web analytics

പ്രതിസന്ധികൾക്ക് ശേഷം ഗ്രീൻ സിഗ്നൽ; കടമ്പകൾ കടന്ന് കലൂരിൽ ഇന്ത്യ – ഹോങ്കോങ് മത്സരം

പ്രതിസന്ധികൾക്ക് ശേഷം ഗ്രീൻ സിഗ്നൽ; കടമ്പകൾ കടന്ന് കലൂരിൽ ഇന്ത്യ – ഹോങ്കോങ് മത്സരം

കൊച്ചി: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അനിശ്ചിതത്വങ്ങൾക്ക് പിന്നാലെ കലൂർ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ – ഹോങ്കോങ് എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിന് അനുമതി ലഭിച്ചു. കേരള ഫുട്ബോൾ അസോസിയേഷൻ ആവശ്യമായ തുക അടച്ചതോടെയാണ് മത്സരത്തിന് വഴിയൊരുങ്ങിയത്.

സ്റ്റേഡിയത്തിന്റെ ഉപയോഗത്തിനായി ജിസിഡിഎ നിർദേശിച്ച 28 ലക്ഷം രൂപ — 25 ലക്ഷം രൂപ കാഷൻ ഡെപ്പോസിറ്റും 3 ലക്ഷം രൂപ വാടകയും — അടച്ചതോടെയാണ് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടത്. സാമ്പത്തിക പ്രതിസന്ധി കാരണം ഈ തുക കണ്ടെത്തുന്നതിൽ കെഎഫ്എയ്ക്ക് ബുദ്ധിമുട്ട് നേരിട്ടിരുന്നു.

മത്സരം കൊച്ചിയിൽ നടത്താനുള്ള ചർച്ചകൾ ജനുവരി മുതൽ നടന്നുവരികയായിരുന്നു. എന്നാൽ പണമിടപാട് സംബന്ധമായ പ്രശ്നങ്ങൾ കാരണം അനിശ്ചിതത്വം നിലനിന്നിരുന്നു. ഇതോടെ മത്സരത്തിന് മുന്നോടിയായ വാർത്താസമ്മേളനം പോലും നടത്താൻ കഴിഞ്ഞിരുന്നില്ല.

ഇതിനിടെ, എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ. ജെ ജേക്കബ് ഇടപെട്ട് ആവശ്യമായ തുക കണ്ടെത്തിയതോടെ പ്രശ്നം പരിഹരിക്കപ്പെട്ടു.

👉 തത്സമയം വിവരങ്ങൾ അറിയിക്കാൻ മീഡിയ ബോക്സിൽ ന്യൂസ് 4 മീഡിയയുടെ പ്രതിനിധിയും സന്നിഹിതനായിരിക്കും.

ഇന്ന് വൈകിട്ട് 7ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യ ഹോങ്കോങ്ങിനെ നേരിടും. പത്ത് വർഷങ്ങൾക്ക് ശേഷം കൊച്ചിയിൽ നടക്കുന്ന അന്താരാഷ്ട്ര ഫുട്ബോൾ മത്സരമാണിത്. സ്റ്റേഡിയത്തിന്റെ നവീകരണത്തിന് ശേഷം നടക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരവുമാണിത്.

മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ പരിശീലകൻ ഖാലിദ് ജമീൽ ടീമിന്റെ തയ്യാറെടുപ്പിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആരാധകരുടെ വലിയ പിന്തുണ ലഭിക്കുന്ന കേരളത്തിൽ കളിക്കുന്നത് സന്തോഷകരമാണെന്നും ടീം മികച്ച പ്രകടനം കാഴ്ചവെക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ഗ്രൂപ്പിൽ ഇതുവരെ വിജയം നേടാനായിട്ടില്ലാത്ത ഇന്ത്യക്ക് ഇന്നത്തെ മത്സരം അഭിമാന വിജയം നേടാനുള്ള അവസരമാണ്.

മത്സരത്തോടനുബന്ധിച്ച് കൊച്ചി മെട്രോ സർവീസ് സമയം രാത്രി 11 വരെ നീട്ടിയിട്ടുണ്ട്. വിവിധ ഭാഗങ്ങളിൽ ട്രാഫിക് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

വിജിലൻസ് ട്രൈബ്യൂണലുകൾ വെള്ളാനകളോ? സമഗ്രമായ ഓഡിറ്റിന് ഉത്തരവിട്ട് ഹൈക്കോടതി

വിജിലൻസ് ട്രൈബ്യൂണലുകൾ വെള്ളാനകളോ? സമഗ്രമായ ഓഡിറ്റിന് ഉത്തരവിട്ട് ഹൈക്കോടതി കൊച്ചി: സംസ്ഥാനത്തെ വിജിലൻസ്...

Related Articles

Popular Categories

spot_imgspot_img