രാജ്യത്ത് വെടിക്കെട്ടിനു കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ വിജ്ഞാപനം: വരുന്നത് 32 കർശന നിബന്ധനകൾ: തൃശൂർ പൂരത്തെ ബാധിക്കും

രാജ്യത്ത് വെടിക്കെട്ടിനു കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ വിജ്ഞാപനം. വിജ്ഞാപനം തൃശൂർ പൂരത്തെ സാരമായി ബാധിക്കുമെന്ന് ആശങ്ക ഉയരുകയാണ്. Central government notification with strict restrictions on firecrackers in the country.

ഫയർലൈനും മാഗസിനും (വെടിക്കെട്ടു സാമഗ്രികളുടെ സംഭരണസ്ഥലം) തമ്മിൽ 200 മീറ്റർ അകലം വേണമെന്ന നിബന്ധനയാണ് ഇതിൽ പ്രധാനം.

45 മീറ്റർ അകലമെന്ന നിലവിലെ നിബന്ധന തന്നെ കുറയ്ക്കണമെന്നു ദേവസ്വങ്ങളും പൂരക്കമ്മിറ്റിക്കാരും ആവർത്തിച്ച് ആവശ്യപ്പെടുന്നതിനിടയിലാണ് അകലം പല മടങ്ങായി വർധിപ്പിച്ചത്.

ഈ നിബന്ധന നടപ്പായാൽ മാഗസിനിൽനിന്ന് 200 മീറ്റർ അകലം കണക്കാക്കുമ്പോൾ പൂരം വെടിക്കെട്ടിന്റെ ഒരുഭാഗം സ്വരാജ് റൗണ്ടിലെ റോഡിലെത്തും. ഇതോടെ തേക്കിൻകാട് മൈതാനത്തെവിടെയും വെടിക്കെട്ട് നടത്താൻ കഴിയാതാകും.

വിജ്ഞാപനത്തിലെ മറ്റു പ്രധാന നിയന്ത്രണങ്ങൾ ഇങ്ങനെ:

വെടിക്കെട്ട് സ്ഥലത്തെ ബാരിക്കേഡിൽനിന്ന് 100 മീറ്റർ അകലെയായിരിക്കണം ജനത്തെ ബാരിക്കേഡ് കെട്ടി നിർത്തേണ്ടത്.

ഫയർലൈനിൽ നിന്ന് 100 മീറ്റർ അകലെയാകണം വെടിക്കെട്ടുപുര (ഷെഡ്). മാഗസിനിൽനിന്നു കുറഞ്ഞത് 20 മീറ്ററെങ്കിലും അകലം വേണം.

250 മീറ്റർ പരിധിയിൽ ആശുപത്രി, നഴ്സിങ് ഹോം, സ്കൂൾ എന്നിവയുണ്ടെങ്കിൽ അനുമതി തേടാതെ വെടിക്കെട്ട് നടത്തരുത്.

കാറ്റിന്റെ വേഗം 50 കിലോമീറ്ററിലേറെയായിരിക്കുമ്പോഴോ കാണികളുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുമ്പോഴോ വെടിക്കെട്ട് നടത്തരുത്.

വെടിക്കെട്ടിനുപയോഗിക്കുന്ന ഇരുമ്പുകുഴലുകളുടെ പകുതി മണ്ണിനു താഴെ ആയിരിക്കണം. കുഴലുകൾ തമ്മിൽ 50 സെന്റീമീറ്റർ അകലം വേണം.

വിവിധ വലുപ്പമുള്ള കുഴലുകൾ തമ്മിൽ 10 മീറ്റർ അകലം വേണം.

കുഴലല്ലാതെ മറ്റ് ഇരുമ്പ്, സ്റ്റീൽ ഉപകരണങ്ങളോ ആയുധങ്ങളോ വെടിക്കെട്ടു സ്ഥലത്തു പാടില്ല.

