web analytics

കട്ടപ്പന ഡി.ഇ.ഒ. ഓഫീസ് കേന്ദ്രീകരിച്ച് വൻ ക്രമക്കേട് ; ഇരുട്ടി വെളുത്തപ്പോൾ ഗവ. സ്കൂളിലെ കുട്ടികൾ മാനേജ്മെന്റ് സ്കൂളിന്റെ പട്ടികയിൽ

ഇടുക്കി ഇരട്ടയാറിൽ സർക്കാർ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ കുട്ടികളെ സ്ക്കൂൾ അധികൃതരും രക്ഷകർത്താക്കളും അറിയാതെ മാനേജ്മെൻറ് സ്ക്കൂളിലേക്ക് മാറ്റിയതായി ആരോപണം. സർക്കാർ സൈറ്റിൽ ഉൾപ്പെടെ വിദ്യാർഥികളുടെ പട്ടിക തിരുത്തിയത് വിവാദമായതോടെ പുറത്ത് വരുന്നത് ജില്ലാ വിദ്യാഭ്യാസ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പുകളുടെ നീണ്ട കഥകൾ.

ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികളെയാണ് ആറാം ദിവസത്തെ കണക്കെടുപ്പിന് മുന്നോടിയായി മാറ്റിയത്. കുട്ടികളുടെ വിവരങ്ങളുള്ള സമ്പൂർണ പോർട്ടലിൽ തിരുത്തൽ വരുത്തി കട്ടപ്പന ഡി.ഇ.ഒ. ഓഫീസിലെ ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിലാണ് ക്രമക്കേട് നടന്നതെന്നാണ് സൂചന.

1800 ൽ അധികം കുട്ടികൾ പഠിക്കുന്ന സംസ്ഥാനത്തെ സർക്കാർ ഇംഗ്ലീഷ് മീഡിയം സ്ക്കൂളാണ് ശാന്തിഗ്രാം ഇ. എം. എച്ച്.എസ്.എസ്. തിങ്കളാഴ്ചയാണ് ഇത്തവണ ആറാം അധ്യയന ദിവസത്തെ കണക്കെടുപ്പ് നടത്തിയത്. വെള്ളിയാഴ്ച വരെ സ്ക്കൂളിലുണ്ടായിരുന്ന അഞ്ചു കുട്ടികളെ ശനി, ഞായർ എന്നീ അവധി ദിവസങ്ങളിൽ മറ്റൊരു മാനേജ്മെന്റ് സ്കൂളിലേക്ക് മാറ്റുകയായിരുന്നു.

തിങ്കളാഴ്ച കുട്ടികളെ കാണാതായതോടെ സ്ക്കൂൾ അധികൃതർ കുട്ടികളുടെ വിവരങ്ങളുള്ള സമ്പൂർണ പോർട്ടലിൽ നടത്തിയ പരിശോധനയിലാണിത് കണ്ടെത്തിയത്. മൂന്ന് കുട്ടികൾ അഞ്ചാം ക്ലസിലും രണ്ടു പേർ എട്ടാം ക്ലാസിലും പഠിക്കുന്നവരാണ്. ഈ കുട്ടികളിലാരും തന്നെ ടി.സി.ക്കായി സ്ക്കൂളിൽ അപേക്ഷ നൽകിയിരുന്നില്ല.

സമ്പൂർണ പോർട്ടൽ വഴി കുട്ടികൾക്ക് ടി.സി. അനുവദിക്കാൻ കഴിയുന്നത് പ്രധാന അധ്യാപകർക്കും ജില്ല വിദ്യാഭ്യാസ ഓഫീസിനുമാണ്.കുട്ടികളുടെ വിവരങ്ങൾ നീക്കം ചെയ്ത ശേഷം തിങ്കളാഴ്ച ഓൺലൈനായി ടി.സി. ക്ക് അപേക്ഷ നൽകി തിരിമറിയും നടത്തിയിട്ടുണ്ട്.

മറ്റൊരു കുട്ടിയുടെ അപേക്ഷ രക്ഷകർത്താക്കൾ അറിയാതെ ഓൺലൈനായി എത്തിയെങ്കിലും സ്ക്കൂൾ മാറാൻ താത്പര്യമില്ലന്ന് ഇവർ എഴുതി നൽകുകയും ചെയ്തു. അനുമതിയില്ലാതെ കുട്ടികളെ സ്ക്കൂൾ മാറ്റിയത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സ്ക്കൂൾ അധികൃതർ ജില്ല വിദ്യാഭ്യാസ ഓഫീസർക്കും മന്ത്രിക്കും പി.ടി.എ. പരാതി നൽകിയിട്ടുണ്ട്.

കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിലാണ് തട്ടിപ്പ് നടത്തിയതെന്നും ഇവർ ആരോപിക്കുന്നു. ഇതേ ഉദ്യോഗസ്ഥനെതിരെ ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്ന വിവരത്തെ തുടർന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തിൽ വിദ്യഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചെങ്കിലും ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും മാറ്റി നിർത്താൻ തയാറായിട്ടില്ല.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

Related Articles

Popular Categories

spot_imgspot_img