വിവാഹത്തിലെ തർക്കങ്ങളും കേസുകളും കൈകാര്യം ചെയ്യുന്ന അഭിഭാഷകര്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. High Court asks lawyers handling marital disputes and cases to be careful.
പ്രശ്‌നങ്ങള്‍ പെരുപ്പിക്കാനല്ല, പരിഹരിക്കാനാണ് അഭിഭാഷകര്‍ ശ്രമിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കിയ കോടതി, ഇതു സംബന്ധിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് നിര്‍ദേശം നല്‍കി.
ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ കോടതിയിലെത്തുമ്പോള്‍ നിസ്സാരവിഷയങ്ങള്‍ പെരുപ്പിച്ചുകാണിക്കുന്ന പ്രവണത കൂടിവരുകയാണെന്നു പറഞ്ഞ കോടതി, അഭിഭാഷകരുടെ നിര്‍ദേശപ്രകാരമോ അംഗീകാരത്തോടെയോ ആണ് ഇതു നടക്കുന്നതെന്നും അഭിപ്രായപ്പെട്ടു.
വൈവാഹിക തര്‍ക്കങ്ങൾ കൈകാര്യംചെയ്യേണ്ടത് കുടുംബജീവിതത്തിന്റെ ചട്ടക്കൂടിന് ക്ഷതമേല്‍പ്പിക്കാതെയായിരിക്കണമെന്ന് അഭിഭാഷകരെ കോടതി ഓര്‍മ്മിപ്പിച്ചു.