​ഗൂ​ഗിൾ പണിമുടക്കി; അമ്പരന്ന് ലോകം

​ഗൂ​ഗിൾ പണിമുടക്കി; അമ്പരന്ന് ലോകം

ആ​ഗോളതലത്തിൽ ഇന്‍റർനെറ്റിലെ പ്രധാന സേവനങ്ങളെ താറുമാറാക്കി ഗൂഗിൾ ക്ലൗഡ് സർവീസ് തകരാർ. സ്പോട്ടിഫൈയും, ഡിസ്‌കോർഡും, ഗൂഗിൾ മീറ്റും, ചാറ്റ് ജിപിടിയും അടക്കമുള്ള അനേകം ഇന്‍റര്‍നെറ്റ് സേവനങ്ങൾ ആഗോളതലത്തില്‍ തടസപ്പെട്ടു.

ഇന്നലെ രാത്രിയാണ് സ്പോട്ടിഫൈയും, ഡിസ്‌കോർഡും, ഗൂഗിളും അടക്കമുള്ള ഇന്‍റര്‍നെറ്റ് സേവനങ്ങളില്‍ പലയിടത്തും ഉപഭോക്താക്കള്‍ തടസം നേരിട്ടത്. ക്ലൗഡിലുണ്ടായ സാങ്കേതിക പ്രശ്നം രാത്രിയോടെ പരിഹരിച്ചതായി ഗൂഗിൾ അറിയിച്ചു.

ക്ലൗഡ്‌ഫ്ലെയറിലും ഗൂഗിള്‍ ക്ലൗഡിലും പ്രശ്‌നങ്ങള്‍ വന്നതോടെയാണ് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെട്ടത് എന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗൂഗിള്‍ ഗ്ലൗഡിലുണ്ടായ ഔട്ടേജാണ് പ്രധാന പ്രശ്നങ്ങള്‍ സൃഷ്ടിച്ചത് എന്നാണ് ക്ലൗഡ്‌ഫ്ലെയര്‍ വക്താവിന്‍റെ പ്രതികരണം.

ഗൂ​ഗിളിന്റെ പ്രധാന സേവനങ്ങള്‍ തടസപ്പെട്ടിട്ടില്ല

എന്നാല്‍, ​ഗൂ​ഗിളിന്റെ പ്രധാന സേവനങ്ങള്‍ തടസപ്പെട്ടിട്ടില്ലെന്നും ക്ലൗഡ്‌ഫ്ലെയര്‍ അധികൃതര്‍ വ്യക്തമാക്കി. അതേസമയം ഗൂഗിള്‍ ക്ലൗഡില്‍ സാങ്കേതിക പ്രശ്നം നേരിട്ടതിനെ കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നാണ് ഗൂഗിളിന്‍റെ പ്രതികരണം.

അഹമ്മദാബാദ് വിമാനപകടം; മരണസംഖ്യ 294; ഇനിയും ഉയർന്നേക്കും

വേ​ഗത്തിൽ ഔട്ടേജ് വേഗം പരിഹരിക്കാനായതിനാല്‍ കൂടുതല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങളെ പ്രശ്നം ബാധിച്ചില്ല. സ്പോട്ടിഫൈ സേവനങ്ങള്‍ ലഭ്യമല്ലെന്ന് 46,000 ഉപഭോക്താക്കളും, ഗൂഗിള്‍ ക്ലൗഡ് സേവനങ്ങള്‍ ലഭ്യമല്ലെന്ന് 14,000 യൂസര്‍മാരും,

ഡിസ്‌കോര്‍ഡ് സേവനം ലഭിക്കുന്നില്ലെന്ന് 11,000 ഉപയോക്താക്കളും വരെ ഡൗണ്‍ഡിറ്റക്റ്ററില്‍ പരാതിപ്പെടുന്ന സാഹചര്യമുണ്ടായി. സ്നാപ്‌ചാറ്റ് ആപ്പിലും ക്യാരക്ടര്‍.

