100 കോടി അടിച്ചാൽ 100 കോടിയും നിർമ്മാതാവിനുള്ളതാണോ? മലയാള സിനിമയുടെ വരുമാനക്കണക്കുകളിലെ ‘ട്വിസ്റ്റ്’ വെളിപ്പെടുത്തി വിജയ് ബാബു
300 കോടി ക്ലബ്ബ് വരെ എത്തുന്ന നിലയിലേക്ക് വളർന്ന മലയാള സിനിമയുടെ വരുമാന ഘടനയെക്കുറിച്ച് വിശദീകരിച്ച് നിർമാതാവും നടനുമായ വിജയ് ബാബു.
ഒരുകാലത്ത് 50–100 കോടി നേട്ടങ്ങൾ വലിയതെന്നു കണക്കാക്കിയിരുന്ന മലയാള സിനിമ ഇന്ന് ആഗോളതലത്തിൽ വൻ കളക്ഷനുകൾ നേടുന്നുവെങ്കിലും, ആ തുക മുഴുവൻ നിർമാതാവിന് ലഭിക്കുന്നില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
കേരള ബോക്സ് ഓഫിസിൽ ഒരു ചിത്രം 100 കോടി നേടിയാൽ ഏകദേശം 47.5 ശതമാനം മാത്രമാണ് നിർമാതാവിന്റെ ഷെയറെന്ന് വിജയ് ബാബു പറഞ്ഞു.
അങ്ങനെ നോക്കുമ്പോൾ 100 കോടിയിൽ നിന്ന് ഏകദേശം 40–45 കോടി രൂപവരെ മാത്രമേ നിർമാതാവിന് ലഭിക്കൂ. വിതരണക്കാർക്കും നികുതിക്കും ശേഷം ഇത് പകുതിക്കു താഴെയാകും.
വിദേശ മാർക്കറ്റുകളിൽ സ്ഥിതി ഇതിലും വ്യത്യസ്തമാണ്. അന്താരാഷ്ട്ര റിലീസുകളിൽ നിർമാതാവിന് ലഭിക്കുന്ന വിഹിതം ഏകദേശം 20 ശതമാനം മാത്രമാണ്.
എല്ലാ രാജ്യങ്ങളിലും റിലീസ് നടക്കാറില്ല; സാധാരണയായി മിഡിൽ ഈസ്റ്റ് പോലുള്ള പ്രധാന വിപണികളിലാണ് സിനിമകൾ എത്തുന്നത്.
‘വേൾഡ് വൈഡ് ഗ്രോസ്’ എന്ന കണക്കുകൾ പലപ്പോഴും മാർക്കറ്റിംഗ് ആവശ്യത്തിനായാണ് ഉപയോഗിക്കുന്നത്.
ടിക്കറ്റിന്റെ വില രാജ്യങ്ങളെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നതിനാൽ, ആകെ ഗ്രോസ് തുക മാത്രം കണക്കാക്കുന്നത് യഥാർത്ഥ വരുമാനം വ്യക്തമാക്കില്ലെന്നും വിജയ് ബാബു പറഞ്ഞു.
English Summary:
Producer-actor Vijay Babu explained that even if Malayalam films gross hundreds of crores worldwide, producers receive only a fraction. From ₹100 crore Kerala box office, a producer may get around ₹40–45 crore after shares and taxes, while international markets may yield only about 20%. He added that “worldwide gross” figures are often used mainly for marketing.
vijay-babu-explains-movie-producer-share
Vijay Babu, Malayalam Cinema, Box Office, Film Industry, Producer Share, Movie Collection









