ജില്ലാ കലക്ടറുടെ കുഴിനഖ ചികിത്സ; ജെറോമിക് ജോ‍ർജ് സ്ഥിരമായി ചികിത്സ തേടുന്നത് സ്വകാര്യ ആശുപത്രിയിൽ; ഈ വർഷം ഇതുവരെ അനുവദിച്ചത് 53,000രൂപ; ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത് നിയമപ്രകാരമെന്ന സർക്കവാദം തെറ്റാണെന്ന് നിയമവിദ​ഗ്ദർ

തിരുവനന്തപുരം : കുഴിനഖ ചികിത്സക്ക് സർക്കാർ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിവാദത്തിൽ പെട്ട തിരുവനന്തപുരം ജില്ലാ കലക്ടർ ജെറോമിക് ജോ‍ർജ് സ്ഥിരമായി ചികിത്സ തേടുന്നത് സ്വകാര്യ ആശുപത്രിയിൽ. ഈ വർഷം ഇതുവരെ 53,000 ത്തോളം രൂപയാണ് സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കായി സർക്കാർ അനുവദിച്ചത്. ജനുവരി മൂന്നിന് 3,603രൂപയും, ജനുവരി 10ന് 2,325 രൂപയും, ജനുവരി 17ന് 37,478 രൂപയും, ഏപ്രിൽ 18ന് 3785 രൂപയും, മെയ് ഒമ്പതിന് 3,188 രൂപയും അനുവദിച്ചിട്ടുണ്ട് . ഇതുവരെ 53361 രൂപ. ഈ വർഷം തന്നെ ആറ് തവണ ജില്ലാ കലക്ടർ ജെറോമിക് ജോർജജിന് ചികിത്സാചെലവിന് വേണ്ടി പണം അനുവദിച്ചിട്ടുണ്ട്.

അ​തേസമയം ജില്ലാ കലക്ടറുടെ കുഴിനഖ ചികിത്സയ്ക്ക് ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത് നിയമപ്രകാരമെന്ന സർക്കവാദം തെറ്റാണെന്ന് നിയമവിദ​ഗ്ദർ പറയുന്നു. 1954ലെ സർവീസ് ചട്ടത്തെയാണ് ഇതിന് സാധുതയായി സർക്കാർ ഉദ്ധരിച്ചിരിക്കുന്നത്. ചട്ടത്തിലെ 3(1), 8 (1–2) വകുപ്പുകൾ പ്രകാരം കലക്ടറുടെ നടപടി നിയമവിധേയമാണെന്നു പറയുന്നു. എന്നാൽ ചട്ടം പരിശോധിച്ചാൽ ഈ വാദം നിയമത്തിന്റെ ദുർവ്യാഖ്യാനമാണെന്നു വ്യക്തമാകുമെന്നാണ് നിയമ വിദ​ഗ്ദരുടെ വാദം.

ചട്ടം 3 (1)പ്രകാരം സർവീസിലുള്ള ഉദ്യോഗസ്ഥന് സർക്കാർ അംഗീകരിച്ചിട്ടുള്ള മെഡിക്കൽ ഉദ്യോഗസ്ഥനിൽ നിന്ന് ചികിത്സ തേടാം. മെഡിക്കൽ ഉദ്യോഗസ്ഥനെ നിയമത്തിൽ നിർവചിച്ചിരിക്കുന്നത് ഇതിനായി ഗവൺമെന്റ് പ്രത്യേകം ചുമതലപ്പെടുത്തിയ സർക്കാർ ഡോക്ടർ എന്നാണ്

ചട്ടം 4 (1)പ്രകാരം ഉദ്യോഗസ്ഥൻറെ കുടുംബത്തിനും ഇത്തരത്തിൽ ചികിത്സ തേടാം. സർക്കാർ ആശുപത്രി, ഡോക്ടറുടെ വസതി അല്ലെങ്കിൽ ഡോക്ടറുടെ കൺസൽറ്റിങ് മുറി എന്നിവിടങ്ങളിലാണ് ചികിത്സ ലഭിക്കുക.

