കൊച്ചി – ബംഗളൂരു വന്ദേഭാരത് സര്‍വീസിനായി റെയില്‍ അധികൃതര്‍ കൊച്ചിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിയെങ്കിലും എന്ന് വരും എന്ന അക്കാര്യത്തിൽ ആശങ്ക തുടരുകയാണ്. ഏപ്രിലില്‍ എത്തിച്ച പുത്തന്‍ റേക്ക് കൊച്ചുവേളിയില്‍ കമ്മിഷന്‍ ചെയ്ത ശേഷം ഒരു മാസത്തിലേറെയായി കൊല്ലത്ത് ഇട്ടിരിക്കുകയായിരുന്നു.രാവിലെ കൊച്ചിയിലെത്തുന്ന വിധവും രാത്രി ബംഗളൂരുവിലേക്കും സര്‍വീസ് വേണമെന്നാണ് ആവശ്യം ഉയരുന്നത്. (The people of Kochi may get that Vande Bharat which is not being used in Kerala)
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ നിലനിന്നിതിനാലാണ് കൊച്ചി – ബംഗളൂരു സര്‍വീസ് അനിശ്ചിതത്വത്തിലായത്. ഇനി പുതിയ മന്ത്രിമാര്‍ അധികാരമേറ്റ ശേഷം വൈകാതെ തീരുമാനമാകുമെന്നാണ് പ്രതീക്ഷ.
കേരളത്തില്‍ ഇപ്പോള്‍ തിരുവനന്തപുരവും മംഗലാപുരവും കേന്ദ്രീകരിച്ച് രണ്ട് വന്ദേഭാരതുകളാണ് സര്‍വ്വീസ് നടത്തുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിന്‍ കോട്ടയം വഴിയും മംഗലാപുരത്ത് നിന്നുള്ളത് ആലപ്പുഴ വഴിയുമാണ് ഓടുന്നത്. രാവിലെ കൊച്ചിയില്‍ നിന്ന് യാത്ര ആരംഭിച്ച് ബംഗളൂരുവില്‍ ചെന്ന് രാത്രി തിരികെ എത്തുന്ന തരത്തിലാണ് പുതിയ സര്‍വ്വീസിന്റെ ആലോചന.
വെറുതേ കിടന്ന് ബാറ്ററി ചാര്‍ജ് തീര്‍ന്ന പുത്തന്‍ വന്ദേഭാരത് ഇന്നലെ കൊച്ചുവേളിയില്‍ നിന്ന് പ്രത്യേകസംഘമെത്തി റീചാര്‍ജ് ചെയ്തു. ഇനി വീണ്ടും കൊച്ചുവേളിയില്‍ കൊണ്ടുപോയി ഒന്നുകൂടി കമ്മിഷന്‍ ചെയ്യുമെന്നാണ് സൂചന. ഉടന്‍ സര്‍വീസ് ആരംഭിക്കാനുള്ള നടപടികളിലേക്ക് തിരുവനന്തപുരം ഡിവിഷന്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.
ആധുനിക ട്രെയിനുകള്‍ വൃത്തിയാക്കുന്നതും അറ്റകുറ്റപ്പണികള്‍ നടത്തുന്നതും മംഗലാപുരത്തും തിരുവനന്തപുരത്ത് കൊച്ചുവേളിയിലുമാണ്. വൈറ്റിലയിലെ പൊന്നുരുന്നി മാര്‍ഷലിംഗ് യാര്‍ഡിലാണ് പുതിയ ബംഗളൂരു വന്ദേഭാരത് ദിവസവും സര്‍വീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്നത്. ഡീസല്‍ വിഭാഗത്തിലെ ആറ് ജീവനക്കാരെ ഈ വിഭാഗത്തിലേക്ക് മാറ്റി. വന്ദേഭാരതിന്റെ വരവ് വൈകുന്നതിനാല്‍ ഈ പിറ്റില്‍ ഇപ്പോള്‍ ഡീസല്‍ ട്രെയിനുകളുടെ സര്‍വ്വീസാണ് നടത്തുന്നത്.