web analytics

ആ സമയത്ത് ബോബനും മോളിയും വരച്ചത് ടോംസ് അല്ലായിരുന്നു; മനോരമ മറച്ചുവെച്ച ആ സത്യം വെളിപ്പെടുത്തി മുൻ എഡിറ്റോറിയൽ ഡയറക്ടർ…കലാകൗമുദിക്കുള്ള പണിയായി മാറുകയായിരുന്നു…

നാലു പതിറ്റാണ്ടോളമായി തുറന്നുപറയാതെ മനോരമ കാത്തുസൂക്ഷിച്ച ആ രഹസ്യത്തിൻ്റെ മൂടി തുറന്നിരിക്കുന്നു. മനോരമ ആഴ്ചപചതിപ്പിലെ വിഖ്യാതമായ ബോബനും മോളിയും വരച്ചിരുന്ന ടോംസ് മനോരമ വിട്ട് കലാകൗമുദിയിലേക്ക് മാറിയ ശേഷവും മറ്റ് ചില ആർട്ടിസ്റ്റുകളെ ഉപയോ​ഗിച്ച് വരപ്പിച്ചിരുന്നു എന്നാണ് ദീർഘകാലം മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടറായിരുന്ന തോമസ് ജേക്കബ് തുറന്നുപറയുന്നത്. പ്രശസ്തനായ കാർട്ടൂണിസ്റ്റിന് പകരം വ്യാജന്മാരെ വച്ച് വരപ്പിച്ചു എന്നാണ് കുറ്റസമ്മതം. ഇതാദ്യമായാണ് മലയാള മനോരമ കുടുംബത്തിൽ നിന്ന് ഇത്തരമൊരു വെളിപ്പെടുത്തൽ ഉണ്ടാകുന്നത്.

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ തോമസ് ജേക്കബ് എഴുതുന്ന കാർട്ടൂണിൻ്റെ കഥ എന്ന പരമ്പരയിലൂടെയാണ് വെളിപ്പെടുത്തൽ നടത്തിയത്. “മനോരമയിൽ പത്രപ്രവർത്തകർ റിട്ടയർ ചെയ്യേണ്ട 58 വയസ് കഴിഞ്ഞ് കുറെയേറെ വർഷങ്ങൾ കൂടി സർവീസ് നീട്ടിക്കിട്ടിയ ടോംസ് അതുവരെ മനോരമ ആഴ്ചപ്പതിപ്പിൽ ബോബനും മോളിയും വരച്ചിരുന്നു. അതിനുശേഷം ടോംസും മനോരമയും രണ്ടു വഴിക്കായെന്നും തുടർന്നും മനോരമ വേറെ ആർട്ടിസ്റ്റുകളെ കൊണ്ട് ബോബനും മോളിയും വരപ്പിച്ചു പ്രസിദ്ധീകരിച്ചിരുന്നെന്നുമാണ് വെളിപ്പെടുത്തൽ. ടോംസാകട്ടെ കലാകൗമുദി വാരികയിലേക്ക് ബോബനെയും മോളിയെയും പറിച്ചുനടുകയായിരുന്നു. അവരാകട്ടെ ബോബനും മോളിയും പ്രസിദ്ധീകരിക്കാനായി മാത്രം ഒരു കാർട്ടൂൺ മാസിക തുടങ്ങുകയും ചെയ്തു. അങ്ങനെ അവകാശത്തർക്കം കോടതിയിലെത്തി. മനോരമയിലെ ഒരു ടീം ആശയങ്ങൾ നൽകി വരപ്പിച്ചിരുന്നതാണ് ബോബനും മോളിയുമെന്നാണ് മനോരമ വാദിച്ചത്.”

എന്നാൽ മനോരമയ്ക്ക് അനുകൂലമായിരുന്നു കോടതി വിധി. പക്ഷേ ബോബനും മോളിയും സ്വന്തം പ്രസിദ്ധീകരണങ്ങളിൽ വരയ്ക്കാനുള്ള അവകാശം ടോംസിന് വിട്ടുകൊടുത്തുകൊണ്ട് പിറ്റേ ദിവസം തന്നെ മനോരമ ചീഫ് എഡിറ്റർ കെ എം മാത്യു പ്രസ്താവനയിറക്കുകയായിരുന്നു. മനോരമ വാരികയിൽ നിന്ന് ബോബനും മോളിയും അതോടെ ഒഴിവാക്കുകയും ചെയ്തു. താൻ മനോരമയ്ക്കു വേണ്ടിയല്ല കേസ് നടത്തിയതെന്നും ഒരു കഥാപാത്രത്തെ വളർത്തി വലുതാക്കുമ്പോൾ പത്രങ്ങൾക്ക് അതിന്മേലുള്ള അവകാശം സ്ഥാപിക്കാൻ വേണ്ടി ഇന്ത്യൻ പത്രങ്ങൾക്കെല്ലാം വേണ്ടിയാണ് പൊരുതിയതെന്നും ചീഫ് എഡിറ്റർ കെ എം മാത്യു അതിനെക്കുറിച്ച് പറഞ്ഞു. കോടതി വിധി വന്നതോടെ കലാകൗമുദിക്കും ബോബനും മോളിയും ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. പിന്നെ ടോംസിൻ്റെ മാസികയിൽ മാത്രമായി ബോബനും മോളിയും ഒതുങ്ങി” -ഇക്കാര്യങ്ങളാണ് തോമസ് ജേക്കബ് ഇപ്പോൾ തുറന്നുപറയുന്നത്.

