web analytics

വിവാഹദിനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ദുരന്തം; അപകടത്തിൽ വരനും മൂന്ന് ബന്ധുക്കളും മരിച്ചു

വിവാഹദിനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ അപകടത്തിൽ വരനും മൂന്ന് ബന്ധുക്കളും മരിച്ചു

അരിസോന: വിവാഹദിനത്തിന് മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ വരനും മൂന്ന് ബന്ധുക്കളും മരിച്ചു.

ജോയെലീൻ ലിൻസ്ട്രോമുമായുള്ള വിവാഹച്ചടങ്ങിന് തയ്യാറെടുക്കുന്നതിനിടെയാണ് പ്രതിശ്രുത വരനായ ഡേവിഡ് മക്കാർട്ടി (59) ഉൾപ്പെടെ നാല് പേർ ദാരുണമായി കൊല്ലപ്പെട്ടത്.

അരിസോനയിലെ സുപ്പീരിയറിന് സമീപമുള്ള ടെലിഗ്രാഫ് കാന്യോണിൽ വെച്ചാണ് അപകടം സംഭവിച്ചത്.

ഡേവിഡ് മക്കാർട്ടിയോടൊപ്പം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ബന്ധുക്കളായ റേച്ചൽ (23), ഫെയ്ത്ത് (21), കാറ്റലിൻ ഹൈഡ്മാൻ (22) എന്നിവരും അപകടത്തിൽ മരിച്ചു.

കൊല്ലപ്പെട്ട യുവതികളിൽ രണ്ട് പേർ ഡേവിഡിന്റെ സഹോദരപുത്രിമാരും ഒരാൾ സഹോദരിപുത്രിയുമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

വിവാഹാഘോഷങ്ങൾക്ക് മുന്നോടിയായി നടത്തിയ സ്വകാര്യ ഹെലികോപ്റ്റർ യാത്രയ്ക്കിടെയാണ് അപകടം ഉണ്ടായത്.

രാവിലെ 11 മണിയോടെ ഹെലികോപ്റ്റർ പർവതങ്ങൾക്ക് കുറുകെ കെട്ടിയിട്ടിരുന്ന ‘സ്ലാക്ക് ലൈൻ’ എന്ന കയറിൽ ഇടിച്ചാണ് തകർന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്റ്റർ കാന്യോണിലേക്ക് പതിക്കുകയായിരുന്നു. വൈകുന്നേരം അഞ്ചുമണിയോടെയാണ് തകർന്ന ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളിൽ നിന്ന് നാലുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

വിവാഹദിനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ അപകടത്തിൽ വരനും മൂന്ന് ബന്ധുക്കളും മരിച്ചു

ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു.

പരിചയസമ്പന്നനായ പൈലറ്റായിരുന്നു ഡേവിഡ് മക്കാർട്ടി. അപകടസമയത്ത് ഹെലികോപ്റ്റർ നിയന്ത്രിച്ചിരുന്നതും ഡേവിഡാണെന്ന് അധികൃതർ അറിയിച്ചു.

നിരവധി മണിക്കൂർ ഫ്ലൈയിംഗ് പരിചയമുള്ള പൈലറ്റായിരുന്നിട്ടും അപകടം സംഭവിച്ചതാണ് അന്വേഷണത്തെ കൂടുതൽ ഗൗരവമുള്ളതാക്കുന്നത്.

അപകടത്തെ തുടർന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA), നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB) എന്നിവ സംയുക്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി പർവതങ്ങൾക്ക് കുറുകെ സ്ഥാപിച്ച ‘സ്ലാക്ക് ലൈൻ’ എങ്ങനെ ഹെലികോപ്റ്റർ പറക്കുന്ന പാതയിൽ എത്തിയുവെന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്.

ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോയെന്നും അനുമതിയില്ലാതെയാണോ കയർ സ്ഥാപിച്ചതെന്നതും അന്വേഷണ പരിധിയിലുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img