തിരുവനന്തപുരം: കേരളം നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ നിൽക്കെ, രാഷ്ട്രീയ കേരളത്തെ ഞെട്ടിക്കുന്ന നീക്കങ്ങളുമായി യുഡിഎഫ് ക്യാമ്പ് സജീവമാകുന്നു.
കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ കോട്ടയായ കാഞ്ഞിരപ്പള്ളി തിരിച്ചുപിടിക്കാൻ അപ്രതീക്ഷിത സ്ഥാനാർത്ഥിയെ കളത്തിലിറക്കാനാണ് കോൺഗ്രസ് ഹൈക്കമാൻഡ് ഒരുങ്ങുന്നത്.
എഐസിസി സെക്രട്ടറിയും രാഹുൽ ഗാന്ധിയുടെ വിശ്വസ്തനുമായ അഡ്വ. മാത്യു ആന്റണി കാഞ്ഞിരപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായേക്കുമെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
ദേശീയ രാഷ്ട്രീയത്തിൽ തിളങ്ങുന്ന കേരളത്തിന്റെ യുവതുരുപ്പ്; ആരാണ് കാഞ്ഞിരപ്പള്ളി ലക്ഷ്യമിടുന്ന അഡ്വ. മാത്യു ആന്റണി?
വെറുമൊരു പ്രാദേശിക നേതാവല്ല, മറിച്ച് കോൺഗ്രസിന്റെ ദേശീയ രാഷ്ട്രീയത്തിലെ നിർണ്ണായക മുഖമാണ് അഡ്വ. മാത്യു ആന്റണി.
ജസ്റ്റിസ് സിറിയക് ജോസഫിന്റെ മരുമകനും ചങ്ങനാശ്ശേരി സ്വദേശിയുമായ ഇദ്ദേഹം നിലവിൽ മേഘാലയ, മിസോറാം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയാണ്.
മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാത്യു ആന്റണിക്ക് രണ്ട് എംബിഎ ബിരുദങ്ങളുണ്ട്.
ഒരു പ്രൊഫഷണൽ മാനേജ്‌മെന്റ് വിദഗ്ദ്ധൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കഴിവ് മണ്ഡലത്തിന്റെ വികസനത്തിന് മുതൽക്കൂട്ടാകുമെന്നാണ് എഐസിസി വിലയിരുത്തുന്നത്.
ഹൈക്കമാൻഡ് നടത്തിയ രഹസ്യ സർവേയിലും പ്രാദേശിക നേതാക്കളേക്കാൾ കൂടുതൽ സ്വീകാര്യത മാത്യു ആന്റണിക്കാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
മരിയ ഉമ്മനും ജോസഫ് വാഴയ്ക്കനും വഴിമാറുമോ? കാഞ്ഞിരപ്പള്ളിയിൽ ഹൈക്കമാൻഡ് നേരിട്ട് നടത്തുന്ന വമ്പൻ സർപ്രൈസ്!
സീറ്റ് ലക്ഷ്യമിട്ട് മുതിർന്ന നേതാവ് ജോസഫ് വാഴയ്ക്കനും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ മരിയ ഉമ്മനും രംഗത്തുണ്ടായിരുന്നെങ്കിലും, സമവാക്യങ്ങൾ മാറിമറിയുകയാണ്.
കാഞ്ഞിരപ്പള്ളിയിലെ പ്രശസ്തമായ കരിപ്പാപ്പറമ്പിൽ കുടുംബവുമായുള്ള മാത്യുവിന്റെ വേരുകൾ പ്രാദേശികമായ ബന്ധം ഉറപ്പിക്കാൻ സഹായിക്കുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു.
ഒരു ദേശീയ നേതാവ് എന്ന പരിവേഷവും പ്രാദേശികമായ ബന്ധങ്ങളും ഒത്തുചേരുന്ന മാത്യു ആന്റണിയെ ഇറക്കുന്നതിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ ഉറച്ച വിശ്വാസം.
ജോർജ് കുര്യനും എൻ ജയരാജും നേർക്കുനേർ; വമ്പൻ സ്രാവുകൾ ഏറ്റുമുട്ടുന്ന കാഞ്ഞിരപ്പള്ളിയിൽ ത്രികോണ പോരാട്ടം മുറുകുന്നു!
എൽഡിഎഫിനായി എൻ. ജയരാജ് അഞ്ചാം തവണയും ജനവിധി തേടാനൊരുങ്ങുമ്പോൾ, മറുഭാഗത്ത് ബിജെപി കേന്ദ്രമന്ത്രി ജോർജ് കുര്യനെ തന്നെ രംഗത്തിറക്കിയേക്കും.
കേന്ദ്രമന്ത്രി കൂടി മത്സരരംഗത്തെത്തിയാൽ കാഞ്ഞിരപ്പള്ളി ദേശീയ ശ്രദ്ധയാകർഷിക്കുന്ന മണ്ഡലമായി മാറും.
ഈ സാഹചര്യത്തിൽ കരുത്തനായ ഒരു കത്തോലിക്കാ സ്ഥാനാർത്ഥിയെ തന്നെ നിർത്തി ക്രൈസ്തവ വോട്ടുകൾ ഉറപ്പിക്കാനാണ് യുഡിഎഫ് നീക്കം.
കെഎസ്‌യുവിലൂടെ രാഷ്ട്രീയ ജീവിതം തുടങ്ങിയ മാത്യു ആന്റണിയുടെ സംഘടനാ പാടവവും മുംബൈയിലെ പ്രവർത്തന പരിചയവും മണ്ഡലത്തിൽ പുതിയൊരു വികസന മാതൃക കൊണ്ടുവരുമെന്ന് നേതാക്കൾ അവകാശപ്പെടുന്നു
English Summary
The Congress party is gearing up for a strategic masterstroke in the Kanjirappally constituency for the upcoming Kerala Assembly elections. Reports suggest that Adv. Mathew Antony, an AICC Secretary and management expert with strong ties to the high command, is the frontrunner for the seat. By fielding a national-level leader with local roots, Congress aims to challenge LDF’s sitting MLA N. Jayaraj and potential BJP candidate, Union Minister George Kurian. The party believes Mathew Antony’s professional background and organizational skills will appeal to both the youth and the influential Catholic community in the region.









