ക്രൂരതയുടെ പാരമ്യം! അമ്മയെ കൊന്ന് മക്കളോടൊപ്പം തിരച്ചിൽ നടത്തി പ്രതി; ജാംനഗറിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിയുന്നു
ജാംനഗർ: കാണാതായ അമ്മയെ രണ്ടുദിവസമായി തിരഞ്ഞുനടന്ന മക്കൾക്ക് ഒടുവിൽ ദാരുണവാർത്ത. അയൽവാസിയുടെ വീട്ടിൽ നിന്നാണ് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗുജറാത്തിലെ ജാംനഗറിലാണ് സംഭവം.
സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംശയം ഒഴിവാക്കുന്നതിനായി പ്രതി മക്കളോടൊപ്പം തിരച്ചിലിൽ പങ്കെടുത്തതായും പൊലീസ് സംശയിക്കുന്നു.
ഉത്തർപ്രദേശിലെ മഥുര സ്വദേശിയായ റിങ്കിദേവി ബന്തു സിംഗ് (പേര്) 2021-ൽ ഭർത്താവിന്റെ മരണത്തെ തുടർന്ന് ജാംനഗറിൽ മൂന്ന് മക്കളോടൊപ്പം താമസിച്ചുവരികയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്താതിരുന്നതിനെ തുടർന്ന് മക്കൾ പൊലീസിൽ പരാതി നൽകുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.
അന്വേഷണത്തിനിടെ താഴത്തെ നിലയിൽ താമസിച്ചിരുന്ന വിജയ് ഓഡിച്ച് എന്നയാളുടെ വീട്ടിൽ നിന്നാണ് റിങ്കിദേവിയുടെ മൃതദേഹം കണ്ടെത്തിയത്. റിങ്കിദേവിയുമായി ഇയാൾക്ക് സഹോദരതുല്യമായ ബന്ധമുണ്ടായിരുന്നുവെന്നാണ് മക്കൾ വ്യക്തമാക്കിയത്.
സംഭവസ്ഥലത്തെത്തിയ ജാംനഗർ പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടന്നതെന്നതാണ് പ്രാഥമിക നിഗമനം.
English Summary
A woman missing for two days was found murdered in a neighbor’s house in Jamnagar, Gujarat. The victim was strangled to death, and the suspect allegedly joined the search to avoid suspicion. Police have launched an investigation.
jamnagar-woman-murder-neighbour-house-strangled-case
Jamnagar Murder, Gujarat Crime, Woman Murder Case, Strangulation Murder, Crime News India, Police Investigation, Breaking Crime News









