കേരള സർവകലാശാല കലോത്സവത്തിന്റെ വിധി നിർണയത്തിൽ കോഴ വാങ്ങിയെന്ന ആരോപണത്തിൽ 3 വിധികർത്താക്കൾ അറസ്റ്റിൽ. ഷാജി, ജിബിൻ, ജോമെറ്റ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സർവകലാശാല യൂണിയന്റെ പരാതിയിലാണ് 3 വിധികർത്താക്കൾ അറസ്റ്റിലായത്. ഇന്നലെ നടന്ന മാര്‍ഗം കളി മത്സരത്തിലാണ് കോഴ ആരോപണം. ഇവരുടെ അറസ്റ്റ് രേഖപ്പടുത്തി. അഞ്ചു ദിവസം നീളുന്ന കലോത്സവത്തിനു തിരി തെളിഞ്ഞത് ഇന്നലെയാണ്.
കോഴ ആരോപണം ഉയർന്നതോടെ കലോത്സവം നിർത്തിവച്ചിരുന്നു. അറസ്റ്റ് നടന്നതോടെ നിർത്തിവച്ച കേരള സർവകലാശാല കലോത്സവം പുനരാരംഭിച്ചു. എന്നാൽ ഒത്തുകളിച്ചിട്ടില്ലെന്നും തങ്ങളെ കുടുക്കിയതാണെന്നുമാണ് വിധികർത്താക്കൾ പറയുന്നത്.
Read Also: തൃശൂരിൽ കാണാതായ ആദിവാസി കുട്ടികളിൽ 2 പേരും മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തി