ആലപ്പുഴ: ആലപ്പുഴയില്‍ നവജാത ശിശുവിന് അസാധാരണ വൈകല്യം കണ്ടെത്തിയ സംഭവത്തിൽ ആലപ്പുഴയിലെ രണ്ടു സ്കാനിംഗ് സെന്ററുകൾ പൂട്ടി സീൽ ചെയ്തു. ശങ്കേഴ്സ്, മിഡാസ് എന്നീ ലാബുകൾക്കെതിരെയാണ് നടപടി. ഇവരുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു.(Abnormal deformities in newborn baby; Two scanning centers in Alappuzha were closed)
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരമാണ് 2 സ്‌കാനിങ് സെന്ററുകളും പൂട്ടി സീല്‍ ചെയ്തത്. സംഭവത്തില്‍ ലാബുകളുടെ ഭാഗത്താണ് വീഴ്ച എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
സ്‌കാനിങ് റിപ്പോര്‍ട്ട് പ്രകാരമാണ് ഡോക്ടര്‍മാരുടെ തുടര്‍പരിശോധനകള്‍ നടത്താറുള്ളതെങ്കിലും ഡോക്ടര്‍മാരുടെ ഭാഗത്ത് വീഴ്ചയുണ്ടോ എന്നതും ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്. വീഴ്ച കണ്ടെത്തിയാല്‍ സസ്പെന്‍ഷനോ സ്ഥലം മാറ്റമോ നൽകിയേക്കും.