മുനമ്പത്തെ വിവാദ ഭൂമി വഖഫ് ഭൂമിയാണെന്ന് വഖഫ് ബോർഡിന്റെ ഉത്തരവിൽ പറയുന്നതായി മന്ത്രി പി. രാജീവ്. മുൻ ചെയർമാൻ റഷീദലി തങ്ങൾ ഇറക്കിയ ഉത്തരവിൽ മുമ്പത്തേത് വഖഫ് ഭൂമിയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം. വിഷയത്തിൽ സങ്കീർണതകളുണ്ടെന്നും കുരുക്കഴിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എല്ലാ വശവും കേട്ടാണ് ബോർഡ് ഇക്കാര്യത്തിൽ തീരുമാനം ഏടുത്തതെന്നും രാജീവ് പറഞ്ഞു.
രാഷ്ട്രീയ മുതലെടുപ്പിനും വർഗീയ മുതലെടുപ്പിനും സർക്കാർ എതിരാണ്. ചേരിതിരിവില്ലാതെ വിഷയം പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വഖഫ് ബോർഡിന്റെ ഉത്തരവുള്ളതുകൊണ്ടാണ് നികുതിയടക്കാൻ കഴിയാത്ത സാഹചര്യമുണ്ടായത്. എല്ലാവരും ചേർന്ന് രമ്യമായി പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
വഖഫ് ബോർഡിന്റെ ഉത്തരവിന്റെ പകർപ്പ് ഉയർത്തികാണിച്ചു കൊണ്ടാണ് മന്ത്രിഇക്കാര്യം വെളിപ്പെടുത്തിയത്. മുസ്ലീം ലീഗ് നേതാവായിരുന്ന പാണക്കാട് സയ്യീദ് റഷീദ് അലി തങ്ങളാണ് അന്ന് വഖഫ് ചെയർമാൻ. വഖഫ് മാനദണ്ഡപ്രകാരമാണ് ഇത് ചെയ്തത്. എല്ലാം കാര്യങ്ങളും പരിശോധിച്ച് ശേഷമാണ് നടപടികളിലേക്ക് കടന്നത്. കെപിസിസി സെക്രട്ടറിയായി ഇരുന്നയാളാണ് ഇതിന്റെ പവർ ഓഫ് അറ്റോണിയെന്നും രാജീവ് പറഞ്ഞു.
മുനമ്പത്തെ ജനകീയ സമരം ഒരുമാസം പിന്നീടിമ്പോഴാണ് ഭൂമി വഖഫ്ന്റേത് തന്നെയെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി വീണ്ടും ആവർത്തിച്ചത്. വിഷയത്തിൽ സർക്കാറും പ്രതിപക്ഷവും ഉരുണ്ടുകളി തുടരുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ ചർച്ച വെറും അഞ്ച് മിനിറഅറുമാത്രമാണ് നീണ്ടുനിന്നത്.
ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ‘ചർച്ച നാടക’മെന്ന വിമർശനവും ഉണ്ട്. പ്രതിപക്ഷമാകട്ടെ മുസ്ലീം വോട്ട് ബാങ്കിനെയും ലീഗിനെയും ഭയന്ന് നിൽക്കുകയാണ്. ഇരുപക്ഷവും പൊതുവേദിയിൽ പരസ്പരം കുറ്റപ്പെടുത്തി മുന്നോട്ട് പോകുമ്പോൾ നിയമസഭയിൽ വഖഫിന്റെ കാര്യത്തിൽ ഒറ്റക്കെട്ടാണ്.
രാഷ്ട്രീയ മുതലെടുപ്പിനും വർഗീയ മുതലെടുപ്പിനും സർക്കാർ എതിരാണ്. ചേരിതിരിവില്ലാതെ വിഷയം പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വഖഫ് ബോർഡിന്റെ ഉത്തരവുള്ളതുകൊണ്ടാണ് നികുതിയടക്കാൻ കഴിയാത്ത സാഹചര്യമുണ്ടായത്. എല്ലാവരും ചേർന്ന് രമ്യമായി പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.