എഐ സേവനത്തിലും സാങ്കേതിക പ്രശ്നം

എഐ സേവനത്തിലും സാങ്കേതിക പ്രശ്നം ഉപഭോക്താക്കള്‍ക്കുണ്ടായതായി ഡൗണ്‍ഡിറ്റക്റ്ററിലെ പരാതികള്‍ ചൂണ്ടിക്കാണിക്കുന്നു.

ആകർഷകമായ ‘ബൈഔട്ട്’ ഓപ്ഷനുകളുമായി ​ഗൂ​ഗിൾ; ജീവനക്കാരുടെ എണ്ണം കുറയ്ക്കും

അതേസമയം ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നീക്കവുമായി വീണ്ടും ഗൂഗിൾ രംഗത്ത്. ഇത്തവണ പിരിച്ചുവിടലിന് പകരം, ജീവനക്കാർക്ക് സ്വയം പിരിഞ്ഞുപോകുന്നതിനായി ആകർഷകമായ ‘ബൈഔട്ട്’ ഓപ്ഷനുകളാണ് ഗൂഗിൾ മുന്നോട്ട് വെച്ചിരിക്കുന്നത്.

പ്രധാനമായും യുഎസിലെ ജീവനക്കാർക്കാണ് ഈ അവസരം നൽകിയിരിക്കുന്നത്. കമ്പനി ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (AI) കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെയും പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നീക്കം.

അമ്മയാണോ വിളിക്കുന്നെ… വിളിച്ചാൽ പാറൂന് മിണ്ടാനുണ്ടെന്ന് പറയണേ…; തീരാനോവായി രഞ്ജിത…

ഗൂഗിളിന്റെ പ്രധാന വരുമാന സ്രോതസ്സുകളായ സെർച്ച്, പരസ്യം തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാർക്കാണ് നിലവിൽ ബൈഔട്ട് ഓപ്ഷനുകൾ നൽകിയിരിക്കുന്നത്.

കൂടാതെ, കോർ എൻജിനീയറിങ്, മാർക്കറ്റിങ്, റിസർച്ച്, കമ്യൂണിക്കേഷൻസ്, നോളജ് ആൻഡ് ഇൻഫർമേഷൻ തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാർക്കും ഈ അവസരം ലഭ്യമാണ്.

കമ്പനിയുടെ ഭാവിയുടെ ഗതി നിർണയിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് കൂടുതൽ നിക്ഷേപം നടത്താനാണ് ഗൂഗിൾ ഇപ്പോൾ ലക്ഷ്യമിടുന്നത്. ഇതിനായി മറ്റ് വിഭാഗങ്ങളിലെ ചെലവുകൾ വെട്ടിക്കുറയ്ക്കേണ്ടതുണ്ട്.

പ്രതിഷേധം ആവർത്തിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ

2023ൽ 12,000ത്തോളം ജീവനക്കാരെ പിരിച്ചുവിട്ടപ്പോൾ കമ്പനിക്കെതിരെ വലിയ പ്രതിഷേധം തന്നെ ഉയർന്നിരുന്നു.

ഇത് ആവർത്തിക്കാതിരിക്കാനാണ് ഇത്തവണ പ്രത്യേക ബൈഔട്ട് ഓപ്ഷനുകൾ നൽകുന്നത്. ജീവനക്കാർക്ക് സ്വയം തീരുമാനമെടുക്കാനുള്ള അവസരം നൽകുന്നതിലൂടെ, പിരിച്ചുവിടൽ എന്ന പേരുദോഷം ഒഴിവാക്കാനും ഗൂഗിൾ ശ്രമിക്കുന്നു.

