ടെഹ്‌റാന്‍: പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തി ഇസ്രയേൽ-ഇറാൻ പോരാട്ടം പുതിയ തലത്തിലേക്ക്.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വധിക്കുമെന്ന പരസ്യ പ്രഖ്യാപനവുമായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് രംഗത്തെത്തിയിരിക്കുകയാണ്.
ലോകം ഉറ്റുനോക്കുന്ന ഈ പ്രസ്താവന മേഖലയിൽ വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നുറപ്പാണ്.
“കുട്ടികളെ കൊല്ലുന്ന ക്രിമിനലിനെ വെറുതെ വിടില്ല”; നെതന്യാഹുവിനെ തിരഞ്ഞുപിടിച്ച് വകവരുത്തുമെന്ന് ഇറാന്റെ പരസ്യ ഭീഷണി
ഇസ്രയേൽ പ്രധാനമന്ത്രിക്കെതിരെ അതിരൂക്ഷമായ ഭാഷയിലാണ് ഇറാന്റെ പ്രതികരണം. “കുട്ടികളെ കൊല്ലുന്ന ക്രിമിനലായ നെതന്യാഹു ജീവിച്ചിരിപ്പുണ്ടെങ്കിൽ, അയാളെ ഞങ്ങൾ പിന്തുടരും.
ഇറാന്റെ മുഴുവൻ ശക്തിയും ഉപയോഗിച്ച് അയാളെ വകവരുത്തുക തന്നെ ചെയ്യും,” ഇറാന്റെ റെവല്യൂഷണറി ഗാർഡ് വ്യക്തമാക്കി.
നെതന്യാഹു കുറച്ചുനാളുകളായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്തത് അയാൾ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങൾക്ക് വഴിമാറിയിരുന്നു.
എന്നാൽ അയാൾ എവിടെ ഒളിച്ചിരുന്നാലും വേട്ടയാടുമെന്നാണ് ഇറാന്റെ നിലപാട്.
ട്രംപിന്റെ അവകാശവാദങ്ങൾ പച്ചക്കള്ളം; അഞ്ചുവർഷം നീളുന്ന യുദ്ധത്തിനും സജ്ജമെന്ന് ഇറാന്റെ പരമോന്നത നേതാവ്
യുദ്ധം അവസാനിപ്പിക്കാനായി ഇറാൻ തന്നെ സമീപിച്ചു എന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം ഇറാൻ പാടെ തള്ളി.
ഇറാൻ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധിയായ അബ്ദുൽ മജീദ് ഹക്കീം ഇലാഹിയാണ് ട്രംപിന്റെ വാദങ്ങൾ തെറ്റാണെന്ന് തുറന്നടിച്ചത്.
പാചകവാതക ക്ഷാമം: ഇന്‍ഡക്ഷന്‍ കുക്കറിന് വന്‍ ഡിമാന്‍ഡ്, വിറക് വിപണിയും ചൂട് പിടിച്ചു
അമേരിക്കയുമായി യാതൊരുവിധ ചർച്ചയ്ക്കും ഇറാൻ തയാറല്ലെന്നും, നീണ്ട അഞ്ചുവർഷം വരെ യുദ്ധം തുടരാൻ രാജ്യം സുസജ്ജമാണെന്നും അദ്ദേഹം ആവർത്തിച്ചു.
അമേരിക്കൻ സൈനിക താവളത്തിന് നേരെ മിസൈൽ വർഷം; ഇസ്രയേൽ ചാരന്മാരെന്ന് സംശയിക്കുന്ന 20 പേർ ഇറാനിൽ പിടിയിൽ
വാക്കുകൾ കൊണ്ട് മാത്രമല്ല, പ്രവൃത്തികൊണ്ടും ഇറാൻ തിരിച്ചടി ശക്തമാക്കിയിരിക്കുകയാണ്.
യുഎഇയിലെ അൽ-ദഫ്ര വ്യോമതാവളത്തിന് നേരെ പത്തോളം മിസൈലുകളും ഡ്രോണുകളും ഇറാൻ തൊടുത്തുവിട്ടു.
യുഎസ് സേനയെ ലക്ഷ്യം വച്ചായിരുന്നു ഈ നീക്കം. ഇതിനിടെ, രാജ്യത്തിനകത്ത് ഇസ്രയേലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചാരശൃംഖലകളെ തകർക്കാനും ഇറാൻ നടപടി തുടങ്ങി.
പടിഞ്ഞാറൻ അസർബൈജാൻ പ്രവിശ്യയിൽ നടത്തിയ മിന്നൽ റെയ്ഡിൽ 20 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
English Summary
Iran’s Revolutionary Guard has issued a severe warning, vowing to track down and eliminate Israeli Prime Minister Benjamin Netanyahu, labeling him a “child-killing criminal.” Amid rumors of Netanyahu’s recent absence from the public eye, Iran asserted that they would use their full force to neutralize him if he is still alive. Furthermore, Iran dismissed US President Donald Trump’s claims regarding peace negotiations, stating they are prepared for a long-term conflict.









