കൊച്ചി: പെൺസുഹൃത്തിനോട് സംസാരിച്ചതിനെ ചൊല്ലി യുവാവിനെ തല്ലി ചതച്ച് കാപ്പ കേസ് പ്രതി. തൃക്കാക്കര സ്വദേശിയായ യുവാവാണ് മർദനത്തിനിരയായത്. പത്തിലേറെ കേസുകളിൽ പ്രതിയായ ശ്രീരാജാണ് ആക്രമണം നടത്തിയത്.
യുവാവിനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ ശ്രീരാജ് തന്നെ മർദനമേറ്റ യുവാവിന്റെ ഫോണിൽ സ്റ്റേറ്റസ് ആയി ഇടുകയും ചെയ്തു. ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണു സംഭവം പുറത്തറിയുന്നത്. തന്റെ പെൺസുഹൃത്തിനുള്ള മുന്നറിയിപ്പിന്റെ ഭാഗമായാണ് സ്റ്റാറ്റസ് ഇട്ടതെന്ന് ശ്രീരാജ് പോലീസിനോട് പറഞ്ഞു.
കത്തിയും ഇരുമ്പുവടിയും ഉപയോഗിച്ചാണ് യുവാവിനെ മർദിച്ചത്. വേദന സഹിക്കാനാകാതെ നിലവിളിക്കുമ്പോൾ, ‘ശബ്ദം ഉയർത്തിയാൽ കൊന്നു കളയും നാവും ചെവിയും മുറിച്ചുകളയും’ തുടങ്ങിയ ഭീഷണികൾ ശ്രീരാജ് ഉയർത്തുന്നത് വിഡിയോയിൽ കേൾക്കാം. തലവേദനയാണ്. ലഹരി കടത്ത്, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമം ഉൾപ്പെടെ പത്തിലേറെ കേസുകളിൽ ഇയാൾ പ്രതിയാണ് ശ്രീരാജ്.
ആക്രമണത്തിന് ശേഷം യുവാവുമായി സംസാരിച്ച പെൺ സുഹൃത്തിനെയും ശ്രീരാജ് വീട്ടിൽ കയറി ആക്രമിച്ചു. യുവതിയുടെ കാലിൽ കത്തികൊണ്ട് കുത്തി പരുക്കേൽപ്പിച്ച ഇയാൾ വീടിന് കേടുപാടുകൾ വരുത്തുകയും യുവതിയുടെ ഫോൺ കൈക്കലാക്കുകയും ചെയ്തിട്ടുണ്ട്.