40 ദിവസത്തിനിടെ ഏഴു തവണ പാമ്പു കടിയേറ്റേന്ന യുവാവിന്റെ വാദം കഴിഞ്ഞദിവസം നാം വായിച്ചതാണ്. ശനിയാഴ്ചകളിൽ മാത്രമാണ് തനിക്ക് പാമ്പുകടിയേൽക്കുക എന്ന് യുവാവ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ ആരോപണത്തിന് പിന്നിലയാണ്. സത്യാവസ്ഥ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. വികാസ് ദുബെ എന്ന യുവാവാണ് 40 ദിവസത്തിനുള്ളിൽ ഏഴ് തവണ പാമ്പ് കടിച്ചെന്ന് പറഞ്ഞത്. (The young man’s claim that he gets bitten by snakes only on Saturdays; Finally the truth is out)
എന്നാൽ, യുവാവിന്റെ ആരോപണം തെറ്റാണെന്ന് വിദഗ്ധ സമിതി. ആകെ ഒരുതവണ മാത്രമാണ് യുവാവിന് പാമ്പ് കടിയേറ്റത്. അതിന് ശേഷം സംഭവിച്ചതെല്ലാം വികാസിന്റെ തോന്നലാണെന്നും ഓഫീഡിയോഫോബിയ എന്ന അവസ്ഥയാണിതെന്നും
(പാമ്പുകളോടുള്ള അമിത ഭയം) വിദഗ്ധ സമിതി കണ്ടെത്തി. ജൂൺ രണ്ടിന് ഇയാളെ പാമ്പുകടിച്ചു. പിന്നീട് ഇയാൾക്കുണ്ടായ തോന്നലുകളും ഭയവുമാണ് സംഭവത്തിന് പിന്നിലെന്നും സംഘം വിലയിരുത്തി.
തുടർച്ചയായി യുവാവ് പാമ്പുകടിയേറ്റ് ഒരേ ആശുപത്രിയില് ചികിത്സയ്ക്കെത്തുന്നതും പെട്ടെന്ന് സുഖം പ്രാപിക്കുന്നതിലും ദുരൂഹുതയുണ്ടെന്നാണ് അധികൃതർ പറഞ്ഞിരുന്നു. പലതവണയായി പാമ്പു കടിയേറ്റതിന് ചികിത്സക്കായി കുറെ പണം ചെലവായെന്നും സഹായം വേണമെന്നുമാണ് കളക്ടറേറ്റിലെത്തി യുവാവ് ആവശ്യപ്പെട്ടതെന്ന് സിഎംഒ രാജീവ് നയൻ പറഞ്ഞു.