രണ്ടര വയസ്സുകാരിയുടെ മരണം: പ്രാഥമിക റിപ്പോർട്ടിൽ ന്യൂമോണിയ; ചികിത്സാപ്പിഴവെന്ന് കുടുംബം
തിരുവനന്തപുരം:
കാട്ടാക്കടയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച പൂവച്ചൽ പുനലാൽ ചക്കിപാറ സ്വദേശികളായ സിദ്ധിഖ്–ഫാസിലത്ത് ദമ്പതികളുടെ രണ്ടര വയസ്സുള്ള മകൾ ഐഷ ഫാത്തിമയുടെ മരണം ന്യൂമോണിയ മൂലമാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
എന്നാൽ, വിശദമായ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളുവെന്ന് അധികൃതർ അറിയിച്ചു.
കുട്ടിയുടെ മരണത്തിന് കാരണം ചികിത്സയിൽ ഉണ്ടായ പിഴവാണെന്നാണ് കുടുംബത്തിന്റെ പരാതി. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് കുഞ്ഞിനെ ആദ്യം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ഞായറാഴ്ച രാവിലെ വീണ്ടും അസ്വസ്ഥത ഉണ്ടായതോടെ ആശുപത്രിയിൽ എത്തിച്ച് ആവി പിടിപ്പിക്കുകയും രണ്ട് കുത്തിവയ്പ്പുകൾ നൽകുകയും ചെയ്തതായും ബന്ധുക്കൾ പറഞ്ഞു.
ഇതിന് പിന്നാലെ കുഞ്ഞിന് ബോധം നഷ്ടപ്പെട്ടുവെന്നും ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് നെയ്യാർ മെഡിസിറ്റിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും ബന്ധുക്കൾ അറിയിച്ചു.
കുത്തിവയ്പ്പിന് ശേഷം ഉണ്ടായ അസ്വസ്ഥതയാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.
സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം മാത്രമേ കൂടുതൽ വ്യക്തത ലഭിക്കൂ.
English Summary
A two-and-a-half-year-old girl who was undergoing treatment at a private hospital in Kattakada, Thiruvananthapuram, has died. The preliminary post-mortem report states that the cause of death is pneumonia. However, the family has alleged medical negligence, claiming the child became unconscious after injections were administered. Police have registered a case of unnatural death and are awaiting the detailed post-mortem report for further clarity.
kattakada-child-death-preliminary-postmortem-says-pneumonia
Kattakada, Thiruvananthapuram, child death, pneumonia, private hospital, medical negligence allegation, postmortem report, Neyyar Medicity, Kerala news









