നാലുവരി സംസാരിച്ചാൽ നാലാളെ ആകർഷിക്കും വിധം വികസന സങ്കൽപ്പങ്ങൾ പങ്കുവെയ്ക്കും…രാജീവ് ചന്ദ്രശേഖറിൽ വിശ്വാസം അർപ്പിച്ച് കേന്ദ്രനേതൃത്വം

തിരുവനന്തപുരം: നാലുവരി സംസാരിച്ചാൽ നാലാളെ ആകർഷിക്കും വിധം വികസന സങ്കൽപ്പങ്ങൾ പങ്കുവെയ്ക്കും രാജീവ് ചന്ദ്രശേഖർ. മറ്റെല്ലാപേരുകളും മാറ്റിവച്ച് രാജീവിലേക്ക് പാർട്ടി ദേശീയനേതൃത്വം എത്തിയതും ഈ കാഴ്ചപ്പാടിനുള്ള മൂല്യം കണക്കാക്കിയാണ്.

ശരാശരി രാഷ്ട്രീയക്കാരനപ്പുറം ആരോപണങ്ങൾക്കും വിശദീകരണങ്ങൾക്കും പവർ പോയിൻറ് പ്രസൻറേഷനാണ് രാജീവ് ചന്ദ്രശേഖരന്റെ ശൈലി. അതേസമയം കക്ഷി രാഷ്ട്രീയത്തിനും മുകളിലായി മോദിയുടെ ഗ്യാരണ്ടിക്ക് രാജ്യത്ത് കിട്ടുന്ന സ്വീകാര്യതയ്ക്ക് ഒരു കേരള മോഡൽ തേടുകയായിരുന്നു പാർട്ടി ദേശീയ നേതൃത്വം. ഇതിന്റെ ആദ്യ പടിയാണ് രാജീവിന്റെ അധ്യക്ഷ സ്ഥാനം.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് വൻ പദ്ധതികളുമായി മുന്നേറാൻ ഒരുങ്ങുകയാണ് നിയുക്ത ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. യുവാക്കളെ ഉൾപ്പെടെ ചേർത്ത് നിർത്താൻ പ്രത്യേക പദ്ധതികളാണ് രാജീവിന്റെ നേതൃത്വത്തിൽ ഒരുങ്ങുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഓരോ ജില്ലക്കുമായി പ്രത്യേകം പ്ലാൻ ഉണ്ടായിരിക്കും.

സംഘടനാ തലത്തിൽ ഉൾപ്പെടെ അഴിച്ചു പണിനടത്താനും ഒരുങ്ങുകയാണ് നിയുക്ത പ്രസിഡന്റ് എന്നാണ് സൂചന. അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇന്നലെ രാജീവ് ചന്ദ്രശേഖർ രണ്ട് സെറ്റ് നാമനിർദേശ പത്രികകൾ സമർപ്പിച്ചിരുന്നു.

ബിജെപിയുടെ സംസ്ഥാന നേതൃനിര ഒന്നാകെ അദ്ദേഹത്തെ പിന്തുണച്ചു കൊണ്ട് നാമനിർദേശ പത്രികയിൽ ഒപ്പുവെക്കുകയായിരുന്നു. ബിജെപി നേതാക്കളായ കുമ്മനം രാജശേഖരൻ, വി മുരളീധരൻ, പികെ കൃഷ്ണദാസ്, എംടി രമേശ് എന്നിവരും കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും പത്രിക സമർപ്പണ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.

5 വർഷം തുടർച്ചയായി കെ.സുരേന്ദ്രൻ ഇരുന്ന കസേരയിലേക്കാണ് പുതിയ മുഖമായി മുൻ കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖർ എത്തുന്നത്. ഇന്ന് 11 മണിക്ക് സംസ്ഥാന വരണാധികാരി പ്രഹ്ലാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്.

രണ്ടുപതിറ്റാണ്ടിൻറെ രാഷ്ട്രീയ പാരമ്പര്യത്തോടെയാണ് രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്. മാറുന്ന കാലത്ത് വികസന രാഷ്ട്രീയത്തിൻറെ മുഖമായാണ് ദേശീയനേതൃത്വം രാജീവിനെ അവതരിപ്പിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

രാഷ്ട്രീയ നേതാക്കൾ മുതൽ ജഡ്ജിമാർ വരെ; പോപ്പുലർ ഫ്രണ്ടിൻ്റെ ഹിറ്റ് ലിസ്റ്റിൽ 950 പേർ

കൊച്ചി∙ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) സംസ്ഥാനത്ത്...

