web analytics

കാൽനടയാത്രക്കാരുടെ സുരക്ഷ ചോദ്യചിഹ്നം

സീബ്രാലൈനിൽ പോലും സുരക്ഷയില്ല; 10 മാസത്തിൽ 218 പേർ മരണം;

കാൽനടയാത്രക്കാരുടെ സുരക്ഷ ചോദ്യചിഹ്നം

കൊച്ചി: സംസ്ഥാനത്ത് റോഡപകടത്തിൽ കാൽനടയാത്രക്കാർ മരിക്കുന്നതിനുള്ള തോത് വർധിച്ചതിൽ ആശങ്ക ഉയരുന്നു.

ഈ വർഷം ഒക്ടോബർ 31 വരെ സീബ്രാ ലൈൻ ഉപയോഗിച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ചവർ 218 പേരാണ്.

ഇതേ കാലയളവിൽ സംസ്ഥാനത്ത് വാഹനമിടിച്ച് മരണമടഞ്ഞ ആകെ കാൽനടയാത്രക്കാരുടെ എണ്ണം 851 ആയി.

അപകടങ്ങളുടെ വർധനയും സാഹചര്യങ്ങളും
ബോധവത്കരണവും പരിശോധനയും ശക്തിപ്പെടുത്തിയിട്ടും സംസ്ഥാനത്തെ റോഡപകടങ്ങളുടെ എണ്ണം തുടർച്ചയായി ഉയർന്നുവരുന്നു.

2022: 43,910 അപകടങ്ങൾ – 4,317 മരണം

2023: 48,068 അപകടങ്ങൾ – 4,084 മരണം

2024: 48,834 അപകടങ്ങൾ – 3,774 മരണം

2024 (ഓഗസ്റ്റ് 31 വരെയും): 32,658 അപകടങ്ങൾ – 2,408 മരണം

കാൽനടയാത്രക്കാർ അപകടത്തിൽപ്പെടുന്നതിന് പ്രധാന കാരണം വാഹനമോടിക്കുന്നവരുടെ അശ്രദ്ധയും അമിതവേഗതയും ആണെന്ന് പോലീസിന്റെ വിലയിരുത്തൽ.

ആവശ്യത്തിന് സീബ്രാലൈനുകൾ ഇല്ലാത്തതും നിലവിലെവ മാഞ്ഞുപോകുന്നതും യാത്രക്കാരെ അപകടത്തിൽപ്പെടാൻ ഇടയാക്കുന്നു.

അതേ സമയം, ഗതാഗതക്കുരുക്ക് കുറയ്ക്കാൻ പല ഇടങ്ങളിലും സിഗ്നൽ സംവിധാനങ്ങൾ ഒഴിവാക്കുന്നതും ദേശീയപാതകളിൽ പോലും കാൽനടയാത്രക്കാർക്ക് അനുകൂലമായ സിഗ്നൽ സംവിധാനങ്ങൾ കുറവായതും കാൽനടയാത്രയെ കൂടുതൽ അപകടകരമാക്കുന്നു.

English Summary:

Pedestrian deaths in road accidents are rising in Kerala, with 851 walkers killed this year until October 31, including 218 deaths on zebra crossings. Despite awareness and enforcement, road accidents continue to increase. Police attribute pedestrian fatalities mainly to rash driving and speeding, along with poor zebra marking and reduced pedestrian-friendly signal systems. Efforts to reduce traffic congestion by limiting signals have made roads more dangerous for pedestrians.

kerala-pedestrian-deaths-rise-road-accidents-data

Kerala, Road Accidents, Pedestrian Safety, Zebra Crossing, Traffic, Kochi, Transport Safety

spot_imgspot_img
spot_imgspot_img

Latest news

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

Other news

അംബാനി രണ്ടാം സ്ഥാനത്തേക്ക്; ഇന്ത്യയിലെയും ഏഷ്യയിലെയും കരുത്തനായി ഗൗതം അദാനി വീണ്ടും

അംബാനി രണ്ടാം സ്ഥാനത്തേക്ക്; ഇന്ത്യയിലെയും ഏഷ്യയിലെയും കരുത്തനായി ഗൗതം അദാനി വീണ്ടും ന്യൂഡൽഹി:...

പൂരപ്രേമികളുടെ കാത്തിരിപ്പിന് വിരാമം! തൃശൂർ പൂരത്തിന് 20-ന് കൊടിയേറും; ആനച്ചമയം മുതൽ വെടിക്കെട്ട് വരെ

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ഇനി ദിവസങ്ങൾ മാത്രം. സാംസ്കാരിക...

നഴ്സിങ് സമരം: നടപടിയെടുക്കാൻ മാനേജ്മെന്റുകൾക്ക് കോടതി അനുമതി

കൊച്ചി: കേരളത്തിലെ ആരോഗ്യ മേഖലയെ പിടിച്ചുലച്ച സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരത്തിൽ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

നഴ്‌സുമാരുടെ സമരം: പണിമുടക്ക് വിലക്ക് പിൻവലിച്ചു; അച്ചടക്ക നടപടിക്ക് അനുമതി

നഴ്‌സുമാരുടെ സമരം: പണിമുടക്ക് വിലക്ക് പിൻവലിച്ചു; അച്ചടക്ക നടപടിക്ക് അനുമതി കൊച്ചി: സംസ്ഥാനത്തെ...

എൽ.പി.ജിക്ക് പകരമോ എഥനോൾ? വാണിജ്യ പാചകത്തിനായി പുതിയ മാർഗം ആലോചനയിൽ

എൽ.പി.ജിക്ക് പകരമോ എഥനോൾ? വാണിജ്യ പാചകത്തിനായി പുതിയ മാർഗം ആലോചനയിൽ ന്യൂഡൽഹി: പശ്ചിമേഷ്യയിലെ...

Related Articles

Popular Categories

spot_imgspot_img