കൊച്ചുവേളി സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ ചാക്കുകൾ; തുറന്നപ്പോൾ 27 കിലോ കഞ്ചാവ്
തിരുവനന്തപുരം: കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ വഴി കടത്താൻ ശ്രമിച്ച 27 കിലോ കഞ്ചാവ് പിടികൂടി. കോർബ–കൊച്ചുവേളി എക്സ്പ്രസിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
ട്രെയിൻ യാത്ര അവസാനിപ്പിച്ച് സ്റ്റേഷനിൽ എത്തിയ ശേഷം ശുചീകരണത്തിനായി എത്തിയ ജീവനക്കാരാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ട് ചാക്കുകൾ കണ്ടത്.
സംശയം തോന്നിയതോടെ അവർ ഉടൻ സുരക്ഷാസേനയെ വിവരം അറിയിച്ചു.
റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) നടത്തിയ പരിശോധനയിൽ ചാക്കുകൾക്കുള്ളിൽ പാക്കറ്റുകളിലാക്കി സൂക്ഷിച്ച 27 കിലോ കഞ്ചാവ് കണ്ടെത്തി.
വിഷു യാത്രയ്ക്ക് ‘ഡൈനാമിക് ഷോക്ക്’: കെഎസ്ആർടിസി ടിക്കറ്റ് നിരക്കിൽ 50% വരെ വർധന
പ്രതികൾ ഒളിവിൽ; അന്വേഷണം ശക്തമാക്കി
സംഭവത്തിൽ ഇതുവരെ ആരെയും പിടികൂടാനായിട്ടില്ല. കഞ്ചാവ് ആരാണ് ട്രെയിനിൽ എത്തിച്ചതെന്നതും ആരാണ് ഉപേക്ഷിച്ചതെന്നതും കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.
റെയിൽവേ പൊലീസും ആർപിഎഫും ചേർന്ന് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമം ശക്തമാക്കിയിട്ടുണ്ട്.
English Summary:
Railway officials in Kochuveli seized 27 kg of cannabis from abandoned bags found inside a train after it reached the station. Cleaning staff first noticed the unattended sacks and alerted security personnel, who then conducted a detailed inspection and discovered the contraband packed inside. Following the seizure, railway police and the RPF launched an investigation, examining CCTV footage and other leads to identify those involved in the smuggling attempt.









