പോളിങ്ങ് കഴിഞ്ഞതോടെ എണ്ണൽ വരെ വോട്ടിങ്ങ് യന്ത്രങ്ങൾ കേന്ദ്രസേനയുടെയും കേരള പോലീസിന്റെയും കാവലിൻ സുരക്ഷിതം. വിവിധ കേന്ദ്രങ്ങളിൽ വോട്ടിങ്ങ് യന്ത്രങ്ങൾ ജില്ലാ കളക്ടറുടെയും ജനറൽ ഒബ്സർവരുടേയും നേതൃത്വത്തിൽ സ്ട്രോങ്ങ് റൂം പൂട്ടി സീൽ വെച്ചു. ഇനി വോട്ടെണ്ണൽ പ്രക്രിയയുടെ ഭാഗമായി മാത്രമേ സ്ട്രോങ്ങ് റൂം തുറക്കുകയുള്ളു.