പത്തനംതിട്ട: പത്തനംതിട്ടയിൽ 13 കാരിയെ അമ്മയുടെ ഒത്താശയോടെ ബലാത്സംഗം ചെയ്ത കേസിൽ ഒളിവിൽ പോയ അമ്മയും ആൺ സുഹൃത്തും പിടിയിൽ. റാന്നി അങ്ങാടി സ്വദേശി ജയ്മോൻ ആണ് അറസ്റ്റിലായത്. മുൻപ് ഒരു കൊലപാതക കേസിലെ പ്രതിയാണ് ജയ്മോൻ.
2024 സെപ്റ്റംബറിലാണ് ബലാത്സംഗം നടന്നത്. പത്തനംതിട്ടയിലെ ഒരു ലോഡ്ജിൽ എത്തിച്ചാണ് അമ്മയുടെ മുൻപിൽ വെച്ച് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് പെൺകുട്ടി നൽകിയ മൊഴി അനുസരിച്ചാണ് പൊലീസ് കേസെടുത്തത്. തിരുവനന്തപുരത്താണ് ഈ കുടുംബം താമസിച്ചിരുന്നത്. കേസ് രജിസ്റ്റർ ചെയ്തതോടെ പെൺകുട്ടിയുടെ അമ്മയും ജയ്മോനും കർണാടകത്തിലേക്ക് മുങ്ങുകയായിരുന്നു. പത്തനംതിട്ട പൊലീസാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.