കേന്ദ്ര വിജ്ഞാപനം തൃശൂർ പൂരത്തിനെതിരായ പരസ്യവെല്ലുവിളിയാണെന്നും .
അതു പൂർണമായി പിൻവലിക്കണമെന്നും ജനപ്രതിനിധികൾ പറയുന്നു.

അശാസ്ത്രീയ നിർദേശങ്ങളാണു വിജ്ഞാപനത്തിലുള്ളത്. തൃശൂരിൽ നിന്നുള്ള കേന്ദ്രമന്ത്രിയുടേതടക്കം കേന്ദ്രസർക്കാരിലെ ബന്ധപ്പെട്ടവരുടെയെല്ലാം ശ്രദ്ധയിൽ വിഷയം കൊണ്ടുവരും. -മന്ത്രി കെ.രാജൻ, പി. ബാലചന്ദ്രൻ എംഎൽഎ എന്നിവർ അറിയിച്ചു.

സ്ഫോടകവസ്തു നിയമവുമായി ബന്ധപ്പെടുത്തി 35 തരം ഭേദഗതികളുമായി ഇറങ്ങിയ അസാധാരണ വിജ്ഞാപനത്തിലെ നിയന്ത്രണങ്ങൾ പൂരം വെടിക്കെട്ട് നടത്തിപ്പ് അസാധ്യമാക്കുന്ന വിധത്തിലുള്ളതാണെന്നു ദേവസ്വങ്ങളും വ്യക്തമാക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ!

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ! തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു...

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

ജാതി സെൻസസ് 2027ൽ

ജാതി സെൻസസ് 2027ൽ ന്യൂഡൽഹി: 1931 ന് ശേഷം ആദ്യമായി രാജ്യത്ത് ജാതി...

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

ഇസ്രയേൽ ടെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു ഇന്റലിജൻസ്...

Other news

മധ്യപ്രദേശിൽ എസ്ബിഐക്ക് ‘കൊച്ചി ബ്രാഞ്ച്’..!

മധ്യപ്രദേശിൽ എസ്ബിഐക്ക് 'കൊച്ചി ബ്രാഞ്ച്'..! കോട്ടയം: എസ്ബിഐയുടെ പേരിൽ മധ്യപ്രദേശിൽ വ്യാജബാങ്ക് നടത്തിവന്ന...

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ!

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ! തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു...

അദ്ധ്യാപികയുടെ കാറിടിച്ച് വിദ്യാർത്ഥിനിക്ക് പരിക്ക്

അദ്ധ്യാപികയുടെ കാറിടിച്ച് വിദ്യാർത്ഥിനിക്ക് പരിക്ക് മലപ്പുറം: സ്കൂൾ ഗ്രൗണ്ടിൽ അദ്ധ്യാപികയുടെ കാറിടിച്ച് വിദ്യാർത്ഥിനിക്ക്...

UK: 2മണിക്കൂര്‍ പാര്‍ക്കിംഗിന് നഷ്ടം 5.30 ലക്ഷം !

UK: 2മണിക്കൂര്‍ പാര്‍ക്കിംഗിന് നഷ്ടം 5.30 ലക്ഷം LONDON: കാർ പാർക്കിംഗ് ഏരിയയിൽ...

കാറിൽനിന്ന് തെറിച്ചുവീണ്‌ 5 വയസ്സുകാരൻ

കാറിൽനിന്ന് തെറിച്ചുവീണ്‌ 5 വയസ്സുകാരൻ DUBAI: ഓടിക്കൊണ്ടിരുന്ന കാറിൽനിന്ന് തെറിച്ചുവീണ്‌ അഞ്ച് വയസ്സുകാരൻ....

യുവാക്കൾ വാർധക്യ പെൻഷൻ വാങ്ങുന്ന വൻ തട്ടിപ്പ് !

യുവാക്കൾ വാർധക്യ പെൻഷൻ വാങ്ങുന്ന വൻ തട്ടിപ്പ് BIHAR: യുവാക്കൾ വാർധക്യ പെൻഷൻ...

Related Articles

Popular Categories

spot_imgspot_img