‘സൂയിസൈഡ് പോഡ്’ ഉപയോഗിച്ചുള്ള സ്വിറ്റ്സര്‍ലന്‍ഡിലെ ആദ്യ മരണം ആത്മഹത്യ അല്ലെന്ന് സംശയം. മരണം വരിച്ച സ്ത്രീയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെയാണ് ഇക്കാര്യത്തിൽ സംശയം ഉയരുന്നത്. Suicide pod death is in controversy
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണം വരിച്ച അറുപത്തിനാലുകാരിയുടെ കഴുത്തില്‍ ചില സംശയാസ്പദമായ പാടുകള്‍ കണ്ടെത്തിയിരുന്നു.
ഇതാണ് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണോ എന്ന തരത്തിലുള്ള സംശയത്തിലേക്ക് കാര്യങ്ങൾ എത്തിക്കുന്നത്.
സ്ത്രീയുടെ കഴുത്തിൽ സാരമായ മുറിവുകളുണ്ടെന്നാണ് ഫോറൻസിക് വിദഗ്ധനും കോടതിയിൽ മൊഴി നൽകിയത്.
ഇതിനുപുറമേ, സ്ത്രീ പോഡ് ഉപയോഗിച്ചതിന് പിന്നാലെ നിരവധി തവണ പോഡ് തുറക്കുകയും അടയ്ക്കുകയും ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.
യുവതി പോഡ് ഉപയോഗിച്ചതിനും പൊലീസ് പോഡിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുന്നതിനും ഇടയിലാണ് പോഡ് നിരവധി തവണ തുറയ്ക്കുകയും അടയ്ക്കുകയും ചെയ്തിട്ടുള്ളത്.
ലോകത്ത് ആദ്യമായിട്ടാണ് സാർക്കോ സൂയിസൈഡ് പോഡ് ഉപയോഗിച്ച് ഒരാൾ ആത്മഹത്യ ചെയതത്. 64 വയസ്സുള്ള അമേരിക്കൻ വനിതയായിരുന്നു കഴിഞ്ഞ സെപ്റ്റംബറില്‍ ജീവനൊടുക്കുന്നതിനായി സൂയിസൈഡ് പോഡ് തിരഞ്ഞെടുത്തത്.
എന്നാല്‍ തൊട്ടുപിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചു. ആത്മഹത്യയ്ക്ക് പ്രേരണയും സഹായവും നൽകിയതായി സംശയിക്കുന്നവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരമൊരു വാർത്ത പുറത്തുവരുന്നത്.
‘ലാസ്റ്റ് റിസോർട്ട്’ എന്ന സ്ഥാപനമാണ് സാർക്കോ സൂയിസൈഡ് പോഡ് നിർമിച്ചിരിക്കുന്നത്. സ്ഥാപനത്തിന്‍റെ പ്രസിഡന്‍റ് ഡോ. ഫ്ലോറിയൻ വില്ലെറ്റ് മാത്രമാണ് മരണസമയത്ത് അവിടെ ഉണ്ടായിരുന്നത്.
ബട്ടണ്‍ അമര്‍ത്തി രണ്ടര മിനിറ്റിനുള്ളിൽ സ്ത്രീയ്ക്ക് ശക്തമായ മലബന്ധം ഉണ്ടായതായി ഇയാള്‍ പൊലീസിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. നൈട്രജൻ മരണങ്ങളിലെ സാധാരണ പ്രതികരണമാണിത്.
എന്നാല്‍ സ്ത്രീ സൂയിസൈഡ് പോഡ് ഉപയോഗിച്ച് ആറര മിനിറ്റിനുശേഷം പോഡ് ഉച്ചത്തിലുള്ള അലാറം പുറപ്പെടുവിച്ചതായും പറയുന്നു.
ഇക്കാര്യത്തിൽ സൂയിസൈഡ് പോഡിന്‍റെ തകരാര്‍, ബാഹ്യ ഇടപെടലുകള്‍ എന്നിവയെല്ലാം അന്വേഷിക്കുകയാണ്.









