ഇഞ്ചോടിഞ്ച് പോരാട്ടം; പിണറായി മുന്നിൽ, രാജേഷും വീണയും പിന്നിൽ. പാലായിൽ ജോസ് കെ. മാണിക്ക് അടിതെറ്റുമോ?
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോസ്റ്റൽ വോട്ടുകൾ എണ്ണുന്നതിനിടെ യുഡിഎഫും എൽഡിഎഫും തമ്മിൽ കനത്ത പോരാട്ടം തുടരുന്നു. പ്രാഥമിക കണക്കുകൾ പ്രകാരം യുഡിഎഫ് 69 മണ്ഡലങ്ങളിൽ മുന്നിലെത്തിയപ്പോൾ എൽഡിഎഫ് 63 മണ്ഡലങ്ങളിൽ ലീഡ് നേടി. എൻഡിഎ അഞ്ച് മണ്ഡലങ്ങളിൽ മുന്നിലാണ്.
കാസർകോട്, പാലക്കാട്, കഴക്കൂട്ടം, മഞ്ചേശ്വരം, നേമം മണ്ഡലങ്ങളിലാണ് എൻഡിഎ ലീഡ് നിലയിൽ തുടരുന്നത്.
ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ മുന്നിലാണ്. മന്ത്രിമാരായ എം.ബി. രാജേഷും വീണാ ജോർജും പിന്നിലാണ്. പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ലീഡ് നേടി.
പാലായിൽ ജോസ് കെ. മാണി പിന്നിലാണ്. പയ്യന്നൂരിൽ ടി.ഐ. മധുസൂദനൻ മുന്നിലാണ്. പേരാവൂരിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ലീഡ് നിലയിൽ തുടരുന്നു. നേമത്ത് രാജീവ് ചന്ദ്രശേഖറാണ് മുന്നിൽ.
ചില മണ്ഡലങ്ങളിൽ മൂന്നു മുന്നണികളും തമ്മിൽ ലീഡ് മാറിമറിയുന്ന സാഹചര്യമാണുള്ളത്. തളിപ്പറമ്പിൽ പി.കെ. ശ്യാമള മുന്നിലാണ്. കോട്ടയത്തും മലപ്പുറത്തും യുഡിഎഫിന് അനുകൂലമായ പ്രവണതയാണ് ആദ്യഘട്ടത്തിൽ കാണുന്നത്.
ഇവ പോസ്റ്റൽ വോട്ടുകളുടെ പ്രാഥമിക പ്രവണതകളായതിനാൽ ഇവിഎം വോട്ടെണ്ണൽ പുരോഗമിക്കുന്നതോടെ ചിത്രം കൂടുതൽ വ്യക്തമായേക്കും.
English Summary
In Kerala’s election postal vote counting, UDF leads with 69 seats, LDF has 63, and NDA leads in 5 constituencies. Key leaders show mixed trends, and results may change as EVM counting progresses.









