ന്യൂസ് ഡസ്ക്ക്: അമേരിക്ക, ഓസ്ട്രേലിയ, കാനഡ, ന്യൂസിലന്റ്, യുകെ എന്നീ രാജ്യങ്ങളിലെ സംയുക്ത രഹസ്യാന്വേഷണ ഏജൻസികളാണ് ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് കണ്ടെത്തിയതെന്ന് യു.എസ്. ഫൈവ് എക്സ് എന്ന പേരിട്ടിരിക്കുന്ന ഈ രഹസ്യാന്വേഷണ സംഘം കാനഡയ്ക്ക് നൽകിയ വിവര പ്രകാരമാണ് പ്രധാനനമന്ത്രി ജസ്റ്റിൻ ട്രൂഡോ വെളിപ്പെടുത്തൽ നടത്തിയത്. കാനഡയിലെ യുഎസ് അംബാസഡര്‍ ഡേവിഡ് കോഹന്‍ കനേഡിയൻ സിടിവി ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം പറഞ്ഞത്. ഇന്ത്യയ്ക്ക് പ്രത്യേകിച്ച് പരിഗണനയൊന്നും നൽകാനാവില്ലെന്ന് അമേരിക്കൻ സുരക്ഷ ഉപദേഷ്ടാവന് ജാക്ക് സുള്ളിവൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് അബാസിഡറും ഇന്ത്യയെ തള്ളി രംഗത്ത് എത്തിയിരിക്കുന്നത്.
ട്രൂഡോയുടെ പ്രസ്താവനയ്ക്ക് ആഴ്ചകൾ മുൻപ്, നിജ്ജാറിന്റെ കൊലപാതകത്തെ പരസ്യമായി അപലപിക്കാൻ കാനഡ യുഎസ് ഉൾപ്പെടെയുള്ള അടുത്ത സഖ്യകക്ഷികളോട് ആവശ്യപ്പെട്ടിരുന്നു എന്ന വാഷിംഗ്ടണ് പോസ്റ്റിന്റെ റിപ്പോർട്ട് കോഹൻ നിഷേധിച്ചു
കനേഡിയൻ സർക്കാരിന്റെ അന്വേഷണം മാനുഷികവും നിരീക്ഷണാധിഷ്ഠിതവുമാണോ എന്നതില്‍ കോഹൻ പ്രതികരിച്ചില്ല. ട്രൂഡോയുടെ പ്രസ്താവനയ്ക്ക് ആഴ്ചകൾ മുൻപ്, നിജ്ജാറിന്റെ കൊലപാതകത്തെ പരസ്യമായി അപലപിക്കാൻ കാനഡ യുഎസ് ഉൾപ്പെടെയുള്ള അടുത്ത സഖ്യകക്ഷികളോട് ആവശ്യപ്പെട്ടിരുന്നു എന്ന വാഷിംഗ്ടണ് പോസ്റ്റിന്റെ റിപ്പോർട്ട് കോഹൻ നിഷേധിച്ചു. സ്വകാര്യ നയതന്ത്ര സംഭാഷണങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്ന ശീലം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിലുള്ള വിദേശകാര്യമന്ത്രി എസ് ജയശങ്കർ, വരും ദിവസങ്ങളിൽ യുഎസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയിൽ കാനഡ വിഷയം ചർച്ചചെയ്യാൻ സാധ്യതയുണ്ടെന്നാണ് വൃത്തങ്ങൾ പറയുന്നത്.
“രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കാനഡയും യുഎസും തമ്മിൽ പലതരം ആശയവിനിമയം നടന്നിട്ടുണ്ട്. എന്നാൽ, അവയൊക്കെ പുറത്തുവിടാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ, ഇന്ത്യയ്ക്കുമേലുള്ള കാനഡയുടെ ആരോപണങ്ങളെ യുഎസ് വളരെ ഗൗരവത്തോടെയാണ് കാണുന്നത്. അവ സത്യമാണെങ്കിൽ, അത് അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ്. അതുകൊണ്ടുതന്നെ, വിഷയത്തിന്റെ സത്യാവസ്ഥ പുറത്തുവരണമെന്നും കാര്യമായ അന്വേഷണം നടത്തേണ്ടത് വളരെ പ്രധാനമാണെന്നും ഞങ്ങൾ കരുതുന്നു.” കോഹൻ പറഞ്ഞു.
Read Also :വീണ്ടും ചൈനീസ് ചാരകപ്പൽ