സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫികോയ്ക്കുനേരെ വധശ്രമം. പ്രധാനമന്ത്രിയ്ക്ക് ഒന്നിലേറെ തവണ വെടിയേറ്റു. ഇന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തിറങ്ങിയ അദ്ദേഹത്തിന് നേരെ ആക്രമി പ്രകോപനമില്ലാതെ വെടിയുതിർക്കുകയായിരുന്നു. പലതവണ വെടിയേറ്റ അദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥർ നൊടിയിടിയിൽ കാറിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചു. സ്ലോവാക്യന്‍ തലസ്ഥാനമായ ബ്രാറ്റിസ്‍ലാവയില്‍ നിന്ന് 150 കിലോമീറ്ററോളം വടക്കുകിഴക്കായി സ്ഥിയ്യുന്ന ഹാന്‍ഡ്‌ലോവ നഗരത്തില്‍ വെച്ചാണ് ആക്രമണമുണ്ടായത്. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രധാനമന്ത്രിക്ക് വെടിയേറ്റതിനു പിന്നാലെ, പാര്‍ലമെന്റ് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചു. ഹെലികോപ്റ്ററില്‍ ബന്‍സ്‌ക ബൈസ്ട്രിക നഗരത്തിലെ ആശുപത്രിയിലേക്കാണ് 59-കാരനായ റോബര്‍ട്ട് ഫികോയെ കൊണ്ടുപോയത് എന്നാണ് റിപ്പോർട്ടുകൾ. വയറിനും തലയ്ക്കും വെടിയേറ്റ ഫികോയുടെ നില അതീവ ഗുരുതരമാണെന്നാണ് ലഭ്യമായ വിവരം.
⚡️⚡️⚡️ The first minutes after the attack on Robert #Fico – the prime minister's security guards evacuate him to his motorcade while eyewitnesses hold the shooter
According to preliminary information from Slovak media, Fico was shot multiple times. One to the abdomen, one to the… pic.twitter.com/vhcYPPjjlg
— NEXTA (@nexta_tv) May 15, 2024