Kochi: ഓടുന്ന ട്രെയിനിൽ നിന്ന് യാത്രക്കാരനെ ആക്രമിച്ച് പുറത്തേക്ക് തള്ളിയിട്ട് സ്വർണവും മൊബൈൽ ഫോണുകളും കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. കൊല്ലം സ്വദേശിയായ സുകേഷും കൂട്ടാളിയായ എബിയുമാണ് പിടിയിലായത്.
സിസിടിവി ദൃശ്യങ്ങളോ വ്യക്തമായ സാക്ഷികളോ ഇല്ലാത്ത സാഹചര്യത്തിൽ, റെയിൽവേ പൊലീസിന്റെയും ആർപിഎഫിന്റെയും സംയുക്ത അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കണ്ടെത്തിയത്. ഏകദേശം രണ്ടാഴ്ച നീണ്ട അന്വേഷണത്തിന് ശേഷമാണ് ഇവരെ പിടികൂടിയത്.
അങ്കമാലി കൊരട്ടി സ്വദേശിയായ സുനിൽ കുമാറാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഏപ്രിൽ 6-നാണ് സംഭവം. ജോലി കഴിഞ്ഞ് ട്രെയിനിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ വാതിലിനടുത്ത് നിന്ന സുനിലിനെ സമീപിച്ച പ്രതി, കഴുത്തിലുണ്ടായിരുന്ന മാല പിടിച്ചുവലിക്കാൻ ശ്രമിച്ചു.
പ്രതിരോധിച്ചതോടെ സുകേഷ് സുനിലിനെ മുഖത്ത് അടിച്ചു. ഇതോടെ ഇരുവരും ട്രെയിനിൽ നിന്ന് പുറത്തേക്ക് വീണു. തുടർന്ന് സുനിലിന്റെ ഏകദേശം 1.5 പവൻ സ്വർണമാലയും രണ്ട് മൊബൈൽ ഫോണുകളും കൈക്കലാക്കി പ്രതി ട്രാക്കിലൂടെ രക്ഷപ്പെടുകയായിരുന്നു.
സമാന രീതിയിലുള്ള കേസുകളിൽ പങ്കുള്ളവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്താൻ സഹായിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
English Summary
Two men were arrested for attacking a passenger on a moving train and pushing him out before stealing his gold chain and mobile phones. Despite the lack of CCTV footage or witnesses, a joint investigation by Railway Police and RPF led to their arrest after two weeks. The victim sustained serious injuries in the incident.
kochi-train-robbery-passenger-pushed-arrest
Kochi, Train Robbery, Kerala Police, Crime News, Railway Police, Theft, Assault, Kerala News