എത്ര ജീവനക്കാർക്ക് ബൈഔട്ട് ഓപ്ഷനുകൾ നൽകിയിട്ടുണ്ടെന്നോ, ഇതിൽ എത്രപേർ ഇത് സ്വീകരിക്കാൻ സാധ്യതയുണ്ടെന്നോ ഗൂഗിൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

എന്നാൽ, പ്രധാനപ്പെട്ട പല വിഭാഗങ്ങളിലും ഈ പദ്ധതി നടപ്പിലാക്കുന്നതിനാൽ കാര്യമായ സ്വാധീനം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബൈഔട്ട് തിരഞ്ഞെടുക്കുന്ന ജീവനക്കാർക്ക് ആകർഷകമായ പാക്കേജാണ് ഗൂഗിൾ വാഗ്ദാനം ചെയ്യുന്നത്.

കുറഞ്ഞത് 14 ആഴ്ചത്തെ ശമ്പളത്തിന് പുറമെ, ഓരോ വർഷത്തെയും സേവനത്തിന് ഒരാഴ്ചത്തെ അധിക ശമ്പളവും ലഭിക്കും. ഇത് ജീവനക്കാരെ സാമ്പത്തികമായി ചെറിയ തോതിൽ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Summary:

Google’s cloud services faced errors, causing widespread disruptions. The company acknowledged the issue, implemented mitigations, and worked to resolve it. Services began recovering after engineers identified and addressed the root cause. Google has since resolved the issue and promises to publish an analysis once their internal investigation is complete

spot_imgspot_img
spot_imgspot_img

Latest news

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

ജാതി സെൻസസ് 2027ൽ

ജാതി സെൻസസ് 2027ൽ ന്യൂഡൽഹി: 1931 ന് ശേഷം ആദ്യമായി രാജ്യത്ത് ജാതി...

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

ഇസ്രയേൽ ടെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു ഇന്റലിജൻസ്...

വിമാനങ്ങളുടെ തകരാറുകളിൽ പ്രതികരിച്ച് യാത്രക്കാർ

വിമാനങ്ങളുടെ തകരാറുകളിൽ പ്രതികരിച്ച് യാത്രക്കാർ ന്യൂഡൽഹി: അഹമ്മദാബാദ് ദുരന്തത്തിന് പിന്നാലെ വിമാനങ്ങളുടെ തകരാറുകളിൽ...

തിരുവനന്തപുരത്ത് ബ്രിട്ടീഷ് യുദ്ധവിമാനം

തിരുവനന്തപുരത്ത് ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെയുടെ യുദ്ധവിമാനം...

Other news

സ്‌കൂള്‍ ഉച്ചഭക്ഷണ മെനു പുറത്തുവിട്ട് മന്ത്രി

സ്‌കൂള്‍ ഉച്ചഭക്ഷണ മെനു പുറത്തുവിട്ട് മന്ത്രി തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ചഭക്ഷണ മെനു...

19കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

19കാരിയെ മരിച്ച നിലയിൽ കണ്ടെത്തി കോഴിക്കോട്: ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിനിയായ യുവതിയെ വീടിനകത്ത്...

അഞ്ച് നാവികരുടെ പാസ്‌പോർട്ട് പൊലീസ് പിടിച്ചെടുത്തു

അഞ്ച് നാവികരുടെ പാസ്‌പോർട്ട് പൊലീസ് പിടിച്ചെടുത്തു കൊച്ചി: ചരക്കുകപ്പൽ എംഎസ്സി എൽസ 3...

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

വീട്ടമ്മയും ഡി​ഗ്രി വിദ്യാർത്ഥിനിയും കുടുങ്ങിയത് ഇങ്ങനെ

വീട്ടമ്മയും ഡി​ഗ്രി വിദ്യാർത്ഥിനിയും കുടുങ്ങിയത് ഇങ്ങനെ കൊച്ചി: 37.5 കിലോ കഞ്ചാവുമായി കോളജ്...

രണ്ട് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്

രണ്ട് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട് കാസര്‍കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. രണ്ട്...

Related Articles

Popular Categories

spot_imgspot_img