ചട്ടം 7 (1)പ്രകാരം ചികിത്സ സൗജന്യമാണ്. സർക്കാർ ആശുപത്രി, അത്തരം ആശുപത്രികളില്ലെങ്കിൽ അംഗീകൃത ഡോക്ടറുടെ നിർദ്ദേശപ്രകാരം സർക്കിരതര ആശുപത്രി, പ്രത്യേകം അനുമതി പ്രകാരം ജില്ലയ്ക്കു പുറത്തോ സംസ്ഥാനത്തു പുറത്തോഉള ആശുപതി എന്നിവിടങ്ങളിലാണ് ചികിത്സ തേടേണ്ടത്.

ചട്ടം 8ൽ പറയുന്നത്, വിവാദമായ വീട്ടിലെ ചികിത്സയെപ്പറ്റിയാണ്. 8 (1) സർക്കാർ ആശുപത്രി സമീപത്തില്ലാത്ത അവസ്ഥയിൽ ഗുരുതരമായും അടിയന്തര വൈദ്യസഹായം വേണ്ടിവരുന്നതുമായ ഘട്ടത്തിൽ ഉദ്യോഗസ്ഥന് വീട്ടിൽ ചിക്തസനൽകണം.

Read Also:പരിചയപ്പെട്ടത് ഇൻസ്റ്റാഗ്രാം വഴി, അതും ഒരു മാസം മുൻപ്; കൊല്ലത്ത് ആത്മഹത്യ ചെയ്തത് വിദ്യാത്ഥികൾ, കാരണമറിയാതെ കുടുംബം

spot_imgspot_img
spot_imgspot_img

Latest news

നിക്കാഹ് കഴിഞ്ഞിട്ട് മൂന്നു ദിവസം, പതിനെട്ടുകാരി ജീവനൊടുക്കി; കൈ ഞരമ്പ് മുറിച്ച് ആൺസുഹൃത്ത്

പിതാവിന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത് മലപ്പുറം: മലപ്പുറത്ത് പതിനെട്ടുകാരിയെ മരിച്ച നിലയിൽ...

300 രൂപകൊടുത്ത് വാങ്ങിയ ടീ ഷർട്ട് ഇട്ടുനോക്കി; യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി സുഹൃത്തുക്കൾ

ഞായറാഴ്ച വൈകീട്ടാണ് സംഭവം നാഗ്പുര്‍: പുതിയതായി വാങ്ങിയ ടീഷർട്ട് ഇട്ട് നോക്കിയതിന് യുവാവിനെ...

‘കബാലി’ നിർമാതാവ് കെ പി ചൗധരിയെ മരിച്ച നിലയിൽ കണ്ടെത്തി

ലഹരിക്കേസുമായി ബന്ധപ്പെട്ട് 2023ൽ ചൗധരിയെ അറസ്റ്റ് ചെയ്തിരുന്നു പനജി: തെലുങ്ക് സിനിമ നിർമാതാവ്...

മിഹിറിന്റെ മരണം; ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ്

നിലവിൽ പ്രതിപ്പട്ടികയിൽ ആരെയും പോലീസ് ഉൾപ്പെടുത്തിയില്ല കൊച്ചി: തൃപ്പൂണിത്തുറയിലെ പതിനഞ്ചുകാരൻ മിഹിർ അഹമ്മദിന്റെ...

‘ഉപ്പുമാവ് മാറ്റിയിട്ട് ബിര്‍നാണീം പൊരിച്ച കോഴീം തരണം’; ശങ്കുവിന്റെ ആവശ്യം അംഗീകരിക്കും

ശങ്കു എന്ന കുഞ്ഞിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരമായി...

Other news

വിദ്യാർഥിനി ശുചിമുറിയിൽ പ്രസവിച്ചു, കുഞ്ഞിനെ ചവറ്റുകുട്ടയിൽ തള്ളി; ഒറ്റഫോൺ കോളിൽ എല്ലാം വെളിച്ചത്ത് !

ഗവ. കോളജ് ശുചിമുറിയിൽ വിദ്യാർഥിനി പ്രസവിച്ചു. പ്രസവിച്ചയുടനെ കുഞ്ഞിനെ ചവറ്റുകുട്ടയിൽ തള്ളി....

ചരിത്ര തീരുമാനവുമായി യു കെ; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് ഇനി നടക്കില്ല !

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് വർധിക്കുന്ന സാഹചര്യത്തിൽ...

Related Articles

Popular Categories

spot_imgspot_img