തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനമായ പൊതുജനാരോഗ്യ സംവിധാനങ്ങളെ തകർക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന ഗൗരവകരമായ ആരോപണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്.
സർക്കാർ ആശുപത്രികൾ പൂട്ടിക്കണമെന്ന ലക്ഷ്യത്തോടെ ചില കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും,
എന്നാൽ സ്വകാര്യ ആഗോള കുത്തകകൾക്ക് മുന്നിൽ കേരളത്തിന്റെ ആരോഗ്യമേഖലയെ സർക്കാർ അടിയറവ് വെക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
സർക്കാർ ആശുപത്രികളെ പൂട്ടിക്കാനും സ്വകാര്യ ആഗോള കുത്തകകളെ സഹായിക്കാനും ബോധപൂർവമായ നീക്കം നടക്കുന്നു!
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ (RCC) 242 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ അത്യാധുനിക ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മുഖ്യമന്ത്രി പിണറായി വിജയനാണ് അത്യാധുനിക സംവിധാനങ്ങളുള്ള ഈ കെട്ടിടം നാടിന് സമർപ്പിച്ചത്.
കേരളത്തിലെ ആരോഗ്യരംഗം തകർന്നു എന്ന് വരുത്തിത്തീർക്കേണ്ടത് ആരുടെ ആവശ്യമാണെന്ന് മന്ത്രി ചോദിച്ചു.
സാധാരണക്കാരായ രോഗികളെ സർക്കാർ ആശുപത്രികളിൽ നിന്ന് പുറത്തേക്ക് എത്തിക്കുക എന്നത് സ്വകാര്യ കുത്തകകളുടെ താല്പര്യമാണ്.
സർക്കാർ ആശുപത്രികളെ തകർക്കാനുള്ള നീക്കത്തിന് പിന്നിൽ ഇത്തരം ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് മന്ത്രി കുറ്റപ്പെടുത്തി.
പ്രണയം നടിച്ച് 17-കാരിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി പങ്കുവെച്ചു, രണ്ട് യുവാക്കൾ അറസ്റ്റിൽ
യൂത്ത് കോൺഗ്രസ് സമരം സ്വകാര്യ ലോബികൾക്ക് വേണ്ടിയോ? വീഴ്ചകൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത സ്വകാര്യ മേഖലയെക്കുറിച്ച് മന്ത്രി
കേരളത്തിലെ സ്വകാര്യ ആശുപത്രി കുത്തകകൾക്ക് വേണ്ടിയുള്ള സമരമാണ് യൂത്ത് കോൺഗ്രസ് നടത്തുന്നത് എന്ന് മന്ത്രി ആരോപിച്ചു.
സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നത് സാധാരണക്കാരാണ്. എന്നാൽ സ്വകാര്യ ആശുപത്രികളിലെ വീഴ്ചകൾ ആരെങ്കിലും റിപ്പോർട്ട് ചെയ്യുന്നുണ്ടോ?
കഴിഞ്ഞ കാലയളവിൽ 600-ഓളം പരാതികൾ സ്വകാര്യ മേഖലയ്ക്കെതിരെ വന്നിട്ടുണ്ടെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
എല്ലാ ജില്ലകളിലും മികച്ച ചികിത്സാ സൗകര്യങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ട്. പത്തനംതിട്ട അടക്കമുള്ള ജില്ലകളിൽ ആശുപത്രികളുടെ വികസനം പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും മന്ത്രി പറഞ്ഞു.
വണ്ടാനം മെഡിക്കൽ കോളേജ് വിഷയത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടി; കുറ്റക്കാർക്കെതിരെ സസ്പെൻഷനും പിരിച്ചുവിടലും ഉണ്ടാകും
വണ്ടാനം മെഡിക്കൽ കോളേജ് വിഷയത്തിൽ ശക്തമായ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് മന്ത്രി വ്യക്തമാക്കി.
നിസ്സഹായരായ മനുഷ്യർക്ക് താങ്ങാവേണ്ട സർക്കാർ സംവിധാനങ്ങളിൽ വീഴ്ച വരുത്തുന്നവരെ വെച്ചുപൊറുപ്പിക്കില്ല.
ചട്ടപ്രകാരം കുറ്റക്കാർക്കെതിരെ ആദ്യം സസ്പെൻഷൻ നടപടികളാണ് സ്വീകരിക്കുക.
അതിനുശേഷം കൃത്യമായ നിയമപരമായ അന്വേഷണത്തിന് ശേഷം ആവശ്യമെങ്കിൽ സർവീസിൽ നിന്ന് തന്നെ പുറത്താക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എത്ര കാലം മുൻപ് നടന്ന സംഭവമാണെങ്കിലും അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന നിലപാടിലാണ് സർക്കാർ.
English Summary
Health Minister Veena George has alleged a deliberate attempt to undermine Kerala’s public healthcare system to benefit private global corporations. Speaking at the inauguration of a new ₹242 crore facility at the Regional Cancer Centre (RCC) by CM Pinarayi Vijayan, she stated that the government would never surrender to private monopolies.









