ആലപ്പുഴ: ആലപ്പുഴയിൽ കുടുംബ വഴക്കിനെ തുടർന്ന് ഒന്നര വയസുകാരിയുമായി പിതാവ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. വഴിച്ചേരി വൈക്കത്തുപറമ്പ് വീട്ടിൽ ഔസേപ്പ് ദേവസ്യ (അനീഷ് -37), മകൾ ഏദ്‌ന എന്നിവരാണ് മരിച്ചത്. ഇന്ന് രാത്രി 7.40 ഓടെയായിരുന്നു സംഭവം.(Young man jumped in front of train with baby in Alappuzha)
മാളികമുക്കിന് വടക്ക് ലെറ്റർലാൻഡ് സ്‌കൂളിന് സമീപത്താണ് അപകടം നടന്നത്. ഭാര്യ കാഞ്ഞിരംചിറ കുരിശിങ്കൽ സ്നേഹ റെയ്നോൾഡിന്റെ മാളികമുക്കിലുള്ള വീട്ടിലെത്തിയതായിരുന്നു അനീഷ്. തുടർന്ന് ഭാര്യയുമായി വാക്കു തർക്കം ഉണ്ടാകുകയും കുഞ്ഞിനെ എടുത്തുകൊണ്ടുപോയി ട്രെയിനിന് മുന്നിലേക്ക് ചാടുകയുമായിരുന്നു.
ട്രെയിൻ തട്ടി തൽക്ഷണം തന്നെ അനീഷ് മരിച്ചു. തെറിച്ചു വീണ മകളെ ജനറൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു,
ഗൾഫിൽ ഏറെക്കാലം ജോലി ചെയ്തിരുന്ന അനീഷ് നിലയിൽ കേറ്ററിങ് നടത്തിവരികയാണ്. കാര്യ ബാങ്കിൽ ജീവനക്കാരിയായ സ്നേഹയുമായി പ്രണയ വിവാഹമായിരുന്നു. ഏദൻ ആണ് മൂത്ത മകൻ. മൃതദേഹങ്ങൾ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നോർത്ത് പൊലീസ് സ്‌ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.