ഇടുക്കി കട്ടപ്പന ഗവ. കോളേജിൽ രാത്രി 10 ന് പെൺകുട്ടികൾ അൽഫാം ഓർഡർ ചെയ്തു. ഭക്ഷണവുമായി വന്ന ഹോട്ടലിലെ ജീവനക്കാരനെ ആൺകുട്ടികൾ തടഞ്ഞു വെച്ചതിനെ തുടർന്ന് നടന്നത് വൻ സംഘർഷം.
കൂട്ടംകൂടി സദാചാരപ്പോലീസ് കളിച്ച വിദ്യാർഥികൾ ഭക്ഷണവുമായെത്തിയ ഹോട്ടൽ ജീവനക്കാരനെ തടഞ്ഞു വെച്ചു. തുടർന്ന് ഇവർ ഹോട്ടലിലെ മറ്റു ജീവനക്കാരെയും ഉടമയെയും സുഹൃത്തുക്കളെയും വിളിച്ചു വരുത്തിയതോടെ അടി പൊട്ടുകയായിരുന്നു.
ഇരുഭാഗത്തുമുള്ളവർക്ക് സംഘർഷത്തിൽ പരിക്കേറ്റു. വിദ്യാർഥികളിൽ ചിലരുടെ തലയ്ക്ക് പരിക്കുണ്ട്. കട്ടപ്പന പോലീസ് സ്ഥലത്ത് എത്തിയതോടെയാണ് സംഘർഷം നിയന്ത്രണ വിധേയമായത്. പരിക്കേറ്റവർക്ക് പരാതി ഇല്ലാത്തതിനാൽ കേസ് എടുത്തിട്ടില്ല.
ഇനി സർക്കാർ ജോലി; മണിക്കൂറുകളുടെ വ്യത്യാസത്തിൽ നിയമന ഉത്തരവ് ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് രമേശനും രേഷ്മയും
കണ്ണൂർ: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യക്കും ഭർത്താവിനും ലഭിച്ചത് സർക്കാർ സർവീസിൽ നിയമന ഉത്തരവ്.
കണ്ണൂർ കൊട്ടോടി ഒരള ഉന്നതിയിലെ രമേശനും ഭാര്യ രേഷ്മയുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ നിയമന ഉത്തരവ് കൈപ്പറ്റിയത്.
പൊതുമരാമത്ത് വകുപ്പിൽ ക്ലാർക്കായാണ് രമേശന് ജോലി കിട്ടിയത്. ക്ഷീര വികസന വകുപ്പിൽ ഡെയറിഫാം ഇൻസ്ട്രക്ടർ തസ്തികയിലേക്കാണ് രേഷ്മക്ക് നിയമനം ലഭിച്ചത്.
ഒരേദിവസം തന്നെ നിയമന ഉത്തരവ് കിട്ടിയതിന്റെ സന്തോഷത്തിലാണ് കുടുംബം.
2021 നവംബർ 11നായിരുന്നു രേഷ്മയും രമേശനും വിവാഹിതരായത്.
രേഷ്മ എംഎസ്‌സി മൈക്രോ ബയോളജിയാണ് പഠിച്ചത്. രമേശൻ ബിഎ ഇക്കണോമിക്സ് ബിരുദധാരിയുമാണ്.
വിവാഹത്തിന് പിന്നാലെ ഇരുവരും സർക്കാർ ജോലിക്കായുള്ള കഠിന പരിശീലനത്തിലായിരുന്നു.
രേഷ്മയ്ക്ക് നിയമന ഉത്തരവ് ജൂൺ അഞ്ചിനും രമേശന് അഡ്വൈസ് മെമ്മോ ആറിനുമാണ് ലഭിച്ചത്.
കഴിഞ്ഞ 19ന് രേഷ്മ കോഴിക്കോട് നടുവട്ടത്തെ ഡയറി ട്രെയ്നിങ് സെന്ററിൽ ജോലിയിൽ പ്രവേശിച്ചു.
രമേശൻ ദിവസങ്ങൾക്കകം കാഞ്ഞങ്ങാട് പൊതുമരാമത്ത് ഓഫിസിൽ ചുമതലയേൽക്കും.
കൂലിവേല ചെയ്ത് കുടുംബം പോറ്റിയിരുന്ന രമേശനും ഭാര്യയ്ക്കും സർക്കാർ ജോലി ലഭിച്ച സന്തോഷത്തിലാണ് കുടുംബം.