തീപിടുത്തത്തിൽ തൊഴുത്ത് കത്തി നശിച്ചു; കാളകൾക്ക് ദാരുണാന്ത്യം
അരീക്കോട്: പത്തനാപുരം പൂവത്തിക്കണ്ടിയിൽ തൊഴുത്തിന് തീപിടിച്ച് മൂന്ന് കാളകൾക്ക് ദാരുണാന്ത്യം. ഫസൽ റഹ്മാൻ എന്ന ബാപ്പുവിന്റെ തൊഴുത്തിലാണ് സംഭവം ഉണ്ടായത്.
കാളപൂട്ട് മത്സരങ്ങൾക്കായി പ്രത്യേകമായി വളർത്തിയ കാളകളാണ് തീപിടിത്തത്തിൽപ്പെട്ടത്. തീ പെട്ടെന്ന് വ്യാപിച്ചതോടെ കാളകൾക്ക് പുറത്തേക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല.
തീ പടരുന്നത് കണ്ട നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനത്തിന് എത്തിയെങ്കിലും നിയന്ത്രിക്കാൻ കഴിഞ്ഞില്ല.
‘ശ്രീനന്ദ ആ ഭാഗത്തേക്ക് പോയിട്ടില്ല; വിരലില്‍ സ്വര്‍ണമോതിരം ഉണ്ടായിരുന്നു’; മരണത്തില്‍ ദുരൂഹത
മാവൂരിൽ നിന്ന് എത്തിയ അഗ്നിരക്ഷാ സേന നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. എന്നാൽ അതിനുമുമ്പേ കാളകൾ ചത്തിരുന്നു.
ലക്ഷങ്ങൾ വിലമതിക്കുന്ന കാളകളാണ് നഷ്ടമായത്. തൊഴുത്തും പൂർണമായും കത്തി നശിച്ചു.
തീപിടുത്തത്തിന് കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണോ മറ്റേതെങ്കിലും കാരണമാണോ എന്നാണ് അധികൃതർ പരിശോധിക്കുന്നത്.
സംഭവത്തിൽ അരീക്കോട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രക്ഷാപ്രവർത്തനത്തിൽ നിരവധി അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പങ്കെടുത്തു.
അസി. സ്റ്റേഷൻ ഓഫീസർ പ്രമോദ് പി, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഹബീബ് റഹ്മാൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എസ്.കെ.ടി, ജയേഷ് ടി.പി, സി. വിവേക്, മഹേഷ് എം, ഫിജീഷ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.
English Summary:
A fire broke out in a cattle shed in Kerala, killing three valuable bulls and causing significant financial loss to the owner. The animals, which were specially raised for competitions, could not escape as the flames spread rapidly through the shed. Meanwhile, locals and fire force personnel rushed to control the blaze; however, they failed to save the bulls in time. Authorities have now begun an investigation, and they are examining possible causes, including an electrical short circuit.









