web analytics

1171 കഴിഞ്ഞ് 1174; ഇടയിലെ ഫയൽ മാഞ്ഞുപോയോ? എ.കെ.ജി സെന്റർ ഭൂമി ഇടപാടിൽ ദുരൂഹതയേറുന്നു

1171 കഴിഞ്ഞ് 1174; ഇടയിലെ ഫയൽ മാഞ്ഞുപോയോ? എ.കെ.ജി സെന്റർ ഭൂമി ഇടപാടിൽ ദുരൂഹതയേറുന്നു

തിരുവനന്തപുരം: എ.കെ.ജി. സെന്ററിന് ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട പ്രധാന ഫയൽ കാണാനില്ലെന്ന വിവരാവകാശ രേഖ പുറത്തുവന്നതോടെ പുതിയ വിവാദം ഉയർന്നു. സെന്ററിന് അനുവദിച്ചതിനേക്കാൾ കൂടുതൽ ഭൂമി കൈവശമുണ്ടെന്ന കേസ് ഹൈക്കോടതിയിൽ തുടരുന്നതിനിടെയാണ് ഈ വെളിപ്പെടുത്തൽ.

1977ൽ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ കാലത്ത് എ.കെ.ജി. പഠനഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ എ.കെ.ജി. സ്മാരകസമിതിക്ക് കേരള സർവകലാശാലയ്ക്ക് സമീപമുള്ള ഭൂമി കൈമാറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഫയൽ ആർക്കൈവ്‌സിലേക്ക് കൈമാറിയതാണെന്ന് റവന്യൂ വകുപ്പ് മുമ്പ് വിവരാവകാശനിയമപ്രകാരം അറിയിച്ചിരുന്നു.

എന്നാൽ, ഇപ്പോൾ ആർക്കൈവ്‌സ് ഡയറക്ടർ നൽകിയ മറുപടിയിൽ, 1977 ഓഗസ്റ്റ് 20-ലെ ജി.ഒ.(എം.എസ്) 1172/77/ആർഡി ഉത്തരവ് ഉൾപ്പെട്ട ഫയൽ ലഭ്യമല്ലെന്ന് വ്യക്തമാക്കുന്നു. 1171/77ന് ശേഷം നേരിട്ട് 1174/77 നമ്പർ ഫയലാണ് ലഭ്യമെന്നതും രേഖയിൽ പറയുന്നു.

എ.കെ.ജി.യുടെ മരണത്തിന് ശേഷം ഇ.എം.എസ്. ചെയർമാനായും ഇ.കെ. നായനാർ സെക്രട്ടറിയായും എ.കെ.ജി. സ്മാരകസമിതി രൂപീകരിച്ചിരുന്നു. തുടർന്ന് സി.പി.എം നേതാക്കളായ എം.വി. രാഘവൻ, ടി.കെ. രാമകൃഷ്ണൻ എന്നിവർ മുഖ്യമന്ത്രിയെ സമീപിച്ച് ഗവേഷണകേന്ദ്രത്തിനായി ഭൂമി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഭൂമി അനുവദിച്ചതെന്ന് പറയുന്നു.

എന്നാൽ, അനുവദിച്ച ഭൂമിയുടെ വിസ്തീർണ്ണം എത്രയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ഭൂമി അനുവദിച്ച ഉത്തരവ് ലഭ്യമായാൽ മാത്രമേ ഇതിൽ വ്യക്തത വരൂവെന്നാണ് വിലയിരുത്തൽ.

തുടർന്ന് കേരള സർവകലാശാലയിൽ നിന്ന് 15 സെന്റ് ഭൂമി പുതുതായി രൂപവത്കരിച്ച എ.കെ.ജി. ട്രസ്റ്റിന് ഗിഫ്റ്റായി നൽകിയതായും രേഖകൾ സൂചിപ്പിക്കുന്നു. എന്നാൽ സർക്കാർ ഭൂമി സർവകലാശാലയ്ക്ക് ഇത്തരത്തിൽ മറ്റൊരു സ്ഥാപനത്തിന് കൈമാറാനാകില്ലെന്ന വാദവും ഉയരുന്നുണ്ട്.

2018ലെ റീസർവേ പ്രകാരം എ.കെ.ജി. സെന്ററിന് 55 സെന്റ് ഭൂമി കൈവശമുണ്ടെന്നും അത് പുറമ്പോക്ക് ഭൂമിയാണെന്നും വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. ഭൂമി നൽകിയ ഉദ്ദേശ്യത്തിന് വിരുദ്ധമായി ഉപയോഗിച്ചാൽ അത് അസാധുവാകുമെന്ന വ്യവസ്ഥയും നിലനിൽക്കുന്നു.

ഈ വിഷയങ്ങൾ ഉന്നയിച്ചാണ് ‘സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി’ ഹൈക്കോടതിയിൽ കേസ് നൽകിയിരിക്കുന്നത്.

English Summary
A controversy has emerged after an RTI reply revealed that the file related to land allotment for AKG Centre is missing. The issue surfaced while a High Court case is ongoing regarding excess land possession. Authorities say the key government order file is unavailable.

spot_imgspot_img
spot_imgspot_img

Latest news

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

Other news

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

പറന്നുയരുന്നതിനിടെ വിമാനത്തിന് മുന്നിൽ അജ്ഞാതൻ; യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിച്ചു; എഞ്ചിന് തീപിടിച്ചു

പറന്നുയരുന്നതിനിടെ വിമാനത്തിന് മുന്നിൽ അജ്ഞാതൻ; യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിച്ചു; അമേരിക്കയിലെ ഡെൻവർ...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

കറ്റാനത്ത് നടുറോഡിൽ ഗുണ്ടാവിളയാട്ടം: സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി മൂന്ന് പവന്റെ താലിമാല കവർന്നു

സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി മൂന്ന് പവന്റെ താലിമാല കവർന്നു. ആലപ്പുഴ ജില്ലയിലെ കറ്റാനത്ത്...

കോടതി കയറി വിവാഹം കഴിച്ചു, ഒടുവിൽ ദുരൂഹമരണവും; ഗ്രേറ്റർ നോയിഡയിൽ നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി

നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി ഉത്തർപ്രദേശിലെ...

Related Articles

Popular Categories

spot_imgspot_img