സി.സി.ടി.വി ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ; ദൃശ്യങ്ങൾ ഹാക്ക് ചെയ്‌തതാണോ അകത്ത് നിന്നും ചോർത്തിയതാണോ? അന്വേഷണം ഇഴയുന്നു
തിരുവനന്തപുരം: കെ.എസ്.എഫ്.ഡി.സി ഉടമസ്ഥതയിലുള്ള തിരുവനന്തപുരം തിയറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ പ്രചരിച്ച സംഭവത്തെ തുടർന്ന് സൈബർ പൊലീസിന്റെ അന്വേഷണം മുന്നോട്ടുപോകുന്നുവെങ്കിലും, ദൃശ്യങ്ങൾ ഹാക്ക് ചെയ്‌തതാണോ അകത്ത് നിന്നും ചോർത്തിയതാണോ എന്നത് ഇതുവരെ വ്യക്തമല്ല.
അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ കൂടുതൽ ഐ.പി വിലാസങ്ങളുടെ വിവരങ്ങൾ ശേഖരിക്കുകയാണ് സൈബർ പൊലീസ്.
തിരഞ്ഞെടുപ്പ് നടപടികൾ പൂര്‍ത്തിയാകുമ്പോഴാകും വിശദമായ അന്വേഷണത്തിലേക്ക് കടക്കുക.
കൈരളി, നിള, ശ്രീ എന്നീ കെ.എസ്.എഫ്.ഡി.സി തിയറ്ററുകളുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച ചില ഇന്റർനെറ്റ് ഐ.പി വിലാസങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും, അതിലൂടെ മാത്രം ഉറച്ച നിഗമനത്തിലേക്കെത്താനാകില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു.
കെ.എസ്.എഫ്.ഡി.സി ചെയർമാൻ നൽകിയ പരാതിയിൽ കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടിരുന്നു.
കെ.എസ്.എഫ്.ഡി.സി എം.ഡിയുടെ നേതൃത്വത്തിൽ നടത്തുന്ന ആഭ്യന്തര അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് വിശദാംശങ്ങൾ തേടുന്നത്.
സംഭവവുമായി ബന്ധപ്പെട്ട ആഭ്യന്തര അന്വേഷണം 10 ദിവസത്തിനകം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി സജി ചെറിയാൻ നിർദേശം നൽകിയിട്ടുണ്ട്.
English Summary
The cyber police investigation into the leak of CCTV footage from KSFDCT-owned theatres in Thiruvananthapuram onto pornographic websites is progressing slowly. Police have yet to determine whether the footage was hacked or leaked internally and are currently collecting more IP address details. More concrete action is expected only after the election period.
A few IP addresses linked to the leaked footage have been identified, but police say this alone is insufficient to reach any conclusion. Additional details have been sought from KSFDCT based on the internal inquiry led by its Managing Director. The Cultural Affairs Minister, Saji Cherian, has directed the department to submit an inquiry report within 10 days.
ksfdc-cctv-footage-leak-cyber-police-investigation
കെ.എസ്.എഫ്.ഡി.സി, സി.സി.ടി.വി ചോർച്ച, സൈബർ പൊലീസ്, തിരുവനന്തപുരം, തിയറ്റർ, കൈരളി, നിള, ശ്രീ, അന്വേഷണം, സജി ചെറിയാൻ