12 ദിവസം നീണ്ട യുദ്ധത്തിന് വിരാമം; വിജയിച്ചത് ഇറാനോ ഇസ്രയേലോ? അവകാശവാദങ്ങൾ ഇങ്ങനെ

ടെഹ്റാൻ: ഇസ്രയേൽ – ഇറാൻ യുദ്ധത്തിന് അന്ത്യമായി. ഇരു രാജ്യങ്ങളും ആക്രമണം...

നടന്റെ ഓഡിയോ സംഭാഷണം ചങ്ക് തകർത്തു; മകനെ പോലും വെറുതെ വിട്ടില്ല; മോഹൻലാൽ ബ്രേക്ക് എടുത്തതിന് പിന്നിൽ

കൊച്ചി: താര സംഘടനയുമായി അകലം പാലിക്കാന്‍ മോഹന്‍ ലാല്‍ തീരുമാനിച്ചതിന് പിന്നില്‍...

രണ്ടാം പിണറായി സർക്കാർ അത്ര പോരാ; അഞ്ചിൽ നാല് തോൽവി; പിണറായി 3.0 യ്ക്ക് ഇത് വമ്പൻ തിരിച്ചടി

കൊച്ചി: സർക്കാരിന്റെ വിലയിരുത്തലാകും നിലമ്പൂരിലെ ജനവിധിയെന്ന് പറയാൻ മടിയില്ലെന്ന് തിരഞ്ഞെടുപ്പിന്റെ തലേദിവസവും...

Other news

ആറ് ഭാഷയില്‍ ഉപയോഗിക്കാൻ കഴിയുന്ന കെഎസ്ആര്‍ടിസി ചലോ ആപ്പ് രണ്ടാഴ്ച്ചയ്ക്കുളളില്‍

തിരുവനന്തപുരം: രണ്ടാഴ്ച്ചയ്ക്കുളളില്‍ ആറ് ഭാഷയില്‍ ഉപയോഗിക്കാൻ കഴിയുന്ന കെഎസ്ആര്‍ടിസി ചലോ ആപ്പ്...

ഈ അഞ്ചു വചകങ്ങൾ കുഞ്ഞുങ്ങളോട് ഒരിക്കലും മിണ്ടരുത്; മക്കള്‍ പെരുമാറ്റ ദൂഷ്യമുള്ളവരാകും; പ്രശസ്ത പാരന്റിംഗ് പരിശീലക പറയുന്നത് ഇങ്ങനെ:

നമ്മുടെ കുട്ടികളോട് (അല്ലെങ്കിൽ അവരുടെ ചുറ്റുപാടുമുള്ളവരോട് പോലും) സംസാരിക്കുമ്പോൾ നമ്മൾ ഉപയോഗിക്കുന്ന...

കെഎസ്ആര്‍ടിസിയിൽ കട്ടപ്പുറത്തേറാൻ കാത്തിരിക്കുന്നത് പകുതിയിലേറെ ബസ്സുകൾ; അടുത്ത സര്‍ക്കാരിനെ കാത്തിരിക്കുന്നത് അറുപഴഞ്ചന്‍ വാഹനവ്യൂഹം

അടുത്ത 11 മാസത്തിനുള്ളില്‍ കെഎസ്ആര്‍ടിസി ബസുകളുടെ പകുതിയും കാലഹരണപ്പെടുമെന്നു റിപ്പോർട്ട്. അടുത്ത സര്‍ക്കാരിനെ...

മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് വിവാഹിതയായി

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്ജെൻഡറുമായ സീമ വിനീത് വിവാഹിതയായി. നിശാന്താണ് വരൻ....

ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരത്ത് തന്നെ; വിമാനത്താവളം ഉപയോഗിക്കുന്നതിന് വാടക വാങ്ങും

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര സാഹചര്യത്തിൽ ലാൻഡിംഗ് നടത്തിയ ബ്രിട്ടീഷ് യുദ്ധ...

പാലത്തിലൂടെ നടന്നുവരുന്നതിനിടെ കാൽ വഴുതി വീണു; കോതമംഗലത്ത് സ്വകാര്യ ബസ് ജീവനക്കാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി

കോതമംഗലം: കുട്ടംപുഴക്ക് സമീപം പൂയംകുട്ടിയില്‍ സ്വകാര്യ ബസ് ജീവനക്കാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി.  സ്വകാര്യ...

Related Articles

Popular Categories

spot_imgspot_img