും വെയിൽസിലും കൗമാരക്കാർ കത്തിയാക്രമണങ്ങളിൽ കൊല്ലപ്പെടുന്ന സംഭവങ്ങൾ ഉയരുന്നു. 2023-24 കാലഘത്തിൽ...

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

അതീവ സുരക്ഷാ പ്രാധാന്യമുള്ള ഡ്യൂട്ടിക്കിടെ കുശലാന്വേഷണം; രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥകള്‍ക്കെതിരേ അച്ചടക്ക നടപടി

കൊച്ചി: അതീവ സുരക്ഷാ പ്രാധാന്യമുള്ള മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ കുശലാന്വേഷണം. രണ്ട്...

Related Articles

Popular Categories

spot_imgspot_img