ഇസ്രായേൽ അധികൃതർ റെയ്ഡ് നടത്തിയ ഗാസയിലെ ആശുപത്രിയിൽ മെഡിക്കൽ ഓക്‌സിജൻ്റെ അഭാവം മൂലം അഞ്ച് രോഗികൾ വെള്ളിയാഴ്ച മരിച്ചതായി ഉപരോധിക്കപ്പെട്ട ഫലസ്തീൻ എൻക്ലേവിൽ ഹമാസ് നടത്തുന്ന ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ ആശുപത്രിയുടെ ജനറേറ്ററുകൾ നിർത്തുകയും വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തതായതും അവർ അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മറ്റ് ആറ് രോഗികളുടെയും തെക്കൻ നഗരമായ ഖാൻ യൂനിസിലെ നാസർ ഹോസ്പിറ്റലിലെ ഒരു നഴ്സറിയിലെ മൂന്ന് കുട്ടികളുടെയും സ്ഥിതിയും സമാനമായ അവസ്ഥയിലാണെന്ന് അധികൃതർ അറിയിച്ചു.
ആശുപത്രിയിലേക്ക് കടക്കാനൊരുങ്ങുന്ന ആർക്കു നേരെയും ഇസ്രായേലി സ്‌നൈപ്പർമാരും സൈനികരും വെടിയുതിർക്കുകയാണെന്നും രോഗികളും മെഡിക്കൽ സ്റ്റാഫും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ഇപ്പോഴും ആശുപത്രി സമുച്ചയത്തിനുള്ളിൽ ഉണ്ടെന്നും തങ്ങളുടെ സുരക്ഷയെ ഭയന്ന് പേര് വെളിപ്പെടുത്താൻ വിസമ്മതിച്ച ദൃക്‌സാക്ഷി വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു.
അതേസമയം, ഹമാസ് തങ്ങളുടെ ആളുകളെ കെട്ടിട സമുച്ചയത്തിനുള്ളിൽ പാർപ്പിച്ചിട്ടുണ്ടെന്നും അവരിൽ പലരുടെയും മൃതദേഹം ഉള്ളിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും വിശ്വസനീയമായ ഇൻ്റലിജൻസ് റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾ ലോപറേഷൻ ആരംഭിച്ചതെന്ന് ഇസ്രായേലി സൈനിക വക്താവ് പറഞ്ഞു. ഇസ്രയേലിൻ്റെ നേതൃത്വത്തിൽ ഗാസയിലുണ്ടായ ആക്രമണങ്ങളിൽ ഒക്‌ടോബർ 7 മുതൽ കുറഞ്ഞത് 28,775 ഫലസ്തീനികൾ കൊല്ലപ്പെടുകയും 68,552 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഒക്‌ടോബർ 7 ന് ഹമാസിൻ്റെ നേതൃത്വത്തിലുള്ള ആക്രമണത്തിൽ ഇസ്രായേലിൽ മരിച്ചവരുടെ എണ്ണം 1,139 ആണ്.
Read Also: ഇന്ന് സംസ്ഥാനത്ത് അതിതീവ്ര ചൂടിന്റെ ദിവസം; നാലുജില്ലകളിൽ യെല്ലോ അലേർട്ട്