കോട്ടയത്ത് കനത്ത ചൂടിൽ കറവപ്പശു ചത്തു; രണ്ട് മാസത്തിനിടെ കർഷകന് നഷ്ടമായത് രണ്ട് പശുക്കളെ
കോട്ടയം: കടുത്ത ചൂടിനെ തുടർന്ന് വെച്ചൂർ കൊടുതുരുത്തിൽ കറവപ്പശു ചത്തു. ഇളംതുരുത്തിലെ മാർട്ടിന്റെ പശുവാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. കനത്ത ചൂട് കാരണം പശുവിന്റെ മൂക്കിൽ നിന്ന് നുരയും പതയും വരികയും തുടർന്ന് വയറിളക്കം ഉണ്ടായതോടെ അവശനിലയിലാകുകയും ചെയ്തു. പിന്നീട് വിറച്ച് വീണാണ് പശു ചത്തതെന്ന് ക്ഷീരകർഷകനായ മാർട്ടിൻ വ്യക്തമാക്കി.
കഴിഞ്ഞ മാസവും സമാന സാഹചര്യത്തിൽ മാർട്ടിന്റെ മറ്റൊരു പശു ചത്തിരുന്നു. പ്രസവത്തിന് ശേഷം 28-ാം ദിവസം ആയിരുന്നു ആ പശുവിന്റെ മരണം. ദിവസവും ഏകദേശം 12 ലിറ്റർ പാൽ ലഭിച്ചിരുന്ന കറവപ്പശുവായിരുന്നു അത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ട് പശുക്കളെയാണ് മാർട്ടിന് നഷ്ടമായത്.
അതേസമയം സംസ്ഥാനത്ത് സൂര്യാതപം മൂലമുള്ള ആരോഗ്യപ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. താമരശ്ശേരിയിലും താനൂരിലുമായി രണ്ട് യുവാക്കൾക്ക് ജോലിക്കിടെ സൂര്യാതപമേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി.
English Summary
A milch cow died in Kottayam due to extreme heat conditions. The animal showed symptoms like frothing and diarrhea before collapsing. The farmer had already lost another cow last month under similar circumstances. Meanwhile, two people in Kerala suffered sunstroke while working and were hospitalized.
kottayam-cow-death-extreme-heat-kerala
Kottayam News, Heatwave Kerala, Cow Death, Livestock Loss, Sunstroke, Kerala Weather









