web analytics

സഞ്ജു ആരാധകർക്ക് ആവേശമായി അമ്പാട്ടി റായിഡുവിൻ്റെ പ്രഖ്യാപനം; പന്തിനൊപ്പം സഞ്ജുവും ഇറങ്ങട്ടെ

ന്യൂയോർക്ക്: സഞ്ജു സാംസന് ഇനിയും ടീമിൽ തുടരാൻ കഴിയുമെന്ന് സൂചന.ഇതിനകം പല താരങ്ങളും ഇന്ത്യയുടെ ഏറ്റവും മികച്ച ഇലവനെ നിര്‍ദേശിച്ചു കഴിഞ്ഞു. പക്ഷെ അവരെല്ലാം സഞ്ജു സാംസണിനെ തഴഞ്ഞ് റിഷഭ് പന്തിനെയാണ് പ്ലെയിങ് ഇലവനിലെടുത്തത്.

എന്നാല്‍ റായുഡുവാകട്ടെ ഇവരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനായിരിക്കുകയാണ്. റിഷഭും സഞ്ജുവും ഒരുമിച്ചു കളിക്കട്ടെയെന്നാണ് റായുഡുവിന്റെ അഭിപ്രായം. രണ്ടു പേരും ടീമിലുണ്ടെങ്കില്‍ അതു ഇന്ത്യക്കു മുതല്‍ക്കൂട്ടായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ന്യൂയോര്‍ക്കിലെ നസൗ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിത്തിലാണ് ഇന്ത്യയും ഐറിഷ് ടീമും തമ്മിലുള്ള പോരാട്ടം നടക്കാനിരിക്കുന്നത്.

യുവ ഇടംകൈയന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ പ്ലെയിങ് ഇലവനില്‍ നിന്നും തഴഞ്ഞ റായുഡു നായകന്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി നിര്‍ദേശിച്ചിട്ടുള്ളത് വിരാട് കോലിയെയാണ്. സാഹചര്യം പരിഗണിക്കുമ്പോള്‍ സഞ്ജുവിനെയും റിഷഭിനെയും ഇന്ത്യ ഒരുമിച്ച് കളിപ്പിക്കണമെന്നാണ് എനിക്കു തോന്നുന്നത്. കാരണം സഞ്ജു മൂന്നാം നമ്പറില്‍ ഉജ്ജ്വലമായാണ് ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നതെന്നും റായുഡു നിരീക്ഷിച്ചു.

സഞ്ജുവിനു ശേഷം നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെ ഇന്ത്യക്കു ക്രീസിലേക്കു അയക്കാം. ഓവറുകളുടെ അടിസ്ഥാനത്തില്‍ അപ്പോഴത്തെ സാഹചര്യത്തിനു അനുസരിച്ച് വേണമെങ്കില്‍ സഞ്ജുവിനെ നാലിലേക്കു മാറ്റി സൂര്യയെ മൂന്നാം നമ്പറിലും കളിപ്പിക്കാം. പക്ഷെ രോഹിത് ശര്‍മയും വിരാട് കോലിയും തന്നെ തീര്‍ച്ചയായും ഓപ്പണ്‍ ചെയ്യണം. മൂന്നാം നമ്പറില്‍ സഞ്ജു, നാലാമനായി സൂര്യ, അഞ്ചാമാനായി റിഷഭ് പന്ത്, ആറാമനായി ഹാര്‍ദിക് പാണ്ഡ്യ എന്നിവരെയും കളിപ്പിക്കാമെന്നും റായുഡു വ്യക്തമാക്കി. ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം ഇന്നാണ്. അയർലൻഡിനെതിരായ മത്സരം ഇന്ന് രാത്രി എട്ട് മണിക്ക് നടക്കും. ജൂൺ ഒമ്പതിന് നടക്കുന്ന രണ്ടാം മത്സരത്തിൽ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളികൾ. അമേരിക്കയുമായും കാനഡയുമായും ലോകകപ്പിന്റെ ​ഗ്രൂപ്പ് ഘട്ടത്തിൽ രോഹിത് ശർമ്മയും സംഘവും മത്സരിക്കും.

ലോകകപ്പിന് മുമ്പുള്ള പരിശീലന മത്സരത്തിലെ മോശം പ്രകടനത്തിനിടെയിലാണ് സഞ്ജുവിന് അനുകൂലമായ പ്രതികരണം ടീം ക്യാമ്പിലുള്ളത്. സഞ്ജു സ്പിന്നിനെയും പേസിനെയും മികച്ച രീതിയിൽ നേരിടുന്ന താരമാണ്. അതുപോലെ ഒരു മികച്ച വിക്കറ്റ് കീപ്പറുമാണ്. മികച്ച ശാരീകക്ഷമതയാണ് താരത്തെ ഇത്തവണ ഇന്ത്യൻ ടീമിലെടുക്കാൻ കാരണം. ക്രിക്കറ്റിനോട് ഇപ്പോഴുള്ള ആവേശം തുടർന്നാൽ‌ സഞ്ജുവിന് ഇനിയും ടീമിൽ തുടരാൻ കഴിയുമെന്നും ഇന്ത്യൻ ക്രിക്കറ്റ് വൃത്തങ്ങൾ സൂചിപ്പിച്ചു.

ട്വന്റി 20 ലോകകപ്പിന് മുമ്പായുള്ള പരിശീലന മത്സരത്തിൽ സഞ്ജുവിന് തിളങ്ങാനായില്ല. ബം​ഗ്ലാദേശിനെതിരെ ആറ് പന്തിൽ ഒരു റൺസ് മാത്രമാണ് മലയാളി താരത്തിന് നേടാനായത്. ഇതോടെ ലഭിച്ച അവസരം ഉപയോ​ഗിക്കുന്നതിൽ സഞ്ജു പരാജയപ്പെട്ടെന്ന് വിമർശനം ഉയർന്നിരുന്നു. എന്നാൽ മത്സരത്തിൽ റിഷഭ് പന്ത് മികച്ച പ്രകടനം പുറത്തെടുത്തു. 26 ബോളുകളിൽ നിന്ന് 52 റൺസുമായി റിഷഭ് പുറത്താകാതെ നിന്നു.

 

Read Also:കിലിയന്‍ എംബാപ്പെയെ റാഞ്ചി റയല്‍ മാഡ്രിഡ്; കരാര്‍ അഞ്ച് വര്‍ഷത്തേക്ക്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img