ചെന്നൈ: ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ സ്വാധീനം വെട്ടിചുരുക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ അത്യുഗ്രൻ പോരാട്ടത്തിന് തുടക്കമിട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.
മണ്ഡലപുനർനിർണയ ബില്ലിലൂടെ തമിഴ്നാടിന്റെ പ്രാതിനിധ്യം ഇല്ലാതാക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി,
ഡിഎംകെ ആസ്ഥാനത്തിന് മുന്നിൽ കരിങ്കൊടി ഉയർത്തി പ്രതിഷേധിച്ചു.
തുടർന്ന് പ്രവർത്തകർക്കൊപ്പം കേന്ദ്രവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയ അദ്ദേഹം,
മണ്ഡലപുനർനിർണയ ഭേദഗതി ബില്ലിന്റെ പകർപ്പ് പരസ്യമായി കത്തിച്ചാണ് തന്റെ രോഷം പ്രകടിപ്പിച്ചത്.
ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ അടിത്തറ തകർക്കാനുള്ള നീക്കം; ബില്ല് കത്തിച്ച് മുഖ്യമന്ത്രിയുടെ പടയൊരുക്കം
മണ്ഡലപുനർനിർണയം നടപ്പിലാക്കുന്നതിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പാർലമെന്റിലുള്ള സീറ്റുകളുടെ എണ്ണം കുറയുമെന്ന ആശങ്കയാണ് സ്റ്റാലിനെ തെരുവിലിറക്കിയത്.
“നമ്മുടെ തലയ്ക്ക് മുകളില്‍ തൂങ്ങിക്കിടന്ന വാള്‍ ഇപ്പോള്‍ നമ്മളിലേക്ക് പതിച്ചിരിക്കുന്നു” എന്ന സ്റ്റാലിന്റെ വാക്കുകൾ പ്രതിഷേധത്തിന്റെ തീവ്രത വ്യക്തമാക്കുന്നു.
ജനസംഖ്യാ നിയന്ത്രണത്തിൽ മികച്ച വിജയം കൈവരിച്ച സംസ്ഥാനങ്ങളെ ശിക്ഷിക്കുകയും പരാജയപ്പെട്ട സംസ്ഥാനങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുകയും ചെയ്യുന്ന കേന്ദ്ര നയം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.
തമിഴകം കറുപ്പണിഞ്ഞു; വീടുകളിലും പൊതുവിടങ്ങളിലും കരിങ്കൊടി ഉയർത്താൻ സ്റ്റാലിന്റെ ആഹ്വാനം
മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ തുടർന്ന് തമിഴ്നാട് ഒന്നടങ്കം കരിങ്കൊടി പ്രതിഷേധത്തിൽ പങ്കുചേർന്നു.
ഡിഎംകെ പ്രവർത്തകർ മാത്രമല്ല, സാധാരണ ജനങ്ങളും തങ്ങളുടെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും കറുത്ത കൊടി ഉയർത്തി കേന്ദ്ര നീക്കത്തോടുള്ള വിയോജിപ്പ് രേഖപ്പെടുത്തി.
തമിഴ്‌നാടിന്റെ ശബ്ദം ഡൽഹി ചെവിക്കൊണ്ടില്ലെങ്കില്‍ വരും ദിവസങ്ങളിൽ കേന്ദ്ര സർക്കാർ വലിയ വില നല്‍കേണ്ടി വരുമെന്ന് സ്റ്റാലിൻ മുന്നറിയിപ്പ് നൽകി.
ചെന്നൈ നഗരം പ്രതിഷേധാഗ്നിയിൽ പുകയുമ്പോൾ അത് ദക്ഷിണേന്ത്യയിലാകെ പടരുന്ന കാഴ്ചയാണ് കാണുന്നത്.
നടുറോഡിൽ ഗർഭിണിക്കെതിരെ അതിക്രമം; സിസിടിവി പുറത്തുവന്നപ്പോൾ പോലീസ് കുടുങ്ങി!
ഫെഡറൽ സംവിധാനത്തിന് മേലുള്ള കടന്നുകയറ്റം; ബിജെപിക്കെതിരെ ദേശീയ തലത്തിൽ വിശാല സഖ്യത്തിനൊരുങ്ങി ഡിഎംകെ
കേവലം തമിഴ്നാടിന്റെ മാത്രം പ്രശ്നമായി ഇതിനെ കാണുന്നില്ലെന്നും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ എംപിമാരുമായി ചേര്‍ന്ന് ശക്തമായ പ്രതിരോധം തീർക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.
ബിജെപി സഖ്യസര്‍ക്കാര്‍ പാര്‍ലമന്റില്‍ കൊണ്ടുവരാനിരിക്കുന്ന ഡിലിമിറ്റേഷന്‍ ഭേദഗതി ബില്‍ ദക്ഷിണേന്ത്യയോടുള്ള ചരിത്രപരമായ അനീതിയാണെന്ന് അദ്ദേഹം ആരോപിച്ചു.
പാർട്ടി എംപിമാരുടെയും ജില്ലാ സെക്രട്ടറിമാരുടെയും അടിയന്തര യോഗം വിളിച്ചുകൂട്ടിയ സ്റ്റാലിൻ, ഡൽഹിയിൽ സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള നീക്കങ്ങളും തുടങ്ങിക്കഴിഞ്ഞു.
English Summary
Tamil Nadu CM MK Stalin intensified his opposition to the Central Government’s delimitation plans by raising a black flag at the DMK headquarters and burning a copy of the proposed bill. He characterized the move as a direct attack on South India’s political identity and a punishment for states that successfully implemented population control. Stalin called for a state-wide black flag protest and warned the Centre of severe political repercussions. He is now seeking to unite South Indian MPs to build a national-level resistance against the “historical injustice.”