1987 നവംബർ മുതലാണ് കലാകൗമുദിയിൽ ടോംസിൻ്റ ബോബനും മോളിയും പ്രസിദ്ധീകരിച്ചു തുടങ്ങിയത്. മനോരമയുടെ വ്യാജ നിർമ്മിതിയെപറ്റി അറിയാവുന്നത് കൊണ്ട് കലാകൗമുദി മാനേജ്മെൻ്റ് ‘ടോംസിൻ്റെ ബോബനും മോളിയും’ എന്നുതന്നെ പേരിട്ടാണ് അച്ചടി തുടങ്ങിയത്. കോട്ടയം സബ് കോടതിയിൽ നിന്ന് മനോരമയ്ക്ക് ലഭിച്ച അനുകൂല വിധിക്ക് പിന്നാലെയാണ് കാർട്ടൂണിസ്റ്റിന് തൻ്റെ കഥാപാത്രത്തെ മാത്യു ഇഷ്ടദാനം നൽകിയത്.

അതോടെ ഇത് കലാകൗമുദിക്കുള്ള പണിയായി മാറുകയായിരുന്നു. മനോരമക്കാണ് അവകാശമെന്ന് വന്നതോടെ അവർ പ്രസിദ്ധീകരണം നിർത്തി. അതിനുശേഷം ടോംസിൻ്റെ സ്വന്തം പ്രസിദ്ധീകരണമായി ബോബനും മോളിയും മാറുകയായിരുന്നു. ഏതായാലും എസ് ജയചന്ദ്രൻ നായർ എന്ന പത്രാധിപർ കലാകൗമുദിക്ക് ഉണ്ടായിരുന്നത് കൊണ്ട് ടോംസ് എന്ന മഹാനായ കാർട്ടൂണിസ്റ്റിന് ഒരിക്കലും മഴയത്ത് നിൽക്കേണ്ടി വന്നില്ല.

പകർപ്പാവകാശത്തെച്ചൊല്ലി പത്രസ്ഥാപനവും കാർട്ടൂണിസ്റ്റും തമ്മിൽ നടന്ന നിയമ പോരാട്ടമെന്ന നിലയിൽ രാജ്യാന്തരതലത്തിൽ ശ്രദ്ധയാകർഷിച്ചതായിരുന്നു മനോരമയും ടോംസും തമ്മിലുള്ള കേസ്. അന്നും തുറന്നുപറയാത്ത രഹസ്യം ഇപ്പോൾ പുറത്തുവിട്ടത്, ദീർഘകാലം മനോരമ എഡിറ്റോറിയൽ തലവനായിരുന്ന തോമസ് ജേക്കബിൻ്റെ വൈകിയുള്ള കുമ്പസാരം കൂടിയായി ഇതിനെ കണക്കാക്കാം. നിർമ്മലനും സാധുവുമായ ഒരു കലാകാരനോട് ചെയ്തതിനുള്ള പശ്ചാത്താപമാണ് കാർട്ടൂണിസ്റ്റ് കൂടിയായ തോമസ് ജേക്കബ് ഇപ്പോൾ പ്രകടിപ്പിച്ചതെന്ന് കരുതാം.

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

ചിരാഗ് പാസ്വാനുമായി പ്രണയം? അഭ്യൂഹങ്ങൾക്ക് മറുപടി നൽകി കങ്കണ റണാവത്

ചിരാഗ് പാസ്വാനുമായി പ്രണയം? അഭ്യൂഹങ്ങൾക്ക് മറുപടി നൽകി കങ്കണ റണാവത് സോഷ്യൽ മീഡിയയിൽ...

ഡിവൈഎഫ്ഐ നേതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു; പിന്നിൽ കാപ്പ പ്രതിയടങ്ങുന്ന ഗുണ്ടാസംഘം

കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ ഡിവൈഎഫ്ഐ നേതാവിന് നേരെ ഗുണ്ടാസംഘത്തിന്റെ അതിക്രൂരമായ...

തീർത്ഥാടക സംഘത്തിന്റെ ബസിൽ പ്രസവം, പിന്നാലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ചു; കോഴിക്കോട് നഗരത്തെ ഞെട്ടിച്ച സംഭവത്തിൽ സ്ത്രീ പിടിയിൽ!

തീർത്ഥാടക സംഘത്തിന്റെ ബസിൽ പ്രസവം, പിന്നാലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ചു; കോഴിക്കോട്...

സഭയിൽ തീപാറും പോരാട്ടം! വനിതാ സംവരണ ബില്ലിന് പച്ചക്കൊടി; പ്രതിപക്ഷ പ്രതിഷേധം മറികടന്ന് കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിലെ സുവർണ്ണ അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട്, ഏറെ...

ചില രാശിക്കാർക്ക് ലോട്ടറി അടിച്ച പോലെ നേട്ടം; ചിലർക്ക് പരീക്ഷണങ്ങളുടെ ദിനം

ചില രാശിക്കാർക്ക് ലോട്ടറി അടിച്ച പോലെ നേട്ടം; ചിലർക്ക് പരീക്ഷണങ്ങളുടെ ദിനം ഏപ്രിൽ...

ഡൽഹിക്ക് നേരെ വിരൽചൂണ്ടി സ്റ്റാലിൻ! മണ്ഡലപുനർനിർണയ ബില്ല് കത്തിച്ചു; തമിഴകത്തെ തെരുവുകൾ കറുപ്പണിഞ്ഞു, കേന്ദ്രത്തിന് അന്ത്യശാസനം!

ചെന്നൈ: ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ സ്വാധീനം വെട്ടിചുരുക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ അത്യുഗ്രൻ പോരാട്ടത്തിന്...

Related Articles

Popular Categories

spot_imgspot_img