web analytics

മൊബൈൽ ആപ്പിലൂടെ സൗഹൃദം; ഹണിട്രാപ്പിന് ശ്രമിച്ചത് 17 വയസ്സുകാരി ഉൾപ്പെട്ട നാലംഗ സംഘം; യുവാവിനെ നഗ്നനാക്കി ഫോട്ടോയെടുത്തു; ആവശ്യപ്പെട്ടത് 10 ലക്ഷം, ഒടുവിൽ ….

ഹണിട്രാപ്പിന് ശ്രമിച്ചത് 17 വയസ്സുകാരി ഉൾപ്പെട്ട നാലംഗ സംഘം

കണ്ണൂർ ∙ ഹണിട്രാപ്പിലൂടെ ആളുകളെ കുടുക്കി ലക്ഷങ്ങൾ തട്ടിയെടുക്കുന്ന സംഘത്തെ ചക്കരക്കൽ പൊലീസ് പിടികൂടി.

കോയ്യോട് സ്വദേശിയിൽ നിന്നു പണം കൈക്കലാക്കാൻ ശ്രമിച്ച കേസിലാണ് 17 വയസ്സുള്ള പെൺകുട്ടിയുൾപ്പെടെ നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തത്. മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് പ്രതികൾ പരാതിക്കാരനുമായി പരിചയം സ്ഥാപിച്ചത്.

കാഞ്ഞങ്ങാട് സ്വദേശിനിയായ 17കാരിയാണ് ചക്കരക്കൽ സ്വദേശിയായ പരാതിക്കാരനുമായി ഓൺലൈൻ സൗഹൃദം സ്ഥാപിച്ചത്. പിന്നീട് ഇയാളെ കാഞ്ഞങ്ങാട്ടെ ഒരു വീട്ടിലേക്ക് വിളിച്ചു വരുത്തി.

അവിടെ എത്തിച്ച ശേഷം ഇയാളെ നഗ്നനാക്കി ചിത്രങ്ങൾ പകർത്തുകയും, ആ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയുമായിരുന്നു സംഘത്തിന്റെ രീതി.

ആദ്യം 10 ലക്ഷം രൂപയോ അല്ലെങ്കിൽ അതേ മൂല്യമുള്ള സ്വർണമോ നൽകണമെന്നായിരുന്നു പ്രതികളുടെ ആവശ്യം.

പരാതിക്കാരൻ തുക നൽകാൻ കഴിയില്ലെന്ന് അറിയിച്ചതോടെ, പിന്നീട് ആവശ്യപ്പെട്ട തുക ആറു ലക്ഷം രൂപയായി കുറച്ചു. ഈ ഘട്ടത്തിൽ പരാതിക്കാരൻ ചക്കരക്കൽ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഹണിട്രാപ്പിന് ശ്രമിച്ചത് 17 വയസ്സുകാരി ഉൾപ്പെട്ട നാലംഗ സംഘം

പോലീസിന്റെ നിർദേശപ്രകാരം പണം നൽകാമെന്ന് ഉറപ്പ് നൽകി, പ്രതികളെ ചക്കരക്കല്ലിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.

നിശ്ചയിച്ച സ്ഥലത്തെത്തിയപ്പോഴാണ് ചക്കരക്കൽ പൊലീസ് സംഘത്തെ വളഞ്ഞ് അറസ്റ്റ് ചെയ്തത്. പൊലീസ് നടത്തിയ കൃത്യമായ നീക്കത്തിലൂടെയാണ് പ്രതികളെ കയ്യോടെ പിടികൂടാൻ കഴിഞ്ഞത്.

അറസ്റ്റിലായവരിൽ 17 വയസ്സുകാരിയ്ക്കു പുറമെ, ബന്ധുക്കളായ മൈമൂന (51), ഇബ്രാഹിം സജ്മൽ അർഷാദ് (28), എ.കെ. അബ്ദുൽ കലാം (52) എന്നിവരും ഉൾപ്പെടുന്നു.

ഇവർ എല്ലാവരും ചേർന്നാണ് ഹണിട്രാപ്പ് പദ്ധതി ആസൂത്രണം ചെയ്തതെന്നും, മുമ്പും സമാന രീതിയിൽ തട്ടിപ്പിന് ശ്രമിച്ചിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണെന്നും അന്വേഷണ സംഘം അറിയിച്ചു.

ചക്കരക്കൽ സി.ഐ. എം.പി. ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും, ഓൺലൈൻ വഴി ഇതുപോലുള്ള മറ്റ് തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്നും വിശദമായി അന്വേഷിച്ചുവരികയാണ്.

മൊബൈൽ ആപ്പുകൾ വഴി ഉണ്ടാകുന്ന പരിചയങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്നും, ഇത്തരം ഭീഷണികൾ നേരിടുന്നവർ ഉടൻ പൊലീസിനെ സമീപിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

വാതിലിൽ വൈദ്യുതി കണക്ട് ചെയ്ത് ക്രൂരത; മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം; വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു; മീറ്ററിൽ നിന്ന് നേരിട്ട് കണക്ഷൻ

മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത്...

Related Articles

Popular Categories

spot_imgspot_img